"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Thursday, May 16, 2013

ഒരു സാധാരണക്കാരന്റെ ദേവി സമമായ മറുപാതി

ജോസഫും ആനിയും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ തുടങ്ങിയ സൗഹൃദം ആയിരുന്നു ആദ്യം. പിന്നെ പരസ്പരം ആകൃഷ്ടരായി. അവര്‍ മാനസികമായി വളരെ അടുത്തു. പോകുന്നിടത്തെല്ലാം പ്രണയത്തിന്റെ സുഗന്ധം വിതറുന്ന, സന്തോഷവും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവെക്കുന്ന ഇണ കുരുവികളായിരുന്നു  അവര്‍ .ജോലി കഴിഞ്ഞ് വൈകീട്ടാണ് അവരുടെ ഫോണ്‍ സംഭാഷണങ്ങൾ മിക്കതും. ആനിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു സെമിത്തേരി ഉണ്ട്. അവൾക്കാണെങ്കിൽ പ്രേതങ്ങളെ വല്യ പേടിയാണ്. കൃത്യം അവിടെത്തുമ്പോള്‍ ജോസഫിന് കാള്‍ വരും. പിന്നെ വീട്ടിലെത്തുന്നത് വരെ സംസാരിച്ചു കൊണ്ടേ ഇരിക്കും. പല ദിവസങ്ങളിലും സംസാരം മധ്യരാത്രി വരെ നീളും. ചില ദിവസങ്ങളിൽ രാത്രി വെളുക്കുന്നത്‌ വരേയും.

ആനി ഒരു സ്വപ്ന ജീവി ആണ് . പല രാത്രികളിലും സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ് അവൾ ജോസഫിനെ വിളിക്കും. എന്നിട്ട് സ്വപ്നത്തിൽ കണ്ടത് അവനോടു പറഞ്ഞു പേടി മാറ്റും. ആനിയുടെ സ്വപ്നങ്ങളെ ഒന്നും ജോസഫ്‌ കാര്യമായെടുത്തിരുന്നില്ല. അതിൽ കാര്യമുണ്ടെന്ന് അവൻ മനസ്സിലാക്കുന്നത് വരെ. ഒരു ദിവസം ആനി ജോസഫിനോട് ഒരു സ്വപ്നം പറഞ്ഞു. സ്വപ്നത്തിൽ അവൾ ചുകന്ന നിറത്തിലുള്ള മേഘങ്ങളും അവയിൽ നിന്നും ചുവപ്പ് കലർന്ന മഞ്ഞയോടു കൂടിയ മഴയും കണ്ടു. ആ മഴത്തുള്ളികൾ മണ്ണിൽ വീണ് പുകഞ്ഞുയരുന്നതും ഇലകളിൽ വീണ് അവയെ പൊള്ളിക്കുന്നതും അവൾ കണ്ടു. ഇത് ജോസഫിനോട് പറഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ ജോസഫിന്റെ നാട്ടിൽ  കളർ മഴ പെയ്തു. ആസിഡ് കലർന്ന പോലെ ആ വെള്ളം ദേഹം പൊള്ളിക്കുന്നതായിരുന്നു.

മേലെ പറഞ്ഞ സ്വപ്നം തികച്ചും യാദ്രിശ്ചികമായി നേരിൽ സംഭവിച്ചതാകാം എന്നാണ് അവൻ ആദ്യം കരുതിയത്‌ . പക്ഷെ അല്ലെന്ന് മനസ്സിലാക്കാൻ ഒരു വൻ ദുരന്തം തന്നെ സംഭവിക്കേണ്ടി വന്നു. ഒരു ദിവസം രാത്രി പുലരാറായപ്പോൾ  ആനി ജോസഫിനെ വിളിച്ചു. അവൾ അലറി വിളിക്കുകയായിരുന്നു. ശരിക്കും ഭയന്ന് വിറച്ചിരുന്നു. തന്റെ സ്വപ്നം അവൾ അവനോടു പറഞ്ഞു. അവൾ എവിടേക്കോ യാത്ര പോയതാണ്. കടൽ കരയിൽ ഉള്ള ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാൽകണിയിൽ അവൾ കാറ്റു കൊള്ളാൻ വന്നു നിന്നു. അവൾ അവിടെ നിന്ന് കാറ്റു  കൊള്ളവേ ദൂരെ ഒരു വന്മതിൽ അവൾ കണ്ടു. അത് അവളോട്‌ അടുത്തടുത്ത്‌ വരികയായിരുന്നു. വളരെ അടുത്തെത്തിയപ്പോൾ അവൾക്ക് നന്നായി കാണാം. വെള്ളം കൊണ്ടൊരു വന്മതിൽ. രണ്ടാം നിലയിൽ ഉള്ള അവളുടെ രണ്ട് നില മേലേക്കുണ്ടായിരുന്നു അതിന്റെ ഉയരം. ആ വെള്ളം കൊണ്ടുള്ള മതിലിൽ ആളുകളും മരങ്ങളും വാഹനങ്ങളും നീന്തി തുടിക്കുന്നു. ആ വന്മതിൽ അവളേയും അതിലേക്ക് ആവാഹിച്ചെടുക്കുന്നു. ഈ സ്വപ്നം അവൾ പറഞ്ഞ് പതിമൂന്നാമത്തെ ദിവസം ലോകത്തിലെ  തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ആ സുനാമി ഉണ്ടായി.

അവരുടെ വിവാഹത്തിന് ആനിയുടെ കുടുംബത്തിൽ നിന്നും എതിർപ്പുണ്ടായി. ആനി സിറോ മലബാർ വിഭാഗത്തിൽ പെട്ട പുരാതന കത്തോലിക്കാ കുടുംബത്തിൽ (പു ക കു)  നിന്നുമായിരുന്നു. ജോസഫാകട്ടെ ലത്തിൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ടതും. വീട്ടുകാരുടെ എതിർപ്പവഗണിച്ച് ജോസഫിനെ വിവാഹം കഴിക്കാൻ ആനി  തയ്യാറായില്ല. അങ്ങിനെ അവർ പിരിഞ്ഞു. സുഹൃത്തുക്കളായി തുടരാം എന്നു കരുതിയെങ്കിലും ആനിക്കതിനു സാധിച്ചില്ല. അവളുടെ മനസ്സിൽ ജോസഫ് ആ പഴയ ജോസഫ് തന്നെ ആയിരുന്നു. മാനസികമായ മാറ്റം സാധ്യമാല്ലാതിരുന്നതിനാൽ അവൾ ജോസഫിനെ പാടെ അവഗണിച്ചു. അവൾ ജോലി മാറി വേറെ ഒരു നഗരത്തിലേക്ക് താമസം മാറി. അങ്ങിനെ ആ ബന്ധം അവിടെ അവസാനിച്ചു. കുറേ മാസങ്ങൾക്ക്  ശേഷം ആനിയുടെ വിവാഹവും കഴിഞ്ഞു.

വൈകാതെ തന്നെ ജോസഫും വിവാഹിതനായി. വിവാഹത്തിന് ജോസഫ് തന്റെ സുഹൃത്തും ആനിയുടെ ക്ലാസ്സ്മേറ്റും ആയിരുന്ന പ്രിയങ്കയെ വിളിച്ചിരുന്നു. പ്രിയങ്കയെ കണ്ടപ്പോൾ ആനിയെ പറ്റി ആരായുകയായിരുന്നു അവൻ ആദ്യം ചെയ്തത്. അവൾ ഇപ്പോൾ സ്വപ്‌നങ്ങൾ ഒന്നും കാണാറില്ലേ എന്ന് അവൻ പ്രിയങ്കയോട്‌ ചോദിച്ചു. കാരണം സാധാരണ സ്വപ്‌നങ്ങൾ കണ്ടാൽ വിളി പതിവുള്ളതാണ്. ജോലി മാറി പോയതിനു ശേഷം അവളുടെ വിവാഹം ഉറപ്പിക്കുന്നത് വരെ ഒരിക്കൽ പോലും അവൾ അവനെ വിളിച്ചിട്ടില്ല. കൂടെ പഠിച്ചിരുന്ന കാലത്ത് ആനി സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് പ്രിയങ്ക ഓർത്തു . അവൾ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത് ജോസഫുമായുള്ള ബന്ധമുള്ള സമയത്താണ്. ഈ ഇടയായി അവൾ സ്വപ്നങ്ങളെ കുറിച്ചൊന്നും പറയാറുമില്ല. ഈ  കഴിഞ്ഞ തവണ കണ്ടപ്പോൾ സ്വപ്‌നങ്ങൾ ഒന്നും ഇപ്പോൾ കാണാറില്ലെന്ന്  ആനി പറഞ്ഞിരുന്നതായി പ്രിയങ്ക എടുത്തു പറഞ്ഞു.

നിർമലയുമായുള്ള വിവാഹത്തിന് ശേഷം ജോസഫിന്റെ ജീവിതം അങ്ങിനെ ശാന്തമായി മുന്നോട്ടു പോയി. പൂർണ മനസ്സോടെ അവളെ സ്നേഹിക്കാൻ തുടക്കത്തിൽ ജോസഫിനായില്ല. ഒരേ മുറിയിൽ ആണ് കിടപ്പെങ്കിലും വിവാഹം കഴിഞ്ഞ് മാസങ്ങളോളം അവർ തമ്മിൽ ഒരു ശാരീരിക ബന്ധവും ഉണ്ടായില്ല. ക്രമേണ ജോസഫിന്റെ മനസ്സിൽ നിർമ്മല സ്ഥാനം പിടിച്ചു. കട്ടിലിന്റെ രണ്ടറ്റത്തുമായി കിടന്നിരുന്ന അവർ കെട്ടിപ്പിടിച്ചുറങ്ങി തുടങ്ങി. വൈകാതെ തന്നെ അവർ തമ്മിൽ ശാരീരിക ബന്ധവുമുണ്ടായി. അവർ തമ്മിൽ ബന്ധപ്പെട്ട ആ രാത്രിയിൽ ഇതു വരെ സ്വപ്‌നങ്ങൾ കാണാത്ത, ഉറങ്ങിക്കഴിഞ്ഞാൽ ബോംബ്‌ പൊട്ടിയാൽ പോലും അറിയാത്ത നിർമ്മല ഒരു സ്വപ്നം കണ്ട് പേടിച്ചെഴുന്നേറ്റു. ജോസഫിന്റെ മാറിൽ വീണു കൊണ്ട് അവൾ സ്വപ്നം വിവരിച്ചു. അവൾ ഒരു പാതയിൽ നടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആകാശത്ത് നിന്ന് ഒരു കല്ല്‌ അവളുടെ മുൻപിൽ പതിച്ചു. ആ കല്ല്‌ കത്തിപ്പിടിച്ചിരുന്നു. അവൾ രക്ഷപ്പെടാൻ വേണ്ടി തിരിഞ്ഞോടി. അവൾ എങ്ങോട്ടെല്ലാം ഓടിയോ അവിടെയെല്ലം അഗ്നിമയമായ കല്ലുകൾ വീണു കൊണ്ടിരുന്നു. നിർമ്മല ഇത് ജോസഫിനോട് പറഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ സൈബീരിയയിൽ ഉൽക്ക മഴ പെയ്തു.

മാസങ്ങൾക്ക് ശേഷം ഇന്നലെ അവൾ ഒരു സ്വപ്നം  കണ്ടു. അതെ. അവൾ പട്ടണത്തിനു പുറത്ത് തുറസ്സായ ഒരു ഭൂമിയിൽ നിൽക്കുകയാണ്. പട്ടണത്തിലെ കൂറ്റൻ കെട്ടിടങ്ങൾ ആടി ഉലയുന്നു. അവ വിണ്ടു കീറുകയും മറിഞ്ഞു വീഴുകയും ചെയ്യുന്നു. ആളുകൾ അവയിൽ നിന്ന് ഇറങ്ങി ഓടുന്നു. എടുത്തു ചാടുന്നു. ഭൂമി പിളരുന്നു. ഭൂതലം തിരമാലകളുടേത് പോലെ ഉയർന്ന് താഴുന്നു. ദൂരെ നിന്നും അവൾ ജോസഫിനെ കാണുന്നു. പിളർന്ന ഭൂമി അവനെ പകുതി വിഴുങ്ങിയിരിക്കുന്നു. അവൻ അവൾക്കായി കൈകൾ നീട്ടുന്നു. അവനെ ഭൂമി മുഴുവനായി വിഴുങ്ങുന്നു..... അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.

THE END

My Expeditions

Popular Posts