"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Wednesday, March 16, 2011

ഒരു രാത്രി

ലാസ്റ്റ് സ്റ്റോപ്പ്‌. അവള്‍ക്ക് ഇറങ്ങേണ്ട ബസ്‌ സ്റ്റോപ്പ്‌ എത്തി. ബസില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഭയങ്കര ക്ഷീണമുണ്ടായിരുന്നു. ഇന്ന് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ വൈകി. കുറച്ച് പണി ഉണ്ടായിരുന്നു. നാളെ റിലീസ് ചെയ്യേണ്ട സാധനത്തില്‍ ഒരു ബഗ്. ടെസ്റ്റിംഗ് ടീം ബഗ് ഇട്ടത് വൈകുന്നേരം അഞ്ചു മണിക്ക്. അതൊന്നു അനലൈസ് ചെയ്ത് പ്രശ്നം കണ്ടു പിടിച്ചപ്പോളേക്കും സമയം ഏഴ്. പിന്നെ ഒരു ചെയ്ത്തായിരുന്നു. ശരിയായെന്നു തോന്നിയപ്പൊ തന്നെ ചെക്ക്‌-ഇന്‍ ചെയ്തു. ആ വിവരം ടീം ലീടിനെയും ടെസ്റ്റിംഗ് ടീമിനെയും മെയില്‍ ചെയ്തറിയിച്ചു ഇറങ്ങി. പത്തു മണിക്കൂര്‍ ജോലി കഴിഞ്ഞു ഒരു മണിക്കൂര്‍ ബസ്‌ യാത്ര. പാതി ഉറക്കത്തില്‍ ബാഗും പിടിച്ച് ബസില്‍ നിന്നിറങ്ങി.

ബസ്‌ സ്റ്റോപ്പിന്റെ അടുത്തൂടെ തന്നെ റൂമിലേക്ക്‌ ഒരു കുറുക്കു വഴി ഉണ്ട്. നേര്‍വഴിക്കു പോകുവാണേല്‍ 15 മിനിറ്റ് നടക്കണം. കുറുക്കു വഴിയിലൂടെ ആണേല്‍ 3 മിനിറ്റ് മതി. തൊട്ടടുത്തുള്ള വീട്ടിലെ വെളിച്ചം അവിടെ അടിക്കുന്നത് കാരണം നടക്കാന്‍ എളുപ്പമായിരുന്നു. പക്ഷെ ഇന്ന് അവിടെ ലൈറ്റ് ഇല്ല. ആ വീട്ടുകാര്‍ ഉറങ്ങിയെന്നു തോന്നുന്നു. സമയം 9PM ആയല്ലോ. എങ്ങിനെയെങ്കിലും ഒന്ന് റൂമില്‍ എത്തിക്കിട്ടിയാല്‍ മതി. ഒന്ന് പെട്ടെന്ന് നടന്നാല്‍ മതിയല്ലോ. അതിലൂടെ തന്നെ പോവാന്‍ അവള്‍ തീരുമാനിച്ചു. 

അരവിന്ദിനെ ഇന്ന് വിളിച്ചിട്ടില്ല. തിരക്ക് കാരണം വിട്ടു പോയി. അവനു ദേഷ്യം കാണും. നിങ്ങള്‍ ശരിയായി തന്നെ മനസ്സിലാക്കിയിരിക്കുന്നു. അരവിന്ദ് അവളെ കെട്ടാന്‍ പോകുന്ന പയ്യന്‍ ആണ്.  അരവിന്ദിനെ ഡയല്‍ ചെയ്തു അവള്‍ ആ കുറുക്കു വഴിയെ നടന്നു. "ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ ....". ഡയല്‍ ടോണിന്റെ മാധുര്യം ആസ്വദിച്ചുകൊണ്ട്‌ അവള്‍ മുന്നോട്ടു നീങ്ങി. "ഹലോ..". അരവിന്ദിന്റെ കരുത്തുള്ള ശബ്ദം അവളെ പുളകം കൊള്ളിച്ചു. അവള്‍ക്ക് തിരിച്ചെന്തെങ്കിലും പറയാനാവുന്നതിനു മുന്‍പ് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ ചാടി വീണ് അവളുടെ കൈക്ക് കയറി പിടിച്ചു. ആ നടുക്കത്തില്‍ മൊബൈല്‍ അവളുടെ കയ്യില്‍ നിന്ന് താഴെ വീണ് പൊട്ടി ചിതറി. അവള്‍ ഭയന്ന് നിലവിളിച്ചു. 

എന്ത് ചെയ്യണമെന്നു അവള്‍ക്ക് ഒരു നിശ്ചയമില്ല. നിലവിളി കേള്‍കാന്‍ ചുറ്റുവട്ടത്താരുമില്ല. അയാളുടെ ബലിഷ്ടമായ കൈകളില്‍ നിന്ന് കുതറി മാറാന്‍ അവള്‍ ശ്രമിച്ചുവെങ്കിലും പറ്റിയില്ല. പെട്ടെന്ന് അയാള്‍ അവളുടെ ഇടതു കയ്യില്‍ ഉള്ള പിടി വിട്ടു തന്റെ വലതു കൈ കൊണ്ട് അവളുടെ അരക്കെട്ട് ചുറ്റി പിടിച്ചു. വെപ്രാളത്തില്‍ അവള്‍ തന്റെ ഇടതു കയ്യിലെ കൂര്‍ത്ത നഖങ്ങള്‍ അയാളുടെ മുഖത്തിലേക്ക് ആഴ്ന്നിറക്കി. വേദന മൂലം അയാളുടെ പിടി അഴിഞ്ഞു. അവള്‍ അയാളെ തള്ളി മാറ്റി സര്‍വ്വ ശക്തിയുമെടുത്ത് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയില്‍ അയാള്‍ താഴെ വീണു പോയി. അവള്‍ക്ക് ആ ശക്തി എവിടുന്നു കിട്ടി എന്ന് അവള്‍ക്ക് മനസ്സിലായില്ല. അയാള്‍ ആ സ്ഥിതിയില്‍ നിന്ന് സ്വബോധം വീണ്ടെടുക്കുന്നതിന് മുന്‍പ് അവള്‍ ഓടി. തിരിഞ്ഞു നോക്കാതെ ഓടി. 

റൂമിലെത്തി വാതിലടച്ച്‌ അവള്‍ കുറെ നേരം കരഞ്ഞു. മനസ്സ് ഒന്നാറും വരെ. ഇരുട്ടത്ത്‌ തന്നെ കയറി പിടിച്ച അയാളോട് അവള്‍ക്ക് പുച്ചവും അറപ്പും തോന്നി. ഒരാശ്വാസം കിട്ടാന്‍ അരവിന്ദുമായി സംസാരിക്കാന്‍ അവള്‍ ആഗ്രഹിച്ചു. അരവിന്ദ് ഇതറിയുമ്പോള്‍ എന്ത് വിചാരിക്കുമെന്നോര്‍ത്ത് അവളുടെ മനസ്സ് ഭയന്നു. രണ്ടും കല്പിച്ച് തന്റെ റൂംമേറ്റ്‌ ന്റെ ഫോണ്‍ എടുത്തു അരവിന്ദിനെ വിളിച്ച് നടന്നത് പറഞ്ഞു. ഉടനെ തന്നെ അരവിന്ദ് സ്ഥലത്തെത്തി. ആ കുറുക്കു വഴിയില്‍ നിന്ന് അവളുടെ ഫോണും ചെരുപ്പുകളും അവനു കിട്ടി. അവള്‍ പ്രതീക്ഷിച്ചത് അവന്റെ ചോദ്യം ചെയ്യല്‍ ആയിരുന്നെങ്കിലും അങ്ങനെ അല്ല സംഭവിച്ചത്. അവളെ നന്നായി മനസ്സിലാക്കിയിരുന്ന അരവിന്ദിന് ആ സംഭവത്തെ കുറിച്ച് കൂടുതല്‍ ചോദിക്കുന്നത് അവളെ വേദനിപ്പിക്കുമെന്ന് അറിയാമായിരുന്നു. അവന്‍ തന്റെ സാന്നിധ്യം കൊണ്ട് അവളെ ആശ്വസിപ്പിക്കുക മാത്രം ചെയ്തു. അവളുടെ മനസ്സ് ഒന്നടങ്ങി എന്ന് മനസ്സിലായപ്പോള്‍ അവന്‍ അവിടെ നിന്നിറങ്ങി. ആ ഒരിക്കലും മറക്കാനാവാത്ത രാത്രി ഭയാനകമായിരുന്നെങ്കിലും അവള്‍ക്ക് ഒരു കാര്യം മനസ്സിലായി. ദുര്‍ബലയായ സ്ത്രീ എന്നാണ് പേരെങ്കിലും അവള്‍ക്ക് ഒരു ആണിനെ എതിരിടാനുള്ള ശക്തി ഉണ്ട്. ആ രാത്രി അവള്‍ പഠിച്ചതും ആ ഒരു പാഠമാണ്. 

2 comments:

  1. This one is a really good. I don't know why it is not having any comment. Preferably one of the best in your blogs.

    ReplyDelete

My Expeditions

Popular Posts