"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Showing posts with label Story. Show all posts
Showing posts with label Story. Show all posts

Tuesday, January 17, 2017

യൗവനാകർഷണം

ആ ഡിസംബർ രാത്രിയിൽ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറുമ്പോൾ അവിടെ എന്ത് കാലാവസ്ഥ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു. അതിനുള്ള സന്നാഹങ്ങളുമായാണ് ഞാൻ കൊച്ചിയിൽ നിന്ന് വണ്ടി കയറിയത്. നല്ല കമ്പിളിപ്പുതപ്പിനടിയിൽ മൂടിക്കിടന്നുകൊണ്ടാണ് ട്രെയിനിൽ ഞാൻ ഉറങ്ങിയത് തന്നെ. പോരാത്തതിന് ഉള്ളിൽ കമ്പിളിക്കുപ്പായവും. രാവിലെ ആറ് മണിയോടടുത്ത് ബാംഗ്ലൂരിൽ വന്നിറങ്ങുമ്പോൾ അതിന്റെ ആവശ്യം ഉണ്ടാകുമെന്നുറപ്പ്.

അഞ്ചരയോടടുത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തി. ആറ് മണിയോടടുത്തേ BMTC വണ്ടികൾ മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ഓടിത്തുടങ്ങുകയുള്ളൂ. ഒരു ചായയൊക്കെ കുടിച്ച്‌ ശരീരം ഒന്ന് ചൂടാക്കി. ഒരു ആറരയോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് നടത്തം തുടങ്ങി. നല്ല കോടയുണ്ടായിരുന്നു. നല്ല തണുപ്പും. പോരാത്തതിന് അപ്പപ്പോഴായി ചെറിയ കാറ്റും. ബാഗിലുണ്ടായിരുന്ന ഷാൾ കഴുത്തിന് ചുറ്റി ഉപയോഗിക്കേണ്ടി വന്നു. എന്നിട്ടും ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ഇനി ബസിൽ കയറി യാത്ര ചെയ്യുമ്പോളുള്ള സ്ഥിതി ആലോചിച്ച് വേവലാതിപ്പെട്ടു.

ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ എത്തി. ആ ഭാഗത്ത് കുറെ പേർ പുതച്ച് മൂടി കിടന്നുറങ്ങുന്നുണ്ട്. കുറെ ഭിക്ഷക്കാരുമുണ്ട്. സ്റ്റാൻഡിലേക്ക് കയറുമ്പോൾ അവിടെ ഒരു പ്രായമായ സ്ത്രീ എന്നോടൊരു ചായ വാങ്ങി തരാമോ എന്ന് ചോദിച്ചു (എനിക്ക് കന്നഡ ഗോത്തു). ഞാൻ ചെവി കൊടുക്കാതെ മുൻപോട്ട് നടന്നു. മെലിഞ്ഞ ശരീരവും, ഒട്ടിയ വയറും കവിളുകളും ആണ് അവർക്ക്. അവരുടെ വസ്ത്രങ്ങൾ കീറിപ്പറഞ്ഞിരുന്നു. ശുഷ്കിച്ച മാറിടങ്ങൾ പുറത്തു കാണാമായിരുന്നു. അവർക്ക് തണുക്കുന്നില്ലേ?

ബസ് നമ്പർ 25 വരുന്ന പ്ലാറ്റ്ഫോമിൽ പോയി ഒരു ഇരിപ്പിടം കണ്ടെത്തി. മണി ഏഴാവാറായിട്ടും ബസ് നമ്പർ 25 ഒന്ന് പോലും വന്നില്ല. വിജനമായിരുന്ന സ്റ്റാൻഡിൽ ആ സമയമായപ്പോഴേക്കും കുറേ ജനങ്ങൾ എത്തിയിരുന്നു. ആ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വിവിധ പ്ലാറ്റ്‌ഫോമിൽ വിവിധ ബസ് നമ്പറുകൾ കാത്ത് നിൽക്കുന്ന ജനം. ആ ജനക്കൂട്ടം ഒരു നിമിഷത്തേക്ക് നിശ്ശബ്ദരായി സ്റ്റാൻഡിന്റെ കവാടത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. എന്താണെന്നറിയാൻ ഞാനും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വലത്തോട്ട് കവാടത്തിലേക്ക് നോക്കി.

ഒരു പെൺകുട്ടിയെയാണ് എല്ലാരും നോക്കുന്നത്. ദൂരെ നിന്ന് അവൾ നടന്ന് വരുന്നത് കാണാം. പക്ഷെ അവൾ ആരെയും ശ്രദ്ധിക്കുന്നില്ല. അവളുടെ മനസ്സ് വേറെ ഏതോ സ്ഥലത്താണ്. അവളുടെ ദേഹം മുഴുവൻ ചെളി പറ്റിയിട്ടുണ്ട്. നന്നായി കാണാൻ ഞാൻ മുൻപോട്ടിറങ്ങി. ഇരുപതുകളിൽ പ്രായം തോന്നിക്കുന്ന അവൾ ധരിച്ചിരുന്ന മുട്ടോളമുണ്ടായിരുന്ന കമീസ് കീറിപ്പറഞ്ഞിരുന്നു. സൽവാർ ഇല്ലാതെ കാലുകൾ നഗ്നമായിരുന്നു. അടുത്തെത്തുംതോറും അവളുടെ സൗന്ദര്യം എന്നെ അത്ഭുതപ്പെടുത്തി. അതിസുന്ദരിയും ഒരു യുവതിക്ക് വേണ്ടത്ര ശാരീരിക പുഷ്ടിയുമുള്ളവളായിരുന്നു അവൾ.

എല്ലാം നഷ്ടപ്പെട്ട മുഖഭാവത്തോടെ അവൾ മുന്നോട്ടു നീങ്ങി. എന്നെ കടന്ന് പോയപ്പോൾ ഞാൻ കണ്ടത് അവളുടെ തുറന്നിരിക്കുന്ന പിൻഭാഗമാണ്. നിദംബങ്ങളുടെ തുടക്കം വരെ കമീസ് മുഴുവൻ കീറിയിരുന്നു. ഞാൻ നിന്നിരുന്ന അവളുടെ ഇടത് ഭാഗത്തൂടെ അവളുടെ തുടുത്ത മാറിടങ്ങൾ കാണാമായിരുന്നു. അവളുടെ കമീസിന്റെ പിൻഭാഗത്തായി നിദംബത്തിന്റെ താഴെയായി രക്തക്കറകൾ ഉണ്ടായിരുന്നു. ഇതൊക്കെയാണ് അവിടെ എല്ലാരും നോക്കി അന്ധാളിച്ച് നിന്നിരുന്നത്. എന്തായിരിക്കും അവൾക്ക് സംഭവിച്ചിരിക്കുക എന്ന് ഞാൻ ഒന്നോർത്തു. എനിക്കവളോട് പാവം തോന്നി. അവൾ നല്ലൊരു മാനസികാവസ്ഥയിൽ ആയിരിക്കില്ല എന്ന് എനിക്ക് മനസ്സിലായി. അവൾക്ക് തണുക്കില്ലേ. എന്തെങ്കിലും  ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. 

ഞാൻ ബാംഗ്ലൂരിൽ ജനിച്ചു വളർന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അവളെ കാര്യങ്ങൾ ബോധിപ്പിച്ചു. ആ പെൺകുട്ടിയെ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെങ്കിൽ ഈ നഗരം അവളെ കീറിപ്പറിക്കും എന്ന് ഞാൻ പറഞ്ഞു. ബാംഗ്ലൂരിൽ തന്നെയുള്ള ഏതെങ്കിലും സ്ത്രീകൾക്കുള്ള സംഘടന വഴി എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ഞാൻ ആരാഞ്ഞു. എന്റെ സുഹൃത്ത് എന്നോട് ഒരേ ഒരു ചോദ്യമേ ചോദിച്ചുള്ളൂ - "നിനക്ക് വേറെ പണി ഒന്നുമില്ലേ. ഒരു പരിചയവുമില്ലാത്തവർക്ക് രക്ഷകനാവാൻ നടക്കുന്നു. എത്ര പേരെ നീ രക്ഷിക്കും?".

ആ പെൺകുട്ടിയെ പറ്റിയുള്ള ചിന്ത തന്നെയായിരുന്നു പിന്നെ മനസ്സിൽ. അപ്പോഴേക്കും ബസ് വന്നു. ബസിൽ കയറാനായി ചെന്നപ്പോൾ നേരത്തേ കണ്ട പ്രായമായ സ്ത്രീയെ അപ്പുറത്തുള്ള ചായക്കടയിൽ കാണാനിടയായി. വേറൊരാൾ അവർക്ക് ചായ വാങ്ങി കൊടുക്കാൻ തയ്യാറായിരിക്കുന്നു. ബസിൽ പോകുമ്പോൾ പിന്നെ മുഴുവൻ ആ ചിന്തയായിരുന്നു. ആ പെൺകുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ എനിക്ക് ആ പ്രായമായ സ്ത്രീക്ക് ഒരു ചായ വാങ്ങി കൊടുക്കാൻ പോലും മനസ്സ് വന്നില്ലാലോ.

Wednesday, February 3, 2016

റിസപ്ഷനിസ്റ്റ്

ഇത് സ്റ്റെഫിയെ പറ്റിയുള്ള കഥയാണ്. ഐറ്റി നഗരമായി വളർന്നു കൊണ്ടിരിക്കുന്ന കൊച്ചിയിലെ ഒരു ചെറിയ കമ്പനിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫി. കൊച്ചിയിലൊക്കെ ഒരു റിസപ്ഷനിസ്റ്റിന് എന്ത് ശമ്പളം കിട്ടും? ഒരു പതിനായിരം. അതായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി അവളുടെ ശമ്പളം. വളരെ വൃത്തിയായി തന്റെ ജോലികൾ ചെയ്തിരുന്ന സ്റ്റെഫിക്ക് ഒറ്റ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. ദേഷ്യങ്ങള് വന്നാ തനി തിരന്തോരം ഭാഷയിൽ നല്ല നാടൻ തെറികൾ വിളിക്കും. ഷോർട്ട് ടെമ്പറിന്റെ ലേശം സൂക്കേടുണ്ട്.


അതിനിടയിലാണ് റിസഷൻ ബാധിച്ച് കമ്പനികളുടെ അവസ്ഥ മോശമായത്. നമ്മുടെ കമ്പനിയെയും അത് ബാധിച്ചു. ഓർഡറുകൾ കുറഞ്ഞു. ആതിൻ ഫലമായി ജോലിയും. ആളുകളെ പറഞ്ഞു വിടാതെ എല്ലാരുടെയും ശമ്പളം 10 മുതൽ 20 ശതമാനം വരെ വെട്ടിക്കുറച്ച് ഇതിനൊരു പരിഹാരം കാണാൻ മാനേജ്‌മന്റ്‌ തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്റ്റെഫിയുടെ ശമ്പളവും വെട്ടിക്കുറച്ച് 6500/- ആക്കാൻ തീരുമാനമുണ്ടായി. ഈ വാർത്ത‍ സ്റ്റെഫിയുടെ മേലുദ്യോഗസ്ഥനും ഓഫീസിലെ ഇൻഫ്ര അഡ്മിൻ മാനേജരുമായ റെജി മാത്തൻ അവളെ അറിയിച്ചു. എച് ആർ പറയുന്നതല്ലേ അയാൾക്ക്‌ ചെയ്യാൻ സാധിക്കൂ. അല്ലാതെ അയാൾടെ പോക്കറ്റിൽ നിന്നും കൊടുക്കാൻ പറ്റില്ലല്ലോ. പക്ഷെ സ്റ്റെഫിക്ക് ഈ വാർത്ത‍ ഒരടിയായിരുന്നു. അവൾടെ പിടി വിട്ടു. കലിപ്പ് കേറി മാത്തന്റെ തള്ളക്ക് വിളിച്ചു എന്നാണ് തോന്നണത്. അല്ലെങ്കിലേ ശമ്പളം കുറഞ്ഞ് കലിച്ച് നിക്കണ മാത്തന് ഇതും കൂടി ആയപ്പോൾ മൂത്ത കലി ആയി. ആ കലി അയാൾ സ്റ്റെഫിയോട് തീർത്തു. അയാൾ ചരട് വലിച്ച് അവളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു. 6500/- ശമ്പളത്തിൽ അത്ര തന്നെ കഴിവുള്ള വേറെ ആളെ നിയമിക്കാമെന്ന് അയാൾ എച് ആറിന് ഉറപ്പ് നൽകി. എന്ത് കണ്ടിട്ടാണ് ആ ഉറപ്പ് കൊടുത്തതെന്ന് ഞാൻ പറയാം. അവിടെ തന്നെ ജോലി ചെയ്യുന്ന വിനീഷിന്റെ കല്യാണം ഈയിടെ കഴിഞ്ഞതാണ്. അവൻ ഭാര്യക്ക്‌ ഒരു ജോലി നോക്കുന്നുണ്ട്. ഈ ശമ്പളത്തിന് നിക്കും.


ദിവസങ്ങൾക്കകം അഭിമുഖം നടത്തി മാത്തൻ പുതിയ ആളെ നിയമിച്ചു. വിനീഷിനും സന്തോഷം മാത്തനും സന്തോഷം. ഒരാഴ്ചക്കകം ജോലിക്ക് വരാൻ ധാരണയായി. പ്രസ്തുത ദിവസം രാവിലെ 9 മണിക്ക് ജോലിക്ക് കേറേണ്ട ആൾ അന്ന് എത്തിയില്ല. ഭർത്താവ് വിനീഷും എത്തിയില്ല. രണ്ട് പേരും ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല. മാത്തന് പരിഭ്രമമായി. വൈകുന്നേരം വാർത്ത‍ മാത്തനെ തേടി എത്തി. ഓഫീസിലേക്ക് വരാൻ ബസ്‌ കാത്ത് നിൽക്കുകയായിരുന്ന വിനീഷിന്റെ ഭാര്യയുടെ കാലിൽ ആ സ്ഥലത്തെ ഒരു പേര് കേട്ട വട്ടൻ വലിയ ഒരു കല്ല്‌ കൊണ്ടിട്ടു. എല്ലിനും വിരലുകൾക്കും പരിക്കുണ്ട്. ഫലം; കുറഞ്ഞത്‌ മൂന്നാഴ്ച വിശ്രമം. ഭാര്യയെ പരിചരിക്കാൻ വിനീഷും അവധിയെടുത്തു. മൂന്നാഴ്ച കഴിഞ്ഞ് രണ്ട് പേരും ജോലിക്കെത്തി. മാത്തന് സമാധാനമായി എന്ന് പറയാവുന്നതിന് മുൻപേ തന്നെ അടുത്തത് വന്നെത്തി. മൂന്നാഴ്ച ഭാര്യയെ പരിചരിച്ച് പരിചരിച്ച് വിനീഷ് പണി പറ്റിച്ചു. അവൾ ഗർഭിണിയായി. മാത്തനെ ഞെട്ടിച്ചത് മറ്റൊരു വാർത്ത ആയിരുന്നു. ഗർഭിണിയായ സ്ഥിതിക്ക് വിനീഷിന്റെ ഭാര്യ ജോലി തുടരാതെ നാട്ടിലേക്ക് വിശ്രമത്തിനായി തിരിച്ചു പോകുന്നു.


മാത്തൻ ഒരു കാര്യം തീരുമാനിച്ചു. ചെറുപ്പക്കാരികളെ ഇനി വേണ്ട. അതികം വൈകാതെ തന്നെ നാൽപത്‌ കഴിഞ്ഞതും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയെ ജോലിക്കെടുത്തു. പക്ഷെ ഇവിടെയും മാത്തന് പിഴച്ചു. മൂന്ന് മാസം കഴിഞ്ഞ് ആ വാർത്തയും മാത്തനെ തേടി വന്നു. ആ സ്ത്രീയും ഗർഭിണിയാണ്. ഈ പ്രായത്തിൽ അതീവ ശ്രദ്ധ വേണം. അത് കൊണ്ട് അവരും ജോലിയിൽ നിന്നും പിരിഞ്ഞു പോകാൻ തീരുമാനിച്ചു. വേറെ ഒരാളെ നിയമിക്കുന്നത് വരെ തുടരാമെന്ന് ധാരണയായി.


ഇനി ഭർത്താവില്ലാത്ത സ്ത്രീയെ മാത്രമേ ജോലിക്കെടുക്കൂ എന്ന് മാത്തൻ തീരുമാനിച്ചു. അഭിമുഖങ്ങൾ നടത്തി അവസാനം ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന ഒരു മദ്ധ്യവയസ്കയെ നിയമിച്ചു. ഒരു കുട്ടി ഉണ്ട്. ഭർത്താവ് ഇനി മൂന്ന് വർഷം കഴിഞ്ഞേ വരൂ. ഇവിടെയും മാത്തന് പിഴച്ചു എന്ന് നിങ്ങൾ ഊഹിച്ച് കാണും. ശരിയാണ്. ജോലി കിട്ടിയ സന്തോഷം ഒന്നാഘോഷിക്കാൻ ആ സ്ത്രീയുടെ ഭർത്താവ് ചെറിയ ഒരിടവേളക്ക് നാട്ടിൽ വരികയും അവർ ഗർഭിണിയാവുകയും ചെയ്തതിൽ നിന്ന് എന്തോ പന്തികേടുണ്ടെന്ന് മാത്തന് മനസ്സിലായി. മാത്തൻ ഒരന്വേഷണം നടത്തി. റിസപ്ഷൻ പരിസരം അരിച്ച് പെറുക്കിയ മാത്തന് ഒരു കോഴിമുട്ടയും വാഴയിലയിൽ ചന്ദനവും കുങ്കുമവും ചെമ്പരത്തിപ്പൂവും അരിയും കിട്ടി. മാത്തൻ ഉറപ്പിച്ചു. ഇത് കൂടോത്രം തന്നെ. സ്റ്റെഫിയുടെ കൂടോത്രം. ഇനി ഒരേ ഒരു വഴിയേ ബാക്കിയുള്ളൂ. അടുത്ത ദിവസത്തെ പത്രത്തിൽ മാത്തൻ പരസ്യം കൊടുത്തു - "റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. 40 വയസ്സ് കഴിഞ്ഞ പ്രസവം നിർത്തിയ സ്ത്രീകൾക്ക് മുൻഗണന."


ഇനി ആ കിട്ടിയ സാധനങ്ങളെ കുറിച്ച്. കോഴിമുട്ട ഒമ്ലെറ്റ് പ്രിയയായ സ്റ്റെഫി വച്ച് മറന്നത്. വാഴയിലയും ചന്ദനവും കുങ്കുമവും ദിവസവും രാവിലെ അമ്പലത്തിൽ പോകുന്ന രണ്ടാമത്തെ സ്ത്രീ വച്ച് മറന്നത്. അരി യൌസേപ് പിതാവിന്റെ പെരുന്നാളിന് പോയപ്പോൾ മൂന്നാമത്തവൾക്ക് കിട്ടിയ നേർച്ച അരിയുടെ ബാക്കി.



Saturday, September 19, 2015

ശങ്ക

രാത്രി പത്ത് മണിയാവുന്നു. മടിവാളയിൽ പ്രൈവറ്റ് ബസുകൾ നിർത്തുന്നിടത്ത് നാട്ടിലേക്കുള്ള കെ.പി.ട്രാവൽസ് ബസ്‌ കാത്ത് നിക്കുകയായിരുന്നു ഞാൻ. നാട്ടിലേക്ക് ബസിൽ ആണ് യാത്രയെങ്കിൽ രാത്രി ഞാൻ കാര്യമായിട്ട് ഒന്നും കഴിക്കാറില്ല. ഒരു പഴമോ ബിസ്കറ്റൊ വാങ്ങി കഴിക്കാറാണ് പതിവ്. വയറിന് വല്ല പ്രശ്നവും പറ്റിയാൽ കുടുങ്ങി പോകില്ലേ. പല ബസുകൾ വന്ന് ആളുകളെ കയറ്റി പൊയ്ക്കൊണ്ടിരുന്നു. ഞാൻ അടുത്തുള്ള കടയിൽ നിന്ന് ഒരു പഴം വാങ്ങി അവിടെ വന്നു പോയ്ക്കൊണ്ടിരുന്ന പെണ്‍പിള്ളേരുടെ എണ്ണമെടുക്കാൻ തുടങ്ങി.

അപ്പോഴാണ്‌ ദൂരെ നിന്നിരുന്ന ചില വായ്നോക്കി എമ്പോക്കി ആണ്‍പിള്ളേർ എന്റെ പുറകിലേക്ക് ദൂരെ നോക്കി അദ്ഭുതത്തോടെ എന്തൊക്കെയോ തമ്മിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചത്. എന്താണെന്നറിയാൻ ഞാൻ തിരിഞ്ഞു. ഒരു കൂട്ടം പെണ്‍പിള്ളേർ നടന്നു വരുന്നുണ്ട്. അവരും ഏതോ ബസ്‌ കയറാൻ ആണ്. ബാഗുകൾ ഒക്കെ കയ്യിൽ ഉണ്ട്. എല്ലാരും സുന്ദരികൾ. നടുവിൽ നടന്നിരുന്ന ഉയരം കുറഞ്ഞ കുട്ടി പക്ഷെ അതിസുന്ദരി ആയിരുന്നു. ആ കുട്ടി ഇറുക്കമുള്ള ജീൻസും അയഞ്ഞ ടി-ഷർട്ടും ധരിച്ചിരുന്നു. അവർ എന്നെ കടന്നു പോയപ്പോൾ ആണ് ഞാൻ ആ കുട്ടിയുടെ മുടി ശ്രദ്ധിച്ചത്. നീലിഭ്രംഗാദി എണ്ണയുടെ കവറിൽ ഉള്ള പെണ്ണിന്റെ ചിത്രം പോലെ അരക്കെട്ടും കടന്ന് മുട്ടിനടുത്തു വരെ വന്നു നിന്നിരുന്നു നിതംബിയായ ആ കുട്ടിയുടെ അഴിച്ചിട്ട മുടി. അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ആണ്‍ ജന്മങ്ങളുടെയും ശ്രദ്ധ അതോടെ അങ്ങോട്ടായി.

അവസാനം ബസ്‌ വന്നു. എന്റെ ഉന്മേഷം കൂട്ടിക്കൊണ്ട് ആ കുട്ടി എന്റെ ബസിൽ തന്നെ കയറി. എന്റെ സീറ്റ്‌ ഇടത് ഭാഗത്ത്‌ ഏകദേശം നടുവിലായായിരുന്നു. വലത് ഭാഗത്ത് ഞാൻ ഇരുന്ന സീറ്റിന്റെ രണ്ട് സീറ്റ്‌ മുന്നിലായി ആയിരുന്നു അവളുടെ സീറ്റ്‌. ആ പെണ്‍പിള്ളേരെ ശരിക്ക് കാണാനായി എന്റെ വിൻഡോ സീറ്റ്‌ ഞാൻ ഐൽ സീറ്റിലെ ആളുമായി വച്ച് മാറി. അവരുടെ കലപിലയും കളികളും കുറച്ചു നേരം കണ്ടു നിന്നതിന് ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.  ഇനി രാത്രി ബന്ദിപൂർ കാട് വഴി പോകുമ്പോൾ എഴുന്നേറ്റ് വല്ല മൃഗങ്ങളെയും കാണുമോ എന്ന് നോക്കണം.

വല്യ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. ബസ്‌ എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ഒരു ചായക്കടയുടെ മുന്നിലാണ്. മറ്റൊന്നും തന്നെ ചുറ്റുവട്ടത്തൊന്നും കാണാനില്ല. കാടിനകത്താണെന്ന് തോന്നുന്നു. ഗുണ്ടൽപെട്ട് എന്ന സ്ഥലമാവണം. പുറത്ത് ചില ആണുങ്ങൾ ഇറങ്ങിയിട്ടുണ്ട്. കുറച്ച് പേർ ചായ കുടിക്കുന്നു. കുറച്ചു പേർ അവിടെയും ഇവിടെയും ഒക്കെ നിന്ന് മൂത്രമൊഴിക്കുന്നു. മൂത്രമൊഴിക്കുന്നതിന് പലർക്കും പല സ്റ്റൈൽ ആണ്. ചിലർ സിപ്‌ മാത്രം തുറന്ന് ഒഴിക്കുന്നു. ചിലർ  ബട്ടണും കൂടി ഊരി പാൻറ് കുറച്ച് താഴ്ത്തി വച്ച് ഒഴിക്കുന്നു. ഒരു താളത്തിൽ ചന്തി ആട്ടി മൂത്രമൊഴിക്കുന്നവരും ഉണ്ട്. പോൾ വോൾട്ടിൽ സ്വന്തം റെക്കോർഡ്‌ തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്ന ഇസിൻബയേവയെപ്പോലെ അവിടെ ഒരു മതിലിനു മേലെ അവർ ഒഴിച്ച ഉയരം തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്നവർ വേറെ. ഇതൊക്കെ കണ്ട് എനിക്കും ഒന്ന് മൂത്രമൊഴിക്കാൻ മുട്ടി. ഞാനും പുറത്തേക്കിറങ്ങി.

പോകാറായി എന്നറിയിച്ച് ഡ്രൈവർ ഹോർണ്‍ മുഴക്കി. ഞാൻ അകത്തേക്ക് കയറി. പോകുന്ന വഴിക്ക് പെണ്‍പിള്ളേരുടെ സീറ്റിലേക്ക് ഒന്ന് കണ്ണോടിച്ചു. നമ്മുടെ സുന്ദരിക്കുട്ടി മാത്രം എഴുന്നേറ്റിരിപ്പുണ്ട്. ബാക്കി എല്ലാരും ഉറക്കമാണ്. അവളുടെ മുഖത്തൊരു ഉത്ക്കണ്‍ഠ നിഴലിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ പുറത്തേക്ക് അങ്ങടും ഇങ്ങടും നോക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങി. മറ്റു സീറ്റുകളിലെ ആരവങ്ങൾ അടങ്ങി ഉറക്കമായി. അവൾ ഉറങ്ങുന്നതായി കണ്ടില്ല. എന്താണെന്നറിയാൻ ഞാൻ എഴുന്നേറ്റിരുന്നു.

അര മണിക്കൂറോളം കഴിഞ്ഞ് അവൾ മറ്റ് പെണ്‍പിള്ളേരെ വിളിച്ചുണർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ തമ്മിൽ സംസാരിച്ച് അതിൽ ഒരാൾ ഡ്രൈവറുടെ അടുത്തു പോയി. ബസ്‌ പൊടുന്നനെ നിന്നു. ഇപ്പോഴും കാട്ട് വഴി ആണ്. ചുറ്റുവട്ടത്ത് ഒന്നും തന്നെ കാണാൻ ഇല്ല. പെണ്‍പട ഒരുമിച്ചിറങ്ങി. അവർ ഒരുമിച്ച് ദൂരേക്ക്‌ നടന്നു. വണ്ടിയുടെ വെളിച്ചം എത്താവുന്നതിലും ദൂരേക്ക്. ഇപ്പോൾ ബസിൽ നിന്ന് നോക്കുന്നവർക്ക് ഒരോർത്തരെ വേറെ വേറെ തിരിച്ചറിയാൻ പോലും സാധിക്കാത്ത ദൂരത്തിലാണ്. അവരിൽ അഞ്ചു പേർ നിരന്ന് നിന്ന് ഒരു മറ സൃഷ്ടിച്ചു. ആറാമത്തവൾ ആ അഞ്ചു പേരുടെ മറ ഉപയോഗിച്ച് കാര്യം സാധിച്ചു.

അവർ തിരിച്ചു വരുന്നതും നോക്കി ഇപ്പോൾ ബസിൽ എല്ലാരും എഴുന്നേറ്റിരിപ്പുണ്ട്. എല്ലാവരും ജനലിനുള്ളിലൂടെ അവരെ തീക്ഷ്ണമായി നോക്കുകയാണ്. എല്ലാവർക്കും പെട്ടെന്നൊരു ശുഷ്കാന്തി. പെണ്‍പട തിരിച്ചു കയറി. അവരിൽ ആർക്കായിരുന്നു ശങ്ക എന്ന് മറ്റാർക്കും മനസ്സിലായില്ല. എന്നാൽ ആ സുന്ദരിക്കുട്ടിയുടെ മുഖത്ത് ഞാൻ കണ്ട വേവലാതി ആർക്കാണ് ശങ്ക എന്ന് എന്നോട് പറഞ്ഞു. അവളെ പോലെ തന്നെ ഇറുകിയ ജീൻസ് തന്നെയായിരുന്നു ഞാനും ധരിച്ചിരുന്നത്. എന്നാലും എനിക്ക് ഒന്ന് മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ഇറങ്ങി പോയി കാര്യം സാധിക്കാൻ എനിക്ക് പറ്റി. ശ്രദ്ധയൊന്നും ആകർഷിക്കാതെ തന്നെ. ഇരിക്കാതെ നേരെ നിന്ന് കൊണ്ട്. അതും വെറും സിപ്‌ മാത്രം തുറന്ന്. എന്നാൽ അവൾക്കോ?

Sunday, April 26, 2015

ഒരു വേശ്യയുടെ ഡയറി

Disclaimer - The following post contains descriptions related to sex and might be inappropriate for certain audiences

അഭ്യന്തര യുദ്ധം ബാധിച്ച മാതൃരാജ്യമായ സ്ലോവേനിയയിൽ എതിർചേരിയെ വംശീയമായി ഇല്ലാതാക്കാൻ പ്രയോഗിച്ചിരുന്ന ലൈംഗിക ചൂഷണത്തിന് വിധേയയായി (rape used as a war weapon for ethnic cleansing) പതിനാറാം വയസ്സിൽ എല്ലാം നഷ്ടപ്പെട്ടവളാണ് ജോർജിയ. അവിടെ നിന്ന് രക്ഷപ്പെട്ട് അതിർത്തി കടന്ന് ഇറ്റലിയിൽ എത്തിയ അവൾ അവസാനം ഒരു ദല്ലാൾ വഴി ഒരു വേശ്യാലയത്തിൽ എത്തിപ്പെടുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. ജീവിക്കാൻ മറ്റു മാർഗം ഒന്നും കാണാതെ അവൾ ആ തൊഴിൽ സ്വീകരിക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു . തുടക്കത്തിൽ വെനിസിലെ ഒരു ചെറിയ വേശ്യാലയത്തിലും പിന്നെ മിലാനിലെ നക്ഷത്ര വേശ്യാലയത്തിലും അവൾ എത്തിപ്പെട്ടു. തന്റെ തൊഴിലിനിടയിൽ അവൾ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനെപ്പറ്റിയാണ്‌ ഈ ഡയറിക്കുറിപ്പ്‌.

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. വൈകുന്നേരം മുതൽ രണ്ടു പേരുടെ കാമാക്രാന്തം തീർത്തിരിക്കയാണ് അവൾ. സമയം പാതിരാത്രിയോടടുത്തിരിക്കുന്നു. അവൾ താൻ ജോലി ചെയ്യുന്ന 'Entertainment Centre' എന്ന് വിളിക്കപ്പെടുന്ന നക്ഷത്ര വേശ്യാലയത്തിൽ തന്റെ അടുത്ത കസ്റ്റമറിനെ കാത്തിരിക്കയായിരുന്നു. അടുത്ത കസ്റ്റമറും എത്തിയിരിക്കുന്നു. അതാ ഒരു ഇന്ത്യാക്കാരൻ പയ്യൻ അവളെ ചൂണ്ടി കാണിച്ചിരിക്കുന്നു. ആ പയ്യന്റെ കണ്ണ് നീലിച്ച് വീങ്ങിയിട്ടുണ്ട്. വല്ല അടിപിടിയും ഉണ്ടാക്കിയതാവും. നല്ലവനെന്നോ ചീത്തവനെന്നോ അവിടെ നോട്ടമില്ല. അവൾ ആ പയ്യനെ വിളിച്ച് വേശ്യാലയത്തിൽ തന്നെ ഉള്ള റൂമിലേക്ക്‌ പോയി.

വേശ്യാലയത്തിലെ നിയമപ്രകാരം കസ്റ്റമറിനെ ആദ്യം കുളിപ്പിക്കണം. ദുർഗന്ധങ്ങൾ അകറ്റാനും ലൈംഗിക അവയവങ്ങൾ വൃത്തിയായി ഇരിക്കാനും ആണ് അത്. അവൾ ആ പയ്യനെ നഗ്നനാക്കി റൂമിലുള്ള ബാത്ത് ടബിലേക്ക് തള്ളി. അവളും നഗ്നയായി. അവനെ കുളിപ്പിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു നാണം അവൾ കണ്ടു. ഇതൊന്നും അവൾ ഇവിടെ കാണാത്ത വികാരങ്ങളാണ്. അവൻ തന്റെ മാറിടങ്ങളിലേക്ക് ആർത്തിയോടെ നോക്കുന്നത് കണ്ട അവൾ അവന് തന്നെ കുളിപ്പിക്കാനുള്ള അവസരം നൽകി. സാധാരണ തന്നോട് അനുവാദം ചോദിക്കാതെ തന്റെ മാറിടങ്ങളെ മദിക്കുന്ന പുരുഷന്മാരെയാണ് അവൾ കണ്ടിട്ടുള്ളത്. കുളിപ്പിക്കുന്നതിനിടയിൽ അവൻ ആ മാറിടങ്ങളെ നന്നായി ലാളിച്ചു. അവളുടെ വികാരങ്ങളെ ഒന്ന് തൊട്ടുണർത്താൻ അവന് കഴിഞ്ഞു. കുളി കഴിഞ്ഞപ്പോഴേക്കും അവന് ഉദ്ധാരണം സംഭവിച്ചിരുന്നു. 

കുളി കഴിഞ്ഞ് കാര്യങ്ങളിലേക്ക് കടക്കാനായി അവൾ അവനെ ബെഡിൽ ഇരുത്തി. അവന്റെ മുഖത്ത് നിന്ന് നാണം ഇപ്പോളും വിട്ടു മാറിയിട്ടില്ല. "തുടങ്ങാമോ" - അവൾ സ്പാനിഷിൽ ചോദിച്ചു. അവന് മനസ്സിലാകുന്നില്ല. സ്ലോവേനിയൻ ഭാഷയിലും ചോദിച്ചു. ഇല്ല. അവനറിയില്ല. "ഇംഗ്ലീഷ്?" - അവൻ ഇങ്ങോട്ട് ചോദിച്ചു. ഇല്ല എന്ന് അവൾ തലയാട്ടി. അവൾക്ക് ഇംഗ്ലീഷ് അറിയില്ല. അവന്റെ മുഖത്ത് ഒരു വെപ്രാളം രൂപപ്പെടുന്നത് അവൾ കണ്ടു. തല ചൊറിയുന്നു. ഫോണിലേക്ക് നോക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത ഒരിരുപ്പ്. അവൾ ആംഗ്യത്തിലൂടെ ചോദിക്കാൻ ശ്രമിച്ചു. അവനും എന്തോ ആംഗ്യം  കാണിക്കുന്നുണ്ട്. അവൾക്ക് മനസ്സിലാകുന്നില്ല. അവൾ അര ഇളക്കി വരെ കാണിച്ചു. പക്ഷെ ആ മണ്ടന് മനസ്സിലാവുന്നില്ല. അര മണിക്കൂറോളം അങ്ങിനെ പോയി. ഇനി എന്ത് ചെയ്യും എന്നൊർത്തിരിക്കെ അവൻ ആർക്കോ ഫോണ്‍ ചെയ്തു സംസാരിക്കുന്നു. ഫോണ്‍ എടുത്ത ആൾക്ക് സ്പാനിഷ്‌ അറിയാം. അയാൾ അവളോട്‌ സംസാരിച്ച് വേണ്ട നിർദേശങ്ങൾ നൽകി - "നമ്മുടെ പയ്യന് സ്പാനിഷ്‌ അറിയില്ല. അവന്റെ ആദ്യത്തെ തവണയാണ്. എല്ലാം കണ്ടറിഞ്ഞ് ചെയ്യണം."

നമ്മുടെ പയ്യൻ ഇപ്പോളും ഒരു വെപ്രാളത്തിൽ ആണ്. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. വെപ്രാളത്തിനിടയിൽ ഉദ്ധാരണം നഷ്ടപ്പെട്ട അവന്റെ ലിംഗത്തെ കൈകൾ ചലിപ്പിച്ച് അവൾ വീണ്ടും ഉദ്ധാരണം നൽകി. ഒരു കണ്ടോം എടുത്ത്  ഇട്ടു. അവന് എങ്ങിനെ തുടങ്ങണം എവിടെ കയറണം എന്ന് നിശ്ചയമുണ്ടായിരുന്നില്ല. അവന്റെ ആദ്യ തവണ ആണ് എന്നുള്ളതുകൊണ്ട് അവൾ തന്നെ എല്ലാത്തിനും മുൻകൈ എടുത്തു. കാമാസൂത്രത്തിലേത് പോലെ വിവിധ തരത്തിൽ അവർ രതിയിൽ ഏർപ്പെട്ടു. 10 മിനിറ്റ് കഴിഞ്ഞിട്ടും അവൻ ഉദ്ധാരണത്തോടെ തന്നെ തുടർന്നു. അവന് വികാരപാരമ്യം ഉണ്ടാവുന്ന ഒരു ലക്ഷണവും ഇതു വരെ  കാണുന്നില്ല. അവൾ പഠിച്ച പണി പതിനെട്ടും നോക്കി (ഇവിടെ പറയുന്നില്ല). പക്ഷെ രക്ഷയില്ല. തുടരവേ അവൾ രതിമൂർച്ചയിലെത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. ഇത്രയും കാലമായി ഈ ജോലിയിൽ ഇത് വരെ അവൾക്ക് മറ്റൊരാളിൽ നിന്നും രതിമൂർച്ച ഉണ്ടായിട്ടില്ല. എല്ലാവരും അവരുടെ സുഖങ്ങൾ മാത്രമേ നോക്കിയിട്ടുള്ളൂ. 

അവനെ വികാരപാരമ്യത്തിൽ എത്തിക്കാൻ വേണ്ടി അവൾ കുറച്ചു നേരം കൂടി തുടർന്നു.അതിൽ കാര്യമില്ലെന്ന് കണ്ട് കൈ പ്രയോഗം നടത്താൻ അവൾ തീരുമാനിച്ചു. അവൾക്ക് കൈവേദന തുടങ്ങി എന്നല്ലാതെ ആ ചേഷ്ടക്കും അവനെ വികാരപാരമ്യത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നമ്മുടെ പയ്യന് അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാര്യം മനസ്സിലായി. അവൾ അവനോടു സ്വയംഭോഗം ചെയ്യാമോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. അവൻ അത് വേണ്ട എന്ന് തീരുമാനിക്കുകയും മറ്റൊരു ദിവസം ബന്ധപ്പെടുമ്പോൾ വികാരപാരമ്യത്തിൽ എത്താൻ അവനാകും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. 

പക്ഷെ മറ്റൊരു കാര്യമുണ്ട്. എവിടെ തുടങ്ങണമെന്നും എവിടെ കയറണമെന്നും മനസ്സിലാക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു. അവളുടെ യോനി കാണണമെന്ന് അവൻ ആവശ്യപ്പെട്ടു. അവന്റെ ആവശ്യം അവൾ അംഗീകരിച്ചെങ്കിലും കാണുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന് അവൾ നിർദേശിച്ചു. അവൻ അവളുടെ കാലുകളകറ്റി യോനി ഭാഗത്ത്‌ എന്താണ് എങ്ങിനെയാണെന്ന് നന്നായി മനസ്സിലാക്കി. അപ്പോളാണ് വാതിൽക്കൽ ഒരു മുട്ട് കേട്ടത്. ആ മുട്ടിന്റെ അർത്ഥം 15 മിനിറ്റ് മാത്രമേ ബാക്കി ഉള്ളു എന്നാണ്. നേരത്തെ വിളിച്ച ആളുടെ സഹായത്തോടെ അതും അവൾ അവനെ അറിയിച്ചു. അവൻ കുളിച്ച് തുണി മാറി. 

പോകുമ്പോൾ അവളോട്‌ അവൻ നന്ദി പറയുകയും 10EURO ടിപ് ആയി നൽകുകയും ചെയ്തു. ആ വേശ്യാലയത്തിലെ ചാർജ് ആയ 100EURO ഇൽ പെണ്‍കുട്ടികൾക്ക്‌ കിട്ടുന്നത് 30EURO മാത്രമാണ്. ബാക്കി എല്ലാം ദല്ലാളുമാരും നടത്തിപ്പുകാരും എടുക്കും. വാതിൽക്കലെത്തിയ അവൻ തിരിഞ്ഞു ചെന്ന് അവളുടെ കവിളത്ത് ഒരു ചുംബനം കൂടി നൽകി ഇറങ്ങി പോയി. ഇത്രയും ദയയും സഹാനുഭൂതിയുള്ള ഒരാളെ ആദ്യമായാണ് കാണുന്നത്. ഒരു കാര്യം ഉണ്ട്. ഇങ്ങനെ ഒരു അനുഭവം തന്ന അവനെ ഒരിക്കലും അവൾക്ക് മറക്കാൻ സാധിക്കില്ല. 

Saturday, April 25, 2015

A story of getting laid

Disclaimer - The following post contains descriptions related to sex and might be inappropriate for certain audiences

Our hero in the story is a star performer in one of a leading software companies in India. Unmarried. Like all software engineers, he too had a dream of a company sponsored onsite job to an international location. Finally his dream was fulfilled. One month work in one of the customers office in Milan, Italy. He has been to many onsite jobs in India, but this was the first time for him abroad and he barely knew the conditions there. He imagined of cities like in India, but with bone piercing chill and of course better cleanliness. But lots of surprises awaited him in the city of Milan.

Our guy was informed that somebody would be there at the Milan Airport to pick him up. When he landed and came out of the airport, he saw a person with his name written on a placard. The person was dressed in a nice suit. The person should be someone from the customer office, he thought. Our guy went and said 'hello' to the person. Received a 'hello' in return. But nothing more. The new character barely spoke English. ("Ah, the days following would be quite fucked up without knowing the local language" - Our guy thought). But our guy understood that the person could recognise him. You are thinking how, right? The person had already picked up our guys luggage and started walking (:D). So our hero had no other option than to silently follow the person.

The person went straight to a Mercedes Benz TAXI. Yes. The man in the suit is a taxi driver (our guy pling!!!). Our hero looked at himself. He was wearing an old jeans (Yes. With a hole near the knee) and t-shirt pair. He felt embarrassed (dull). Our guy thought of taxi drivers in India. Khakhi or white shirt and pant, shabbily dressed, unruly hair and with pan parag in mouth; spitting occasionally here and there. Our hero developed some respect for the well dressed driver. After keeping the luggage in the back when the driver came to open the door for him, our hero told himself silently - "Sir, please sit in the passenger seat backside. I will take the wheel (:-P)"

The taxi went straight to a hotel which looked like some palace (Later after seeing some real palaces our hero will change his opinion). A welcome drink was there on check-in. The room was huge. Even the bathroom was as big as hotel rooms he used to stay in India. The bathroom even had a bath tub to have a relaxed bathing experience. The bed in the room was very soft and spongy. There were many other facilities including fridge, owen, coffee maker and iron-box. He could see a list there upon the fridge which marked complementary and billable items. Coffee sachets were complementary. Daily one juice and a cookie packet also came in the complementary list. Additional use of these would be billed. Other billable items include chocolates, condoms etc (Don't think that only items starting with C are billable :-P).

The hotel surprises didn't stop here. He removed the veil of the balcony wind-shields to discover that the view was fantastic from the balcony. The balcony had a view of an enormous swimming pool. Also there was from the balcony to step into the pool. Decks and chairs were also there for sunbath. Standing high across the hotel is the Santa Maria Basilica giving a nice view from the balcony. Just like any other tourist coming to the hotel, he too took some selfies facing the pool and the Basilica. Also one in the bath tub and one putting the shower cap. Didn't stop there. Took another selfie giving a victory pose with condoms put on his fingers. All to share with his friends and some to put in facebook. Everybody should drop their jaw seeing the pictures.

It was a five day working week there at customer premises. Saturday and Sunday were holidays. But will get allowance for work days as well as holidays. wooooww... Our guy had a small fear going to office on the first day considering the language issues and the first direct overseas customer experience he is going to have. But the friendly behaviour of the employee working with him there in customer office actually made him relax. The person knew good English and acted as a translator for our guy in case anybody he interacted with didn't speak English. That chap was below 30 years of age. That means both are almost of same age. This person always made sure that our guy is comfortable and there is nothing lacking during his tenure there. Time after time coffee and snacks were made available.

The first day during lunch the person asked our guy whether he will eat non-veg. But seeing the manner our hero ate that day, the person never enquired again about food preferences(giggle). Our hero was actually feasting there. While eating lunch from there, our guy thought of the idiotic customers in India who made him work till midnight and bought him only a small pizza to eat for the day. One day, this blind binge eating created some trouble for our guy. He ate pork that day and it seemed that it was not well cooked. As a side effect, he got a swollen eye with heavy pain. It was that person in customer office who took him to hospital that day and bought him medicines. Took him back to hotel also. This incident marked the starting of a small friendship between those two.

That very weekend - Saturday and Sunday. Our guy was staying back at hotel with swollen eyes, unable to go out anywhere for sight seeing cos of that. What to do? But there was some other thing in his wishlist to do before he returned to India. It was sex. He wanted to give a try. Till now he has never approached a girl. This is the first time. Therefore had a little fear too. He knew that prostitution is legal there in Italy. But didn't know where to go. He was not familiar with the city and its specific places for, ahem, 'jolly fun'. He was reluctant to ask the customer friend too. "What he will think!!!" - Our guys mind was swaying. Finally after lots of thought he decided to give a call to the friend. "Silly Thing" - The customer friend said. Was nothing embarrassing for him. It was very common there in Italy (:-P)

That night the customer friend took our guy outside. They went to a famous brothel in Milan. Brothels were called as 'Entertainment Centres' in Italy. The multi-storey building from outside looked like a pub and beer parlour. Lots of people sat and had beer in the arrival hall enjoying the music which was played there. The soft tunes of guitar were relaxing. Entering through the door inside will reach a big reception. The manager of the brothel stood there at the reception. Girls available were standing opposite to the reception wearing only lingerie. The customer friend had a talk with the manager first. 100EURO is the charge for 2hours. Should pay first. In normal cases our guy would have lost consciousness on hearing '100EUROs'. But he had come decided. He wanted to get laid despite what expense he had. He slipped a 100EURO note in the friend's hand who paid the manager. The manager gave green signal to select the girl our guy wanted. He pointed out a beautiful skinny girl. The girl did a cat walk towards our guy and took him towards the stairs. The friend gave our guy an ALL THE BEST (y) and told him that he would be waiting outside.

The ladies actually took customers to rooms available in the brothel itself. There are many types of rooms there, like that available in a hotel. For 100EURO you get a room with a bed and a bath tub. There are costly SUITE rooms also available. The first thing the girl do after reaching the room would be bathing their customers. This is important to keep away from foul smell as well as keeping the organs clean. The beautiful lady stripped our guy of his dresses and pushed him into the bath tub. She washed him with a shower gel which smelled of jasmine. She too undressed and cleansed herself. While cleaning herself, she gave our guy an opportunity to bathe her using the shower gel. While bathing her, he played with her small perky boobies. They were beautiful. By the time they finished, our hero was fully aroused.

After finishing the bath which took around 20min, she made him sit on the bed and asked him something, which to our hero was as good as an alien language. "English???" - Our guy asked her. She gave a negative response to him shaking her head. Bull shit. She don't know English. A panic rushed into his mind. This is his first time and he was expecting the girl to manage everything. He was looking forward to this, not only as a pleasure appointment but also as an opportunity for learning. Now how does he ask her to clear any doubt. How does he tell her that its his first time and he actually has no clue on where to start. She started showing some gestures using her hand. He too tried to tell her via gestures that its his first time. But in vain. Both of them didn't understand each other. Half an hour lost this way. Not only time. He lost his erection too. As a last option our guy called the customer friend and told him the problem. The friend asked him to give the phone to the girl. They had a brief conversation. The phone came back to our guy and the friend told him that he informed the lady everything. Our guy was still in a panic mood. The friend asked him to relax and told him that the girl will manage everything. Our guy just need to relax and enjoy.

The girl started smiling at our guy. Our guy first felt as if she was making fun of him. After all this is his first time(:P). But she just wanted to be nice. She took him in her hand and shook him up to erection. Took a condom and slipped it on him. She took her own ways to get a foreplay feel as the guy was not at all familiar. And you cannot imagine the joy he was feeling. After that she pushed him to his back and climbed over him. Yes. It was the moment. She slipped him inside her. She took the initiative to make the movements. After sometime she laid on her back and gave him the opportunity and space. But again she had to slip him in as our guy found it difficult to find the exact place.

The girl tried everything she knew to satisfy our guy. Even after 10 minutes he was pretty hard without seeing an end. Continued, she reached orgasm and still couldn't bring it out of him. She tried for some more time but in vain. She then told our guy by gesture that she will try a handjob. The handjob too couldn't bring the ejaculation. She now started showing gesture if he can do it by himself as her hand started paining. Our guy could understand from her face that she had some problem and was uncomfortable. So he decided not to go ahead. But he wanted to see her Vagina as he never had a chance to see the female sex organ directly. He wanted to clearly know where he could go in. The girl indicated that he should only see and do nothing else. He spread her legs and took a clear view of what was in there. Meanwhile he heard a knock in the door.

The knock was meant for an alarm. That only 15min is left on the clock for the two hour session to finish. Again the girl couldn't communicate this to our guy and required the friend's help to do it. The friend informed our guy that time is over and he should take a wash and get dressed. Our guy got dressed, thanked the girl, gave her a tip of 10EURO for her kind behaviour and finally a kiss on her cheek. After leaving, our guy told the friend that it was not success. The friend who was a married guy, chuckled. He kept smiling and gave a wise and valuable advice - "It is love which will bring  all satisfaction to sex. Its an act of love. An exchange of love."

True indeed.

Of course our hero returned home a bit richer ;-)

Tuesday, July 29, 2014

നായര് പിടിച്ച പുലിവാല്

കോഴിക്കോടങ്ങാടിയിൽ കെ പി എൻ സൈക്കിൾ മാർട്ട് എന്ന സ്ഥാപനത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ കല്യാശ്ശേരി പീതാംബരൻ നായർ. സൈക്കിൾ വാങ്ങാൻ വയനാട്ടിന്നും മലപ്പുറത്തുന്നും ആളുകൾ ഇവിടെ എത്തിയിരുന്നു. സ്തുത്യർഹമായ സേവനവും ന്യായമായ വിലയുമായിരുന്നു ഇതിനു കാരണം. കുട്ടികൾ അദ്ദേഹത്തെ സൈക്കിൾ അമ്മാവൻ എന്ന് വിളിച്ചു പോന്നു. കൃഷിയും വാടകമുറികളും മറ്റുമായി നല്ല സമ്പാദ്യവും ഉണ്ടാക്കിയിരുന്നു പീതാംബരൻ നായർ.

ഭാര്യ അമ്മിണിയമ്മ. പതിനാറാം വയസ്സിൽ  പീതാംബരൻ നായരുടെ ഭാര്യയായി തിരുനാവായയിൽ നിന്ന് കോഴിക്കോട്ടെത്തിയതാണ് അമ്മിണിയമ്മ. അന്ന് മുതൽ വീട്ടമ്മയായി തറവാട് നോക്കി നല്ലൊരു ജീവിതമാണ് അവർക്കുണ്ടായിരുന്നത്‌. . ഭർത്താവിന്റെ വളർച്ച കണ്ട് സന്തോഷിക്കാനുള്ള കൃപയും ദൈവം അവർക്ക് നൽകി. മക്കൾ ഏഴ്.

പുരുഷോത്തമൻ 
ശങ്കരൻ 
ജനാർദ്ദനൻ 
ശശിധരൻ 
മാധവൻ 
ബിന്ദു 
ഹരിഹരൻ

പീതാംബരൻ നായർക്ക്‌ പെട്ടെന്ന് അസുഖം പിടിപെട്ട് കിടപ്പിലായതിൽ പിന്നെയാണ് ആ സ്ഥാപനവും കല്യാശ്ശേരി തറവാടും പീതാംബരൻ നായരുടെ സ്ഥാവര ജന്ഗമ വസ്തുക്കളും അന്യാധീനപ്പെട്ടു പോയത്. മക്കളുടെ കഴിവ് കേട് എന്ന് തന്നെ വേണം പറയാൻ. അച്ഛന്റെ ചെലവിൽ തിന്നും കുടിച്ചും വണ്ടികൾ വാങ്ങിയും അർമാദിച്ചു നടന്ന അവർക്ക് അദ്ദേഹത്തിന്റെ സ്ഥാപനമോ വസ്തുക്കളോ നോക്കി നടത്താനുള്ള കഴിവുണ്ടായില്ല. സൈക്കിൾ കട നന്നായി നടത്തിക്കൊണ്ടു പോകുവാൻ അവർക്കായില്ല. കൃഷിയെല്ലാം നശിച്ചതുകൊണ്ട്   നിർത്തുകയും ചെയ്തു. കിടപ്പിലായതോടെ എല്ലാം മക്കൾക്ക്‌ എഴുതി വച്ചിരുന്നു അദ്ദേഹം.

പീതാംബരൻ നായരുടെ മരണത്തോടെ സൈക്കിൾ കട നടത്തിപ്പ് പുറത്ത് നിന്നൊരാൾ ഏറ്റെടുത്തു. നിലമെല്ലാം ഓരോന്നോരോന്നായി വിൽക്കപ്പെട്ടു. ഒരു പണിയും എടുക്കാതെ കട മുറി വാടകകളിൽ നിന്നും സ്ഥലം വിറ്റ കാശു കൊണ്ടു മറ്റും ആണ് മക്കൾ ആർഭാടത്തോടെ ജീവിച്ചിരുന്നത്. തറവാട് കിട്ടിയ ഇളയ മകൻ ഹരിഹരനാണ് അമ്മിണിയമ്മയെ നോക്കേണ്ടിയിരുന്നത്. പക്ഷെ പഴയ കെട്ടിടത്തിന്റെ ഭംഗി ഭാര്യക്ക്‌ ഇഷ്ടപ്പെടാത്തത് കൊണ്ട് അത് പൊളിച്ച് പുതിയത് പണിയാൻ തുടങ്ങിരുന്നു ഹരി . ആ സമയം പീതാംബരൻ നായരും അമ്മിണിയമ്മയും അഞ്ചാമത്തെ മകനായ മാധവന്റെ വീട്ടിൽ ആയിരുന്നു. തറവാടിന്റെ തൊട്ടടുത്ത പറമ്പിൽ ആണ് മാധവന് അച്ഛൻ വീട് വച്ച് കൊടുത്തത്. കൂടാതെ മാധവന് കൊടുത്ത ഭാഗത്തിൽ വീടിന്റെ അടുത്തായി ഒരു ചെറിയ പറമ്പ് കൂടി ഉണ്ടായിരുന്നു.

വലിയൊരു സുഹൃത് വലയം ഉണ്ടായിരുന്നു മാധവന്. മാധവൻ അച്ഛന്റെ മരണ ശേഷം ആണ് കല്യാണം കഴിച്ചത്. ഉറ്റ സുഹൃത്ത് ഷബീറിന്റെ അയൽപക്കത്ത്‌ കണ്ട പെണ്ണിനെ മാധവന് ഇഷ്ടമായതിൽ പിന്നെ  ഷബീർ തന്നെ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. സുന്ദരിയായിരുന്നു മാധവന്റെ ഭാര്യ അഞ്ജലി. ആ ചുറ്റുവട്ടത്ത് തന്നെ ഏറ്റവും സുന്ദരി എന്ന് വേണേൽ പറയാം. ഫാഷൻ ഡിസൈനിംഗ് പഠിച്ച ഒരു മോഡേണ്‍ സൊസൈറ്റി ഗേൾ. അവളുടെ പുതുയുഗ ജീവിത രീതികളും വസ്ത്ര സങ്കൽപങ്ങളും അമ്മിണിയമ്മയ്ക്ക് പിടിച്ചിരുന്നില്ല. കല്യാണത്തിന് ശേഷം അഞ്ജലി വീടിന്റെ മുൻവശം  ഒരു ബോട്ടിക് (boutique) തുടങ്ങി. സന്തോഷകരമായിരുന്നു തുടക്കത്തിൽ അവരുടെ ജീവിതം. ഒരു വർഷത്തിനിടയിൽ അവർക്കൊരു ഉണ്ണി പിറക്കുകയും ചെയ്തു. ആയിടെ ആണ് മാധവന് ഗൾഫിൽ ഒരു ജോലി ശരിയായത്. ഹരിഹരന്റെ വീട് പണി ആ സമയം കൊണ്ട് കഴിഞ്ഞത് മൂലം അമ്മിണിയമ്മ അങ്ങോട്ട്‌ മാറി. അത് കാരണം വീട് വാടകയ്ക്ക് കൊടുത്ത് അഞ്ജലി സ്വന്തം വീട്ടിൽ പോയി. മാധവന്റെ നിർദേശപ്രകാരം രാവിലെ ബോട്ടികിലെക്കും വൈകുന്നേരം അവളുടെ വീട്ടിലേക്കും അഞ്ജലിയെ കൊണ്ടുചെന്നാക്കിയിരുന്നത് ഷബീർ ആയിരുന്നു.

അവധിക്കു വരുന്നതിന്റെ മുഴുവൻ ചിലവും കമ്പനി വഹിക്കും എന്നതായിരുന്നു ജോലി വാഗ്ദാന സമയത്ത് കമ്പനി പറഞ്ഞിരുന്നത്. ഒരു വർഷത്തിനു ശേഷം അവധിക്ക് ശ്രമിച്ച മാധവന് ആയിടെ ആണ് മൂന്ന് വർഷത്തിന് ശേഷമേ ഈ ആനുകൂല്യം ലഭ്യമാകൂ എന്ന് മനസ്സിലായത്‌. മാത്രമല്ല കുറേ ദിവസങ്ങൾ ഒരുമിച്ച് അവധിക്ക് പോകാൻ അനുവാദമുള്ളതും മൂന്നു വർഷത്തിൽ ഒരിക്കൽ  തന്നെ. ഭാര്യയെയും കുട്ടിയേയും കാണാൻ വേണ്ടി ജോലി രാജി വച്ച് നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ മാധവനോട് അഞ്ജലി ഒരു ഉപായം പറഞ്ഞു. താനും മകനും കൂടി ഗൾഫിലേക്ക് പോരുക. അവിടെ ഒരു ബോട്ടിക് തുടങ്ങുക. അപ്പോൾ അവൾക്കും അവിടെ ജോലി ചെയ്യാം. അതിനുള്ള മുതൽമുടക്കിന് വേണ്ടി ഇവിടെ ഉള്ള വീട് പണയപ്പെടുത്തി ലോണ്‍ എടുക്കുക. അതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ലോണ്‍ തിരിച്ചടക്കാം. മാധവൻ സമ്മതിച്ചു.

ഭാര്യയെയും മകനെയും കാണാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്തോടെ വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനെത്തിയ മാധവനെ അദ്ഭുതപ്പെടുത്തി  അവരുടെ കൂടെ ഒരാളും കൂടി ഉണ്ടായിരുന്നു. പ്രിയ സുഹൃത്ത്‌ ഷബീർ. ബോട്ടിക്കിൽ ഒരു സഹായത്തിനായി അഞ്ജലി കൊണ്ടുവന്നതാണ്. ക്രമേണ മാധവന് ഒരു കാര്യം മനസ്സിലായി. ഷബീർ കേവലം ഒരു സഹായി മാത്രം അല്ല. ബോട്ടിക്കിൽ തന്നെ തങ്ങിയിരുന്ന ഷബീറിന്റെ കൂടെ കുറേ നേരം ചിലവഴിച്ചിരുന്നു അഞ്ജലി. ഇതിന്റെ പേരിൽ അഞ്ജലിയും മാധവനും വഴക്കായി. ഒരു വർഷത്തിനുള്ളിൽ തന്നെ കാര്യങ്ങൾ വഷളായി. ഷബീറും മാധവനും തമ്മിൽ തെറ്റി. അഞ്ജലി കുട്ടിയേയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറി. കുട്ടിയെ പോലും കാണിക്കാതെയായി.

ആയിടെ അമ്മിണിയമ്മയ്ക്ക് സുഖമില്ലാത്ത വിവരം അറിഞ്ഞ് മാധവൻ നാട്ടിലേക്ക് പോയി. നാട്ടിലെത്തിയിട്ടാണ് മാധവൻ ഞെട്ടിക്കുന്ന ആ വാർത്ത‍ അറിയുന്നത്. വീട് മാത്രമല്ല തന്റെ പേരിലുള്ള ആ പറമ്പ് കൂടി അഞ്ജലി പണയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇതു വരെ അഞ്ചിന്റെ പൈസ തിരിച്ചടച്ചിട്ടില്ല. തിരിച്ചടക്കാത്തത് മൂലം ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. ഇത് കണ്ടാണ്‌ അമ്മിണിയമ്മയ്ക്ക് സുഖമില്ലാതായത്. രണ്ടു വർഷം ആ മണലാരണ്യത്തിൽ കഷ്ടപ്പെട്ട കാശെടുത്തടച്ച്‌ തത്കാലം നോട്ടിസിനു മറുപടി കൊടുത്തു. കൂനിന്മേൽ കുരു ആയി ഒരു സാധനം കൂടി കിട്ടി. വിവാഹമോചനത്തിനുള്ള നോട്ടീസ്.

തന്റെ പേരിലുള്ള സ്വത്ത് പോയി. കഷ്ടപ്പെട്ട് സമ്പാദിച്ച കാശും പോയി. സർവോപരി സമാധാവവും പോയി. ഇതിനാണ് പണ്ടുള്ളവർ പറയണത്. ഒന്ന് മാറ്റി പറയാം. "കൂട്ടുകാരന്റെ പറമ്പിലെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വച്ചു. അത് കൊത്തിയിട്ട്‌ കൂട്ടുകാരന്റെ പറമ്പിലേക്ക് തന്നെ തിരിച്ചു പോയി. "

Sunday, February 16, 2014

സൈഡ് ബിസിനസ്‌

കേരളത്തിലെ ഗവർമെൻറ് ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകീട്ട് 5മണി വരെ ആണ്. പക്ഷെ സാധാരണ കണ്ടു വരുന്നത് എന്താണെന്ന് വച്ചാൽ ജീവനക്കാർ ജൊലിക്കെത്തുമ്പോഴേക്കും മണി 11 കഴിയും. വൈകീട്ട് 4:30 ആകുമ്പോഴേക്കും എല്ലാരും പോകുകയും ചെയ്യും. ഓഫീസ് ജോലിക്ക് പുറമേ എല്ലാവർക്കും അവരുടേതായ സൈഡ് ബിസിനസ്‌ ഉണ്ട്. ഒരു കാലത്ത് എല്ലാരും LIC എജന്റ് ആയിരുന്നു. ഈ ഇടയായി കല്യാണ ബ്രോകർ, പൂ / ചെടി കച്ചോടം, സോളാർ ബിസിനസ്‌, ഫാഷൻ തുണി / ഉടുപ്പ് വില്പന എന്നിവയാണ് ട്രെൻഡ്.

ഈ കഥ നടന്നത് ഉത്തര കേരളത്തിലെ ഒരു സാധാരണ ഗവർമെൻറ് ഓഫീസിൽ  ആണ്. ആ സമയത്ത് എന്റെ അമ്മ അവിടെ ഹെഡ് ക്ലാർക്ക് ആയിരുന്നു. ഈ ഓഫീസിനടുത്തുള്ള ഒരു സ്കൂളിൽ ആണ് ഞാൻ പഠിച്ചു കൊണ്ടിരുന്നത്. അത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം ഞാൻ അമ്മയുടെ ഓഫീസിലേക്ക് പോകും. എന്നിട്ട് അമ്മയുടെ കൂടെ ആണ് വീട്ടിൽ പോകുന്നത്. ഓഫീസിൽ ഒരു സ്ഥിരം വിരുന്നുകാരൻ ആയതുകൊണ്ട് എല്ലാവരുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. ഓഫീസിന്റെ അധിപൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്നു. അദ്ധേഹത്തെ കൂടാതെ രണ്ട് പോസ്റ്റ്‌ കൂടി എന്റെ അമ്മയുടെ പോസ്റ്റിന്റെ മേലെ ആ ഓഫീസിൽ ഉണ്ടായിരുന്നു. സീനിയർ സൂപ്രണ്ട് മുഹമ്മദ്‌ കുഞ്ഞി സാറും അഡ്മിനിസ്ട്രെറ്റിവ് അസിസ്റ്റന്റ്‌ പദ്മിനി മാഡവും. ഹെഡ് ക്ലാർക്കിന്റെ മകൻ എന്ന പേരിൽ VIP ട്രീറ്റ്‌മെന്റ് എനിക്ക് ലഭിച്ചിരുന്നു. പ്യൂണ്‍ മോഹനൻ ചേട്ടന്റെ വക ചായയും കടിയും, മറ്റ് സ്റ്റാഫിന്റെ വക ഐസ്ക്രീം ഫാലുദ എന്നിവയും ഇടയ്ക്കിടയ്ക്ക് കിട്ടുമായിരുന്നു.

നമ്മുടെ സീനിയർ സൂപ്രണ്ട് (ഇനി അങ്ങോട്ട്‌ SS എന്ന് അഭിസംബോധന ചെയ്യും) ഒരു കല്യാണ ബ്രോകർ കൂടി ആണ്. ആ ഓഫീസിലെ ചില സ്റ്റാഫിന്റെ വിവാഹം ശരിയാക്കിയത് അദ്ദേഹമാണ്. UDC ലതയുടെ കല്യാണം SS ന്റെ വീടിനടുത്തുള്ള ഒരു വക്കീലുമായും ഡ്രാഫ്റ്റ്‌മാൻ അശോകന്റെ കല്യാണം SS ന്റെ ഭാര്യ പഠിപ്പിച്ച ഒരു കുട്ടിയുമായും നടത്തി. എടുത്തു പറയേണ്ടത് UDC മനോജിന്റെയും LDC സംഗീതയുടെയും വിവാഹം നടത്താൻ സഹായിച്ച അദ്ദേഹത്തിന്റെ ഇടപെടലാണ്. അതേ പറ്റി ഈ കഥയുടെ രണ്ടാമത്തെ പകുതിയിൽ പറയാം. SS ആ ഇടെയായി മറ്റൊരു UDC ആയ സുദീപിന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പറ്റിയ ഒരു കുട്ടിയെ കിട്ടിയില്ല. സുദീപിന് 30 വയസ്സാവുന്നു. അത് കൊണ്ട് തന്നെ ചേർന്ന കുട്ടിയെ കിട്ടാത്തതിൽ SS ന് നിരാശയുണ്ടായിരുന്നു. അടുത്തുള്ള ഓഫീസുകളിലേക്കും SS ന്റെ നീരാളി കൈകൾ പടർന്നിരുന്നു. അവിടെ ഉള്ള അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ വഴി ബ്രോകർ ബിസിനസ്‌ അങ്ങോട്ട്‌ കൂടി വ്യാപിപ്പിച്ചിരുന്നു അദ്ദേഹം.

LDC ആഷിഖ് അബൂബക്കർ ആയിരുന്നു ഞാനുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്നത്. അയാൾ എന്റെ അമ്മയുടെ കീഴെ ആണ് ജോലി ചെയ്തിരുന്നത്. പോരാഞ്ഞതിന് അമ്മ ഇരിക്കുന്നതിന് നേർ എതിർവശം ആയിരുന്നു ഇരിപ്പിടം. അയാൾ SS ന്റെ ഒരു അകന്ന ബന്ധുവായിരുന്നു. കുട്ടിയായിരുന്ന എന്നോട് അയാൾ അയാളുടെ ചില പ്രശ്നങ്ങളും സ്വകാര്യങ്ങൾളും ഒക്കെ പറയുമായിരുന്നു. അതിൽ മനസ്സിന് ഇത്തിരി ആശ്വാസം കിട്ടുന്നുണ്ടാവണം ആ പാവത്തിന്. സ്വകാര്യങ്ങളിൽ ഒന്നായിരുന്നു ഓഫീസിലെ മറ്റൊരു LDC ആയ സൈനയോട് അയാൾക്കുണ്ടായിരുന്ന പ്രണയം. അത് സൈനയെ അറിയിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് സൈനയുടെ നിക്കാഹ് ഉറപ്പിക്കുന്നതിലേക്ക് എത്തിയത്. അതറിഞ്ഞ ആഷിഖ് ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. അയാളുടെ മനസ്സിന്റെ ഭാരം കണ്ടാണ്‌ ഞാൻ ഈ കാര്യം SS നോട് പറഞ്ഞത്. കാര്യമുണ്ട്. നേരത്തേ പറഞ്ഞ മനോജ്‌ - സംഗീത കാര്യത്തിലും സംഗീതയുടെ വിവാഹം ഏകദേശം ഉറപ്പിച്ചതാണ്. പക്ഷെ മനോജിന് സംഗീതയോടുള്ള ഇഷ്ടം അറിയാമായിരുന്ന SS സംഗീതയുടെ വീട്ടിൽ സംസാരിച്ച് എല്ലാം ശരിയാക്കി. ആഷിഖിന്റെ കാര്യവും SS ശരിയാക്കുമെന്ന വിശ്വാസം ആയിരുന്നു എനിക്ക്. അത് തെറ്റിയില്ല. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും SS അത് ശരിയാക്കി.

സർക്കാരിന്റെ പുതിയ റാങ്ക് ലിസ്റ്റിൽ നിന്ന് ആയിടെ ഒരു പുതിയ LDC ഓഫീസിൽ ജോയിൻ ചെയ്തു. പേര് മിനി. പക്ഷെ പേര് പോലെ അല്ല ആള്. നല്ല ഗുണ്ടുമണി. ഒരു ഇരുപത്തഞ്ച് വയസ്സ് പ്രായം ഉണ്ടാവും. ചുരുങ്ങിയ കാലയളവിൽ തന്നെ ആളുകളുടെ ഇടയിൽ നല്ല സമ്മതി ഉണ്ടാക്കി അവൾ. അവൾ വന്ന് ഒരു വർഷം ആകാറായ സമയത്താണ് ആ സമ്മതിയുടെ യഥാർത്ഥ ഉന്നം എല്ലാവർക്കും മനസ്സിലായത്‌. SS തന്റെ അന്തസ്സിന്റെ കാര്യമായി എടുത്തിരുന്ന  UDC സുദീപിന്റെ കല്യാണം അവൾ  ഇടപെട്ട് അവളുടെ കൂട്ടുകാരിയുമായി നടത്തി. അതൊരു തുടക്കം മാത്രമായിരുന്നു. അവിടെ കല്യാണപ്രായമായ എല്ലാർക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവൾ വഴി ആലോചനകൾ വന്നു. അടുത്ത ഒരു വർഷം അവൾ ഇടപെട്ട് ആ ഓഫീസിലും അടുത്തുള്ള ഓഫീസുകളിലുമായി ആറ് കല്യാണങ്ങൾ നടത്തി. പദ്മിനി മാഡത്തിന്റെ മകളുടെ കല്യാണവും അതിൽ ഉൾപ്പെടും. SS ന്റെ പിടിയിൽ ഒന്ന് പോലും ഒതുങ്ങിയില്ല. ആളുകൾ അവൾക്ക് ഓമനപ്പേരിട്ട് വിളിച്ചു - "മിനി മാര്യേജ് ബ്യൂറോ ആൻഡ്‌ അഫ്റ്റർ മാര്യേജ് സർവീസ്".

ഒരു കൊച്ചു പെണ്ണിനോട് തോറ്റ് മാനം പോയ SS പ്രതികാരത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ഇടെ ആണ് മിനിയുടെ അച്ഛനും അമ്മയും ഒക്കെ ഓഫീസിൽ വന്നത്. ഓഫീസ് സൂപ്രണ്ട് എന്ന നിലയിൽ അവർ SS നെ പരിചയപ്പെട്ടു. ആ സംസാരത്തിന്റെ ഇടയിലെങ്ങോ മിനിക്ക് കല്യാണം നോക്കുന്നുണ്ടെന്നു അവർ SS നോട് പറഞ്ഞു. പ്രതികാരത്തിനുള്ള അവസരം വീണു കിട്ടിയ SS സമയം കളയാതെ ഉടനെ തന്നെ തന്റെ ലിസ്റ്റിൽ നിന്ന് ഒരാളെ കാണിച്ചു. ആളെ ഇഷ്ടപ്പെട്ട അച്ഛനും അമ്മയും പെണ്ണ് കാണാൻ ദിവസം തീരുമാനിച്ച് മടങ്ങി. മിനി ഇതൊന്നും അറിഞ്ഞില്ല. പെണ്ണ് കാണലും കല്യാണം ഉറപ്പിക്കലും കഴിഞ്ഞ് ക്ഷണിക്കാനായി ഓഫീസിൽ വന്ന അച്ഛനും അമ്മയും എല്ലാരോടും തുറന്നങ്ങ് പറഞ്ഞു. മിനിയുടെ കല്യാണത്തിന് കാരണഭൂതൻ SS ആണെന്ന്. അപ്പോളാണ് മിനിയും ആ സത്യം അറിഞ്ഞത്. അതെ "മിനി മാര്യേജ് ബ്യൂറോ ആൻഡ്‌ അഫ്റ്റർ മാര്യേജ് സർവീസ്" എന്ന പ്രസ്ഥാനത്തിന്റെ വിവാഹം നടത്തി ആ സൈഡ് ബിസിനസ്സിൽ SS തന്റെ വെന്നിക്കൊടി പാറിച്ചു. ഒന്നാമൻ എന്ന സ്ഥാനം അനിഷേധ്യം ഊട്ടി ഉറപ്പിച്ചു.

Friday, July 19, 2013

An emergency landing - The insider story

Recently a Bharat Airlines flight from Bangalore to Heathrow was emergency landed in Dubai Airport as some suspected terrorists tried to break into the cockpit and take control of the flight. Once landed in Dubai commandos stormed the flight and arrested 5 possible terrorists - A couple of Muslims, one Hindu, one Sikh and one British citizen who was a Christian. Investigators told media that all of them were converted to Islam in India and joined Indian Mujahideen. They were said to be continue leading their earlier life to be under cover. Reports said that all were linked and planned the attack at Bangalore a week ago. The reason is not yet identified, but it seems they were targeting to release their friends under the capture of Indian Government.

Now coming to the insider information on the incident. This lady was recently married and was going to her husband who is working in US under H1B visa. Her husband traveled a month after their marriage to work out all the documents required to take her and now she is traveling alone. She was actually supposed to travel in Air India flight to Heathrow and then onward to US. But Air India renowned for their planning and on time departures cancelled the flight to Heathrow due to indefinite delay in the arrival of their flight which should fly to Heathrow. Following lots of heated arguments and a couple of hours of waiting period, they agreed to get some urgent passengers on board Bharat Airlines which was flying to Heathrow. The lady also got a seat as she had to catch a connection flight from Heathrow to US and will miss it if delayed more.

Traveling in rainy season, the flight experienced some turbulence for around one hour during the initial phase of the flight. Seat belt sign was on and the flight attendants didn't come to serve dinner at that time. The lady who were tired of waiting for long time in the airport soon got asleep. And when the dinner was served she didn't wake up. She was sleeping with the blanket around her and the seat belt visible outside which is a signal for the air crew not to disturb. So the dinner was not served for her.

She actually woke up hearing murmurings around her and she found everybody standing in big queues. People were seen so restless and exhausted. She came to understand that these people were standing in queue for an entry to the toilet. There was some problem with the food served and majority in the flight have their stomach upset now. People who already entered the toilet were taking so much of time to come out. People in the queue were standing with one hand on their stomach and in the other hand fingers crossed.

The problem on board actually started when a guy who was in the toilet opened the door after he finished and while coming out again felt bad and tried to re-enter. The person standing first in the queue waiting this guys exit tried to pull him out and there started a fight. The crew members tried to interfere and now the whole flight started swearing at each other. Meanwhile a crew member was assaulted by a traveler as he tried to block the access to the toilets near the cockpit in the business class area. The whole flight were having problem and instead of trying to help the people, the crew tried to put their rules forward that the front toilets are for business class only(only 3-4 people were there in business class).

After some time the situation became critical that people started asking the crew to inform the captain about the medical emergency in the flight and make an emergency landing so that people can get medical attention. But again the chief flight attendant disagreed to do that saying the flight will reach the destination in 3-4 hours. This made the mob furious and those 5 persons mentioned earlier who got arrested rushed towards the cockpit and started banging on the doors. The captain who couldn't get any response from the crew and was unaware of the situation on board now cited an emergency to the nearest airport and asked help to handle the situation thinking its a hijack. Rest is what you read in the first paragraph. One thing I didn't understand is what mistake did those 5 do? Tried to get an emergency landing citing medical emergency? Or is it that they tried to bomb the toilet lol... So this is how you can become an extreme Islamic terrorist.

Thursday, May 16, 2013

ഒരു സാധാരണക്കാരന്റെ ദേവി സമമായ മറുപാതി

ജോസഫും ആനിയും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ തുടങ്ങിയ സൗഹൃദം ആയിരുന്നു ആദ്യം. പിന്നെ പരസ്പരം ആകൃഷ്ടരായി. അവര്‍ മാനസികമായി വളരെ അടുത്തു. പോകുന്നിടത്തെല്ലാം പ്രണയത്തിന്റെ സുഗന്ധം വിതറുന്ന, സന്തോഷവും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവെക്കുന്ന ഇണ കുരുവികളായിരുന്നു  അവര്‍ .ജോലി കഴിഞ്ഞ് വൈകീട്ടാണ് അവരുടെ ഫോണ്‍ സംഭാഷണങ്ങൾ മിക്കതും. ആനിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു സെമിത്തേരി ഉണ്ട്. അവൾക്കാണെങ്കിൽ പ്രേതങ്ങളെ വല്യ പേടിയാണ്. കൃത്യം അവിടെത്തുമ്പോള്‍ ജോസഫിന് കാള്‍ വരും. പിന്നെ വീട്ടിലെത്തുന്നത് വരെ സംസാരിച്ചു കൊണ്ടേ ഇരിക്കും. പല ദിവസങ്ങളിലും സംസാരം മധ്യരാത്രി വരെ നീളും. ചില ദിവസങ്ങളിൽ രാത്രി വെളുക്കുന്നത്‌ വരേയും.

ആനി ഒരു സ്വപ്ന ജീവി ആണ് . പല രാത്രികളിലും സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ് അവൾ ജോസഫിനെ വിളിക്കും. എന്നിട്ട് സ്വപ്നത്തിൽ കണ്ടത് അവനോടു പറഞ്ഞു പേടി മാറ്റും. ആനിയുടെ സ്വപ്നങ്ങളെ ഒന്നും ജോസഫ്‌ കാര്യമായെടുത്തിരുന്നില്ല. അതിൽ കാര്യമുണ്ടെന്ന് അവൻ മനസ്സിലാക്കുന്നത് വരെ. ഒരു ദിവസം ആനി ജോസഫിനോട് ഒരു സ്വപ്നം പറഞ്ഞു. സ്വപ്നത്തിൽ അവൾ ചുകന്ന നിറത്തിലുള്ള മേഘങ്ങളും അവയിൽ നിന്നും ചുവപ്പ് കലർന്ന മഞ്ഞയോടു കൂടിയ മഴയും കണ്ടു. ആ മഴത്തുള്ളികൾ മണ്ണിൽ വീണ് പുകഞ്ഞുയരുന്നതും ഇലകളിൽ വീണ് അവയെ പൊള്ളിക്കുന്നതും അവൾ കണ്ടു. ഇത് ജോസഫിനോട് പറഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ ജോസഫിന്റെ നാട്ടിൽ  കളർ മഴ പെയ്തു. ആസിഡ് കലർന്ന പോലെ ആ വെള്ളം ദേഹം പൊള്ളിക്കുന്നതായിരുന്നു.

മേലെ പറഞ്ഞ സ്വപ്നം തികച്ചും യാദ്രിശ്ചികമായി നേരിൽ സംഭവിച്ചതാകാം എന്നാണ് അവൻ ആദ്യം കരുതിയത്‌ . പക്ഷെ അല്ലെന്ന് മനസ്സിലാക്കാൻ ഒരു വൻ ദുരന്തം തന്നെ സംഭവിക്കേണ്ടി വന്നു. ഒരു ദിവസം രാത്രി പുലരാറായപ്പോൾ  ആനി ജോസഫിനെ വിളിച്ചു. അവൾ അലറി വിളിക്കുകയായിരുന്നു. ശരിക്കും ഭയന്ന് വിറച്ചിരുന്നു. തന്റെ സ്വപ്നം അവൾ അവനോടു പറഞ്ഞു. അവൾ എവിടേക്കോ യാത്ര പോയതാണ്. കടൽ കരയിൽ ഉള്ള ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാൽകണിയിൽ അവൾ കാറ്റു കൊള്ളാൻ വന്നു നിന്നു. അവൾ അവിടെ നിന്ന് കാറ്റു  കൊള്ളവേ ദൂരെ ഒരു വന്മതിൽ അവൾ കണ്ടു. അത് അവളോട്‌ അടുത്തടുത്ത്‌ വരികയായിരുന്നു. വളരെ അടുത്തെത്തിയപ്പോൾ അവൾക്ക് നന്നായി കാണാം. വെള്ളം കൊണ്ടൊരു വന്മതിൽ. രണ്ടാം നിലയിൽ ഉള്ള അവളുടെ രണ്ട് നില മേലേക്കുണ്ടായിരുന്നു അതിന്റെ ഉയരം. ആ വെള്ളം കൊണ്ടുള്ള മതിലിൽ ആളുകളും മരങ്ങളും വാഹനങ്ങളും നീന്തി തുടിക്കുന്നു. ആ വന്മതിൽ അവളേയും അതിലേക്ക് ആവാഹിച്ചെടുക്കുന്നു. ഈ സ്വപ്നം അവൾ പറഞ്ഞ് പതിമൂന്നാമത്തെ ദിവസം ലോകത്തിലെ  തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ആ സുനാമി ഉണ്ടായി.

അവരുടെ വിവാഹത്തിന് ആനിയുടെ കുടുംബത്തിൽ നിന്നും എതിർപ്പുണ്ടായി. ആനി സിറോ മലബാർ വിഭാഗത്തിൽ പെട്ട പുരാതന കത്തോലിക്കാ കുടുംബത്തിൽ (പു ക കു)  നിന്നുമായിരുന്നു. ജോസഫാകട്ടെ ലത്തിൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ടതും. വീട്ടുകാരുടെ എതിർപ്പവഗണിച്ച് ജോസഫിനെ വിവാഹം കഴിക്കാൻ ആനി  തയ്യാറായില്ല. അങ്ങിനെ അവർ പിരിഞ്ഞു. സുഹൃത്തുക്കളായി തുടരാം എന്നു കരുതിയെങ്കിലും ആനിക്കതിനു സാധിച്ചില്ല. അവളുടെ മനസ്സിൽ ജോസഫ് ആ പഴയ ജോസഫ് തന്നെ ആയിരുന്നു. മാനസികമായ മാറ്റം സാധ്യമാല്ലാതിരുന്നതിനാൽ അവൾ ജോസഫിനെ പാടെ അവഗണിച്ചു. അവൾ ജോലി മാറി വേറെ ഒരു നഗരത്തിലേക്ക് താമസം മാറി. അങ്ങിനെ ആ ബന്ധം അവിടെ അവസാനിച്ചു. കുറേ മാസങ്ങൾക്ക്  ശേഷം ആനിയുടെ വിവാഹവും കഴിഞ്ഞു.

വൈകാതെ തന്നെ ജോസഫും വിവാഹിതനായി. വിവാഹത്തിന് ജോസഫ് തന്റെ സുഹൃത്തും ആനിയുടെ ക്ലാസ്സ്മേറ്റും ആയിരുന്ന പ്രിയങ്കയെ വിളിച്ചിരുന്നു. പ്രിയങ്കയെ കണ്ടപ്പോൾ ആനിയെ പറ്റി ആരായുകയായിരുന്നു അവൻ ആദ്യം ചെയ്തത്. അവൾ ഇപ്പോൾ സ്വപ്‌നങ്ങൾ ഒന്നും കാണാറില്ലേ എന്ന് അവൻ പ്രിയങ്കയോട്‌ ചോദിച്ചു. കാരണം സാധാരണ സ്വപ്‌നങ്ങൾ കണ്ടാൽ വിളി പതിവുള്ളതാണ്. ജോലി മാറി പോയതിനു ശേഷം അവളുടെ വിവാഹം ഉറപ്പിക്കുന്നത് വരെ ഒരിക്കൽ പോലും അവൾ അവനെ വിളിച്ചിട്ടില്ല. കൂടെ പഠിച്ചിരുന്ന കാലത്ത് ആനി സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് പ്രിയങ്ക ഓർത്തു . അവൾ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത് ജോസഫുമായുള്ള ബന്ധമുള്ള സമയത്താണ്. ഈ ഇടയായി അവൾ സ്വപ്നങ്ങളെ കുറിച്ചൊന്നും പറയാറുമില്ല. ഈ  കഴിഞ്ഞ തവണ കണ്ടപ്പോൾ സ്വപ്‌നങ്ങൾ ഒന്നും ഇപ്പോൾ കാണാറില്ലെന്ന്  ആനി പറഞ്ഞിരുന്നതായി പ്രിയങ്ക എടുത്തു പറഞ്ഞു.

നിർമലയുമായുള്ള വിവാഹത്തിന് ശേഷം ജോസഫിന്റെ ജീവിതം അങ്ങിനെ ശാന്തമായി മുന്നോട്ടു പോയി. പൂർണ മനസ്സോടെ അവളെ സ്നേഹിക്കാൻ തുടക്കത്തിൽ ജോസഫിനായില്ല. ഒരേ മുറിയിൽ ആണ് കിടപ്പെങ്കിലും വിവാഹം കഴിഞ്ഞ് മാസങ്ങളോളം അവർ തമ്മിൽ ഒരു ശാരീരിക ബന്ധവും ഉണ്ടായില്ല. ക്രമേണ ജോസഫിന്റെ മനസ്സിൽ നിർമ്മല സ്ഥാനം പിടിച്ചു. കട്ടിലിന്റെ രണ്ടറ്റത്തുമായി കിടന്നിരുന്ന അവർ കെട്ടിപ്പിടിച്ചുറങ്ങി തുടങ്ങി. വൈകാതെ തന്നെ അവർ തമ്മിൽ ശാരീരിക ബന്ധവുമുണ്ടായി. അവർ തമ്മിൽ ബന്ധപ്പെട്ട ആ രാത്രിയിൽ ഇതു വരെ സ്വപ്‌നങ്ങൾ കാണാത്ത, ഉറങ്ങിക്കഴിഞ്ഞാൽ ബോംബ്‌ പൊട്ടിയാൽ പോലും അറിയാത്ത നിർമ്മല ഒരു സ്വപ്നം കണ്ട് പേടിച്ചെഴുന്നേറ്റു. ജോസഫിന്റെ മാറിൽ വീണു കൊണ്ട് അവൾ സ്വപ്നം വിവരിച്ചു. അവൾ ഒരു പാതയിൽ നടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആകാശത്ത് നിന്ന് ഒരു കല്ല്‌ അവളുടെ മുൻപിൽ പതിച്ചു. ആ കല്ല്‌ കത്തിപ്പിടിച്ചിരുന്നു. അവൾ രക്ഷപ്പെടാൻ വേണ്ടി തിരിഞ്ഞോടി. അവൾ എങ്ങോട്ടെല്ലാം ഓടിയോ അവിടെയെല്ലം അഗ്നിമയമായ കല്ലുകൾ വീണു കൊണ്ടിരുന്നു. നിർമ്മല ഇത് ജോസഫിനോട് പറഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ സൈബീരിയയിൽ ഉൽക്ക മഴ പെയ്തു.

മാസങ്ങൾക്ക് ശേഷം ഇന്നലെ അവൾ ഒരു സ്വപ്നം  കണ്ടു. അതെ. അവൾ പട്ടണത്തിനു പുറത്ത് തുറസ്സായ ഒരു ഭൂമിയിൽ നിൽക്കുകയാണ്. പട്ടണത്തിലെ കൂറ്റൻ കെട്ടിടങ്ങൾ ആടി ഉലയുന്നു. അവ വിണ്ടു കീറുകയും മറിഞ്ഞു വീഴുകയും ചെയ്യുന്നു. ആളുകൾ അവയിൽ നിന്ന് ഇറങ്ങി ഓടുന്നു. എടുത്തു ചാടുന്നു. ഭൂമി പിളരുന്നു. ഭൂതലം തിരമാലകളുടേത് പോലെ ഉയർന്ന് താഴുന്നു. ദൂരെ നിന്നും അവൾ ജോസഫിനെ കാണുന്നു. പിളർന്ന ഭൂമി അവനെ പകുതി വിഴുങ്ങിയിരിക്കുന്നു. അവൻ അവൾക്കായി കൈകൾ നീട്ടുന്നു. അവനെ ഭൂമി മുഴുവനായി വിഴുങ്ങുന്നു..... അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.

THE END

Saturday, February 2, 2013

ഒരു പെണ്ണ് കണ്ട കഥ

"വയസ്സ് പത്തിരുപത്തിയേഴായി. ഇനിയെങ്കിലും കല്യാണം ആലോചിച്ചു തുടങ്ങിയില്ലെങ്കില്‍ നടക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും." - അച്ഛന്റെയും അമ്മയുടെയും ഈ വാക്കുകള്‍ കേട്ട് ഞാന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അതെ. അങ്ങനെ ബാചലെര്‍സിന്റെ പേടിസ്വപ്നമായ മാട്രിമോണിയല്‍ പ്രൊഫൈല്‍  എനിക്കും ഉണ്ടായി. അച്ഛനും അമ്മയും കൂടെ അതില്‍ എന്നെ കുറെ പൊക്കി എഴുതിയിരിക്കുന്നു. അങ്ങിനെയെങ്കിലും പെണ്ണ് കിട്ടട്ടെ എന്ന് കരുതിക്കാണും. ഈ മാട്രിമോണിയല്‍ പ്രൊഫൈല്‍  പേടിസ്വപ്നമാകുന്നതെങ്ങിനെ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. കൂട്ടുകാരുടെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കണ്ടു പിടിച്ച് ഫേസ്ബുക്കില്‍. ഷെയര്‍ ചെയ്യുക എന്നതായിരുന്നു ഇതു വരെ എന്റെ പണി. ഇനി ഇപ്പോള്‍ എന്റെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കൂട്ടുകാര്‍ എങ്ങിനെ സ്വീകരിക്കും എന്ന ഒരു ഭയം. അതു  തന്നെ.

മാട്രിമോണിയല്‍ പ്രൊഫൈല്‍ ഇടേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. ഉടനെ കുറെ ആലോചനകള്‍ എത്തി (മാട്രിമോണിയല്‍ ഭാഷയില്‍ പറഞ്ഞാല്‍ EXPRESS INTEREST). എല്ലാം പണച്ചാക്കുകള്‍ . ഐശ്വര്യ റായിയെയും കത്രിന കൈഫിനെയും പോലെ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലേലും എനിക്കും ചില മിനിമം  പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അതു തൊട്ടു തീണ്ടാത്തതായിരുന്നു ഇവ. ഗുണ്ടുമണികള്‍, കണ്ടാല്‍ തന്നെ പേടി തോന്നുന്ന ചിലര്‍, വിവാഹമോചനം ആയവര്‍, എന്തിന് കുട്ടികള്‍ ഉള്ളവര്‍ വരെ. ഇവരെ കല്യാണം കഴിക്കാന്‍ തയ്യാറുള്ളവരെ വന്‍ പ്രതിഫലം കാത്തിരിക്കുന്നു. നമ്മുടെ സൈഡില്‍ നിന്ന് ഒരു നെഗറ്റീവ് ഫീഡ്ബാക്ക് കിട്ടുന്നത് വരെ അവരുടെ സൈഡില്‍ നിന്ന് ഫോളോ-അപ്പ്‌  ചെയ്തു കൊണ്ടേ ഇരിക്കും. പ്രതിഫലത്തിന്റെ നെഗോഷിയേഷന്‍ വരെ നടത്താം. അത്യാവശ്യം കാശു വേണ്ടവര്‍ ഒന്ന് കല്യാണം കഴിക്കാന്‍ തയ്യാറായാല്‍ മതി. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത്‌ കല്യാണം കഴിച്ചത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ് . സ്വന്തം ബിസിനസ്‌ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ ഇത് പോലെ ഒരു കല്യാണം കഴിച്ചാണ് അത് രക്ഷിച്ചത്‌ . പത്തനംതിട്ടയിലെ ഒരു പ്ലാന്ററുടെ നല്ല ആണത്തമുള്ള മകളെ കല്യാണം കഴിച്ചതിന് പ്രതിഫലമായി അവര്‍ അയാളുടെ കടങ്ങള്‍ വീട്ടുകയും ബിസിനസ്‌ ഒരു കരക്കെത്തിക്കുകയും ചെയ്തു.

ആദ്യത്തെ പെണ്ണ് കാണലില്‍ തന്നെ ഞാന്‍ തകര്‍ന്നു. ജീന്‍സ് ആന്‍ഡ്‌ സ്ലീവ്-ലെസ്സ്  ടി -ഷര്‍ട്ട്‌ ഇട്ടു കൊണ്ടാണ് പെണ്ണ് വന്നത്. ദൈവമേ. ഭയങ്കര തുടക്കമായിരുന്നു. അങ്ങിനെ ഒരു പാട് പെണ്ണ് കണ്ടു. എനിക്കിഷ്ടമാകുമ്പോള്‍ പെണ്ണിനിഷ്ടമാവില്ല. പെണ്ണിനിഷ്ടമാവുമ്പോള്‍ എനിക്കിഷ്ടമാവില്ല. രണ്ടു പേര്‍ക്കും  ഇഷ്ടമാവുമ്പോള്‍ വീട്ടുകാര്‍ക്കിഷ്ടമാവില്ല. അല്ലെങ്കില്‍ ജാതകം ചേരില്ല. കുറെ ഇഷ്ടമായ കേസുകള്‍ ആഴത്തില്‍ ഉള്ള അന്വേഷണത്തില്‍ അലസി പോവുകയും ചെയ്തു. അങ്ങിനെ ഒന്നും ശരിയാവാതെ ഇരിക്കുന്ന എനിക്ക് ഒരേ ഒരു ആശ്വാസം റൂമില്‍ ഉള്ള കൂതറകള്‍ക്കും ഇത് പോലെ തന്നെ ഒന്നും ശരിയാവുന്നില്ല എന്നറിയുമ്പോള്‍ ആണ്. ഒരേ കമ്പനയില്‍ ജോലി ചെയ്യുകയും ഒരേ റൂമില്‍ താമസിക്കുകയും ചെയ്യുന്ന ഞങ്ങള്‍ക്കിടയില്‍ ആഴത്തില്‍ ഉള്ള ഒരു ബന്ധം തന്നെ ഉണ്ടായിരുന്നു. പണ്ടൊക്കെ ലോക കാര്യങ്ങളും കമ്പനി കാര്യങ്ങളും ആയിരുന്നു റൂമില്‍ ചര്‍ച്ചാ വിഷയങ്ങള്‍ . ഈ  ഇടയായി പെണ്ണ് കാണാന്‍ പോകുന്ന കാര്യവും പെണ്ണ് കിട്ടാത്ത ദുഖവും ഒക്കെ പരസ്പരം ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. മാട്രിമോണിയല്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് പെണ്ണുങ്ങളെ നോക്കി ഇരിക്കല്‍ തന്നെയായി  ഈ ഇടെ ഞങ്ങളുടെ പണി. ഞങ്ങളുടെ റൂമില്‍ തന്നെ ഏറ്റവും പ്രായം കൂടിയവനും ഏറ്റവും സുന്ദരനും സുമുഖനുമായ SKL മാത്രം പക്ഷെ ഇതില്‍ ഒന്നും താത്പര്യം കാണിക്കാറില്ല. അവന് ഇപ്പോള്‍ കല്യാണം വേണ്ട എന്നാണ് പോലും. ആലപ്പുഴയില്‍ എല്ലാവരും വൈകി ആണത്രേ കല്യാണം കഴിക്കാറ്.

പതുക്കെ പതുക്കെ ഓരോരത്തരുടെയായി  മാച്ച് ശരിയായി വന്നു. ക്രമേണ ഞങ്ങളുടെ റൂം സംഭാഷണങ്ങള്‍ കുറയുകയും ഇവര്‍ ഇവരുടെ പെണ്ണുങ്ങളുമായി ഫോണ്‍ പഞ്ചാരയടി സംഭാഷണങ്ങളില്‍ മുഴുകുകയും ചെയ്തു. എനിക്കും CJP കും മാത്രം ഒന്നും ശരിയായില്ല. SKL ആണേല്‍ ഇപ്പോളും താത്പര്യമുള്ള മട്ടില്ല. ഞങ്ങള്‍ മാത്രം പഞ്ചാരയടി ഭാഗ്യമില്ലാതെ അലഞ്ഞു നടക്കുന്ന പ്രേതങ്ങളെ പോലെ ആയി. മറ്റുള്ളവരെ ആണെങ്കില്‍ ഒരു കുത്ത് റമ്മി കളിക്കാന്‍ പോലും കിട്ടാതായി. ഇവരുടെ ഒലക്കേമലെ പഞ്ചാരയടി കേട്ടിട്ട് എനിക്കും CJP കും അസൂയയായിട്ട് പാടില്ല. കല്യാണം ശരിയാവാന്‍ വേണ്ടി CJP കുരിശുപള്ളിയിലേക്ക് ആയിരം മെഴുകുതിരി നേര്‍ന്നു . ഞാനും നേര്‍ന്നു ഭഗവതിയുടെ അമ്പലത്തില്‍ നൂറു ശയനപ്രഥക്ഷിണം.

അങ്ങനെ ഇരിക്കെ ആണ് എനിക്ക് ഒരു പെണ്ണ് കാണല്‍ ഒത്തു വന്നത്. ജാതകം ചേരുന്നുണ്ട്. കുടുംബവും കൊള്ളാം. പക്ഷെ വീട് കൊല്ലത്താണ്. എറണാകുളത്ത് കിടക്കുന്ന ഞാന്‍ കൊല്ലത്തുള്ള പെണ്ണുമായി ബന്ധം ഉണ്ടാക്കിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ വരെ വീട്ടില്‍ ഡിസ്കഷന്‍ കഴിഞ്ഞു. പെണ്ണ് M.Tech ആണ്. നമ്മളെക്കാളും പടിപ്പുണ്ട്. പക്ഷെ ജോലിയില്‍ പ്രവേശിച്ചിട്ട് അധികം കാലം ആയിട്ടില്ല. ഒരു വര്‍ഷം കഷ്ടി. INFOSYS ഇല്‍ ആണ് ജോലി. നമ്മുടെ ആറ് വര്‍ഷത്തെ എക്സ്പീരിയന്‍സ് ആന്‍ഡ്‌ സാങ്കേതിക പരിജ്ഞാനം ഉണ്ടാവാന്‍ വഴിയില്ല. പെണ്ണ് കാണാന്‍ വേണ്ടി കാറില്‍ ആണ് കൊല്ലത്തേക്ക് പോയത്. പുതിയ കാര്‍ ഒക്കെ കണ്ട് പെണ്ണ് വീട്ടുകാര്‍ ഞെട്ടട്ടെ.

ഞങ്ങള്‍ക്ക് നല്ല ഹാര്‍ദവമായ വരവേല്‍പാണ് അവിടെ കിട്ടിയത് .അവരുടെ വീട്ടില്‍ ഒരു വശത്ത് ഞാനും അച്ഛനും അമ്മയും ചേട്ടനും ഇരുന്നു. അപ്പുറത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഇളയച്ചനും. മേശയുടെ മേലെ കുറെ പലഹാരങ്ങള്‍ നിരത്തിയിട്ടുണ്ട്. എന്റെ കണ്ണ് അച്ചപ്പത്തില്‍ പെട്ടു. ഒരച്ചപ്പം എടുത്ത് പൊട്ടിച്ചു തിന്നു. അടുത്തത് കയ്യിലെടുക്കുകയും ചെയ്തു. അപ്പോളേക്കും പെണ്ണ് ചായയുമായി എത്തി. പെണ്ണ് കുഴപ്പമില്ല. ഫോട്ടോയില്‍ കണ്ട പോലെ തന്നെ ഉണ്ട്. ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തിട്ടില്ല. (പണ്ട് ഫോട്ടോ കണ്ടിഷ്ടപ്പെട്ട്  ഒരു പെണ്ണ് കാണാന്‍ പോയിരുന്നു. ഫോട്ടോഷോപ്പിനു ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്) . എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.

"ലഡ്ഡു എടുക്കു." -  പെണ്ണിന്റെ അമ്മാവന്‍ പറഞ്ഞു.

ഏതു  ലഡ്ഡു. ഓ ലത്. മേശപ്പുറത്തു വച്ചിരിക്കുന്ന ലഡ്ഡു. ഞാന്‍ ലഡ്ഡു എടുത്തു. എന്തിനാ കുറയ്ക്കുന്നത് . വീട്ടുകാര്‍ അങ്ങോടും ഇങ്ങോടും കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. ഞാനാണെങ്കില്‍ പെണ്ണിനെ നോക്കിക്കൊണ്ട് ലഡ്ഡു തിന്ന് ഇരിക്കുകയാണ്. അവളോട്‌ ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ .

അതിനിടയില്‍ പെണ്ണിന്റെ ഇളയച്ഛന്റെ ചോദ്യം എന്നോട്. - "മാട്രിമോണിയല്‍ പ്രൊഫൈലില്‍ MNC എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഏത് കമ്പനിയിലാ?"

"COFFEETECH" - ഞാന്‍ ഉത്തരം കൊടുത്തു.

"COFFEETECH? അതെവിടെയാണ്? എന്ത് കമ്പനിയാ?"

"ഹെഡ് ഓഫീസ് ബാംഗ്ലൂരില്‍ ആണ്. ഞാന്‍ എറണാകുളത്തെ ഡെവലപ്മെന്റ് ഓഫീസില്‍ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഈ ഫുഡ്‌ പ്രോസസ്സിംഗ് ഇന്റെ ഓട്ടമേഷന്‍ ആണ് ചെയ്യുന്നത്."

"എറണാകുളത്ത് ഇന്‍ഫോപാര്‍ക്കില്‍ ആണോ? ഈ ഫുഡ്‌ പ്രോസസ്സിംഗ് ഇന്റെ ഓട്ടമേഷന്‍ എന്ന് വച്ചാല്‍ എന്താ?"

"ഇന്‍ഫോപാര്‍ക്കില്‍ അല്ല. ഞങ്ങള്‍ക്ക് സ്വന്തമായി ബില്‍ഡിംഗ്‌ ഉണ്ട്. അങ്കമാലി പോകുന്ന വഴിക്കാണ്. ഫുഡ്‌ പ്രോസസ്സിംഗ്  ഇന്റെ ഓട്ടമേഷന്‍ എന്ന് വച്ചാല്‍ വല്യ വല്യ ഫുഡ്‌ പ്രോസസ്സിംഗ് കമ്പനികള്‍ ഇല്ലേ - ഈസ്റ്റേണ്‍, ഹാരിസണ്‍ മലയാളം , നിറപറ - ഇവര്‍ക്ക് ആവശ്യമുള്ള മെഷീനുകള്‍ ഉണ്ടാക്കി കൊടുക്കുന്നത് ഞങ്ങളാണ് "

അടക്കം പറയുന്നു  - "ഇത് മറ്റേ അരി പോടിപ്പിക്കുന്ന മെഷീന്‍ ഉണ്ടാക്കുന്ന കമ്പനിയിലെ ആളുടെ കൂടെ ഉള്ളതാ"

പെണ്ണിന്റെ അമ്മാവന്‍ - "ഈ കമ്പനി ആ അങ്കമാലി റെയില്‍വേ സ്റ്റേഷന്റെ പുറകില്‍ ഉള്ളതല്ലേ?"

ഞാന്‍ - "അതെ. കണ്ടിട്ടുണ്ടോ?"

പെണ്ണിന്റെ അച്ഛന്‍ - "ഒരു SKL നെ അറിയുമോ?"

ഞാന്‍  - "ഉവ്വ്. എന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ്‌. "

പെണ്ണിന്റെ അച്ഛന്‍ - "അയാള്‍ ഇവിടെ പെണ്ണ് കാണാന്‍ വന്നായിരുന്നു"

ഞാന്‍ മനസ്സില്‍ - "ചെറ്റ തെണ്ടി. എല്ലാ ആഴ്ചയും വീട്ടില്‍ പോകുന്നത് അപ്പോള്‍ ഇതിനാണ്. ചോദിച്ചാലോ താത്പര്യമില്ല പോലും. നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ."

പെണ്ണിന്റെ അമ്മാവന്‍ - "എന്നാ ശരി. വിവരങ്ങള്‍ ഇനി ഫോണില്‍ കൈമാറാം."

ഞാന്‍ മനസ്സില്‍ - "അപ്പോള്‍ അത് ചീറ്റി"

ഞങ്ങള്‍ എഴുന്നേറ്റു. പെണ്ണിന്റെ അമ്മാവന്‍ കുറച്ചു നേരത്തെ വളരെ സ്നേഹത്തോടെ എടുക്കാന്‍ ആവശ്യപ്പെട്ട ലഡ്ഡു അപ്പോളും എന്റെ കയ്യില്‍ ഉണ്ടായിരുന്നു. പെണ്ണിന്റെ അമ്മാവനാനെങ്കില്‍ ഇപ്പോള്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അയാളെ മനസ്സില്‍ ശപിച്ചു കൊണ്ട് ലഡ്ഡു അവിടെ തന്നെ വച്ച് ഞാന്‍ പടി ഇറങ്ങി. ഇനി റൂമില്‍ എത്തിയിട്ട് ബാക്കി SKL ഇന്റെ പുറത്ത് തീര്‍ക്കാം.

Sunday, June 10, 2012

ഒരു പാതിരാകൊലപാതകത്തിന്റെ കഥ

റിസര്‍വേഷന്‍ കണ്‍ഫേം ആയത് നന്നായി. അല്ലെങ്കില്‍ കുടുങ്ങിയേനെ. രാത്രി പത്ത്  മണിക്ക് ആലുവയില്‍ നിന്നുള്ള ഗാന്ധിധാം - നാഗര്‍കോവില്‍ എക്സ്പ്രസ്സിനാണ് ഞങ്ങള്‍ ബുക്ക്‌ ചെയ്തിട്ടുള്ളത്. ബുക്ക്‌  ചെയ്തപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് ആയിരുന്നു. ഞങ്ങളുടെ ബര്‍ത്തുകള്‍ കണ്‍ഫേം ആയ s7 കോച്ചിന് മുന്‍പില്‍ ഒരു ജാഥക്കുള്ള ആളുണ്ട്. അതില്‍ കുറച്ചു പേര്‍ ഇപ്പോളും  വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന കാര്യം അടക്കിപ്പിടിച്ച് പറയുന്നതും കേള്‍ക്കാം. വണ്ടി ശരിയായ സമയത്തിനു തന്നെ വന്നു. ഞങ്ങള്‍ക്ക് കമ്പാര്‍ട്ട്മെന്റിന്റെ ഏകദേശം നടുവിലായി രണ്ട് അപ്പര്‍ ബര്‍ത്തുകളും ഒരു മിഡില്‍ ബര്‍ത്തും ഒരു ലോവര്‍ ബര്‍ത്തും ആണ് കിട്ടിയത്. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു കൂതറ സുഹൃത്തുക്കള്‍ വണ്ടിയില്‍ കയറിയ ഉടന്‍ തന്നെ അപ്പര്‍ ബര്‍ത്തുകളില്‍ സ്ഥാനം പിടിച്ചു. മൂന്നാമന്‍ മിഡില്‍ ബര്‍ത്ത് വേണം എന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ ഞാന്‍ താഴത്തെ ബര്‍ത്തില്‍ കിടക്കാമെന്ന് സമ്മതിച്ചു.

വെയിറ്റിംഗ് ലിസ്റ്റ്  ആയ ആളുകള്‍ ടിക്കറ്റ്‌ ചെക്കറെ അന്വേഷിച്ച് തലങ്ങും വിലങ്ങും നടപ്പാണ്. എത്ര പെട്ടെന്ന് ബര്‍ത്ത് കണ്‍ഫേം ആകുന്നോ അത്രയും പെട്ടെന്ന് ഉറങ്ങാമല്ലോ. ലൈറ്റുകള്‍ ഒക്കെ അണഞ്ഞു തുടങ്ങിയിരുന്നു. പത്തു മിനിറ്റിനുള്ളില്‍ തന്നെ ടിക്കറ്റ്‌ ചെക്കര്‍ എത്തി. പുള്ളിയുടെ പുറകെ തന്നെ വെയിറ്റിംഗ് ലിസ്റ്റ്  ആളുകളുടെ ബഹളം. ടിക്കറ്റ്‌ ചെക്കര്‍ അവരോടായി പറഞ്ഞു - "നിങ്ങള്‍ എന്നെ ജോലിയെടുക്കാന്‍ അനുവദിക്കൂ. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ചെക്ക്‌ ചെയ്താലേ എത്ര ഒഴിവുകളുണ്ടെന്ന് അറിയാന്‍ സാധിക്കൂ. ഒഴിവുകള്‍ക്കനുസരിച്ചേ നിങ്ങള്‍ക്ക് ബര്‍ത്ത് അനുവദിക്കാനാകൂ. s6 s7 കോച്ചുകളില്‍ മാത്രമേ ഒഴിവുകള്‍ ഉണ്ടാകൂ. എറണാകുളം കഴിഞ്ഞും ആളില്ലെങ്കില്‍ നിങ്ങള്‍ കയറി കിടന്നോളൂ. ഞാന്‍ വരുമ്പോള്‍ ചെക്ക്‌ ചെയ്തോളാം". ഇത് കേട്ടതോടെ ആളുകള്‍ പിരിഞ്ഞു പോയി. അവര്‍ ഇപ്പോള്‍ തന്നെ ഒഴിഞ്ഞ ബര്‍ത്തുകള്‍ അന്വേഷിക്കാന്‍ തുടങ്ങി. കിട്ടിയവര്‍ തത്കാലത്തേക്ക് സ്ഥാനം പിടിക്കുകയും ചെയ്തു. ഞങ്ങളുടെ ടിക്കറ്റ്‌ ചെക്ക്‌ ചെയ്തു കഴിഞ്ഞതോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

എറണാകുളം സ്റ്റേഷന്‍ എത്തിയപ്പോള്‍ തന്നെ ഉറക്കം ഞെട്ടി. അവിടുന്ന് ട്രെയിനില്‍ കയറുന്നവരുടെ ബഹളം. ആ ബഹളം ഒന്നടങ്ങി വണ്ടി ഓടി തുടങ്ങിയപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് കാരുടെ ബഹളം. എവിടെയെങ്കിലും ഒരു ഒഴിവു കണ്ടാല്‍ അപ്പൊ ചോദ്യമാണ് - "ഇവിടെ ആളുണ്ടോ?". മിഡില്‍ ബര്‍ത്തില്‍ കിടന്നിരുന്ന എന്റെ സുഹൃത്ത്‌ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ രണ്ട് മൂന്ന് പേര് വന്നു എന്നെ വിളിച്ചുണര്‍ത്തി ചോദിച്ചു. അവസാനം ഞാന്‍ ഒരു ബാഗ്‌ എടുത്ത് അവിടെ വച്ചു. പിന്നെ ചോദിക്കില്ലാലോ. ഒട്ടു മുക്കാല്‍ പേര്‍ക്കും ബര്‍ത്ത് കിട്ടിയെങ്കിലും പലര്‍ക്കും പലയിടത്തായാണ് കിട്ടിയത്. ഭര്‍ത്താവ് ഒരിടത്ത് ഭാര്യ വേറൊരിടത്ത് കുട്ടികള്‍ മറ്റൊരിടത്തും. ബന്ധുക്കാര്‍ എവിടെയാണെന്ന് അറിഞ്ഞ് വച്ച് എല്ലാവരും താന്താങ്കള്‍ക്ക് കിട്ടിയ സ്ഥലങ്ങളിലേക്ക്  പോയി. കോട്ടയം എത്തുന്നതിനു മുന്‍പ് തന്നെ ആ ബഹളവും അടങ്ങി. സമയം പാതിരാവാകാറായി കാണും. ഞാന്‍ ഉറക്കത്തിലേക്കു നീങ്ങി.

ഒരു സ്ത്രീയുടെ ബഹളം കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റു. കള്ളന്‍ കള്ളന്‍ എന്നാണ് അവര്‍ ഒച്ചയെടുക്കുന്നത്. എന്റെ വലത്ത് രണ്ടാമത്തെ ക്യുബിക്കളില്‍ നിന്നാണ്. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ എത്തിച്ചു നോക്കിയപ്പോള്‍ കുറേ പേര്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടു. സ്റ്റേഷന്‍ ഏതാണെന്ന്  ഞാന്‍ ജനല്‍ തുറന്നു നോക്കി. തിരുവല്ല. കാര്യമെന്താണെന്നറിയാന്‍ ഞാന്‍ ആ ഭാഗത്തേക്ക് ചെന്നു. തന്റെ പേഴ്സ് ആരോ പിടിച്ചു വലിക്കുന്നതായി തോന്നി ഞെട്ടി എഴുന്നേറ്റ ആ സ്ത്രീ ആരെയോ തന്റെ അടുത്ത് കാണുകയും ബഹളം വെക്കുകയും ആണുണ്ടായത്. കള്ളന്‍ പുറത്തേക്കോടുകയും അയാളെ പിടിക്കാനായി ചിലര്‍ പിറകെ ഓടുകയും ചെയ്തതാണ് ഞാന്‍ കണ്ടത്. ഈ ബഹളത്തിനിടയില്‍ പെട്ടെന്ന് വണ്ടി നീങ്ങി തുടങ്ങി. അവിടെ കൂടി നിന്ന ആളുകള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. കള്ളനെ പിടിച്ചോ എന്ന് നോക്കാനായി ഞാനും പുറത്തേക്കിറങ്ങി.

രണ്ട്  കമ്പാര്‍ട്ട്മെന്റ്  അകലെ ആളും അനക്കവും കാണാം. ഞാന്‍ അങ്ങോട്ട്‌ ചെന്നു. ആളുകള്‍ കൂടി നില്‍ക്കുകയാണ്. ഞാന്‍ കള്ളനെ ഒരു നോക്ക് കാണാനായി നടുവില്‍ ഇടിച്ചു കയറി. നടുവില്‍ കിടക്കുന്നത് ഒരു 13-14 വയസ്സ് തോന്നിക്കുന്ന പയ്യനാണ്. ആളുകള്‍ അവനെ തല്ലി ചതച്ചിട്ടുണ്ട്. അവനെ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്ത്‌ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ബര്‍ത്തിന് വേണ്ടി എന്നെ വിളിച്ചുണര്‍ത്തിയവരില്‍ ഇവനും ഇവന്റെ അമ്മാവനും ഉണ്ടായിരുന്നു. ഭാഷ തമിഴ്  ആയിരുന്നു. ഇവന് s6 ഇല്‍ ആണ് അവസാനം ബര്‍ത്ത് കിട്ടിയത്. അവന്റെ അമ്മാവന് ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ എന്റെ ഇടത്തേക്ക് രണ്ടാമത്തെ ക്യുബിക്കിളിലും. അവന്‍ അവന്റെ അമ്മാവനോട് വന്ന്‌ പറഞ്ഞിട്ട് പോകുന്നത് ഞാന്‍ കണ്ടതാണ്. അവന്റെ അമ്മാവനോട് ഇക്കാര്യം പറയാനായി ഞാന്‍ തിരിഞ്ഞു. അപ്പോളാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സംസാരം കേട്ടത് - "അവന്‍ മരിച്ചെന്നാ തോന്നുന്നത്". ഞാന്‍ ഞെട്ടി തിരിഞ്ഞു. ഒരാള്‍ അവന്റെ മൂക്കില്‍ കൈ വച്ച് ശ്വാസം നോക്കി കൊണ്ട് പറഞ്ഞു - "അതെ മരിച്ചു".

കമ്പാര്‍ട്ട്മെന്റില്‍ തിരിച്ചെത്തിയപ്പോഴേക്കും റെയില്‍വേ പോലീസ് എത്തിയിരുന്നു. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച അവര്‍ കള്ളനെ കാണാന്‍ ഇറങ്ങി. ഞാന്‍ ആ പയ്യന്റെ അമ്മാവനെ കാണാന്‍ ഉള്ളില്‍ കയറി. മരിച്ചുവെന്ന് പറഞ്ഞില്ല. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളാണെന്നു തോന്നുന്നു എന്ന് പറഞ്ഞു. അദ്ദേഹം അതന്വേഷിക്കാന്‍ അങ്ങോട്ട്‌ പോയി. തിരിച്ച് എന്റെ ബര്‍ത്തില്‍ എത്തിയ ഞാന്‍ സംഭവിച്ചതിന്റെ ഏകദേശ രൂപം ആലോചിച്ചു. ഏകദേശം താഴെ പറയുന്ന പോലെ ആയിരിക്കാം സംഭവിച്ചത്.

പയ്യന്‍ അമ്മാവന്റെ അടുത്തേക്ക് വന്നു കാണും. അമ്മാവന്റെ ബര്‍ത്ത് മറന്നു പോയ അവന്‍ തെറ്റിദ്ധരിച്ചായിരിക്കും ആ സ്ത്രീയുടെ ബര്‍ത്തില്‍ എത്തിയത്. അവന്റെ അമ്മാവന്റെ ബര്‍ത്ത് കമ്പാര്‍ട്ട്മെന്റിന്റെ ഒരറ്റത്ത് നിന്നും രണ്ടാമത്തെ ക്യുബിക്കളില്‍ സൈഡ് ലോവറും ആ സ്ത്രീയുടേതു മറ്റേ അറ്റത്ത്‌ നിന്നും രണ്ടാമത്തെ ക്യുബിക്കളില്‍ സൈഡ് ലോവറും ആണ്. പോരാഞ്ഞ് അവര്‍ ഒരേ പോലത്തെ പുതപ്പുപയോഗിച്ചിരുന്നു. ആ സ്ത്രീ എഴുന്നേറ്റു കഴിഞ്ഞ ശേഷമായിരിക്കും അത് തന്റെ അമ്മാവനല്ല എന്ന് അവന്‍ മനസ്സിലാക്കിയിരിക്കുക. അപ്പോളേക്കും ആ സ്ത്രീ ബഹളം വെക്കുകയും ആളുകള്‍ ഉണരുകയും ചെയ്തിരിക്കും. അവന് ഒരു വിശദീകരണം നല്‍കാന്‍ പോലും പറ്റി കാണില്ല. അപ്പോളേക്കും അവനെ ആളുകള്‍ തുരത്തുകയും അവന്‍ ഓടുകയും ചെയ്തു കാണും. ആരെയെങ്കിലും തല്ലാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ എന്തിനാണെന്ന് കൂടി നോക്കാതെ തല്ലുന്ന ആള്‍ക്കാരാണല്ലോ നമ്മള്‍ . ഒരു കൊച്ചു പയ്യനെന്നു കൂടി നോക്കാതെ, സുരക്ഷിതമെന്നോ മര്‍മ്മത്തെന്നോ നോക്കാതെ അടിച്ചു തകര്‍ത്തു കാണും. പോലീസുകാര്‍ തന്നെ ഉരുട്ടി കൊള്ളുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ ഒന്ന് തല്ലി കൊല്ലുന്നത് ഒരു തെറ്റാണോ?

ദൂരെ നിന്നും ആ  അമ്മാവന്‍ പുലമ്പുന്നത് എനിക്ക് കുറെ ദിവസങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു -
"கொன்னு போட்டிட்டன்களே பாவிங்களா"

Sunday, April 8, 2012

A small big mistake - A Fatal Mistake

It is again the Holy Week. And this year the family decided to spend it at Aunt Grace's house. There is a reason for it. Aunt Grace's grand daughter, the little one - Lisa. Lisa is 9 months old now. This would be the first Easter after her birth and it was Aunt Grace's pleasure to invite everybody to her house. This is for the second time the whole family is assembling in the house since Aunt Grace's husband expired three years ago. The first one was for her son's wedding two years before. That time she was reluctant to mingle with everybody. But ever since Lisa had come to her life, Aunt Grace has got refreshed and has again started a social life. This is why small children are called magicians. They have big powers which can overturn many lives.

Sharon - Aunt Shirley's daughter is also coming this time. She has not visited her native place for the past six months. She is doing her final year B.Sc Nursing in a college at Mangalore and had been very much busy with her academic activities and exams. She has vivid memories of little Lisa whom she had seen six months ago and was eagerly waiting to see her again. Sharon had a vital role to play in the marriage of Lisa's parents. Sharon knew Lisa's mother Anna from her pre-university days. Anna was her senior at higher secondary and after that Anna had joined a college in the city for B.Sc Maths. Aunt Grace's son Henry was in love with Anna, but was reluctant to propose her or forward this matter via proper channel. Sharon came to know about her cousin's crush for Anna somehow and decided to talk with her. She paved the way for a meeting between the two and even took the matter to Aunt Grace who formally asked the hand of Anna from her parents. The marriage took place immediately after Anna completed her degree.

Everybody had reached Aunt Grace's home on Wednesday itself except Sharon. She reached there on Good Friday Morning around 11:30AM. She got a welcome kiss from the kids of the family who were playing near the gate. Young girls were in the first floor balcony and was calling her out when she reached the gate. The young boys were not at home. Entering the house she saw Lisa playing with her toys in the front verandah;  unattended. In the living room uncles were discussing some big political issue. And all the aunts and other ladies in the family were in the kitchen with their gossip programme. Sharon threw away her bag in a room and went to attend Lisa. She also called out for Aunt Grace to communicate her arrival. She took Lisa in her hands and was planning to go upstairs to the girls while Aunt Grace came to the verandah. She asked Sharon to come to the kitchen as the aunts wanted to see her.

Sharon gave Lisa a warm kiss, seated her back on ground with her toys, watched her playing with her toys for 2 seconds and immediately followed Aunt Grace to the kitchen. Again busy with her toys, sitting Lisa suddenly lost her balance and fell backwards. Her head hit the tiled floor. She became unconscious and rolled over to the front door steps and fell down. The kids playing outside cried out seeing this and Sharon who didn't reach kitchen by that time was the first to reach Lisa and attend her. In no time the whole family was suddenly in front of the house. Lisa was rushed to nearby hospital where she was admitted and moved to ICU.

Aunt Grace had seen Lisa with Sharon when she came to call Sharon and later she sees Sharon beside Lisa who had fell down. And without any questions asked to Sharon, Aunt Grace believed that Lisa was mishandled by Sharon or fell down due to her mistake. She discussed this with the whole family and curses showered on Sharon from the lips of the family members. Curses filled the air outside the ICU door. The whole family was sitting outside the ICU and Sharon alone was sitting near the door. Everybody passing Sharon by that way was asking her - "What you have done Sharon???". It was like Sharon was not matured enough to look after small children and Anna just one year elder than Sharon is perfect as a mother. Aunt Grace even cursed Sharon's womb and prayed that she don't give birth to a child whom she cannot take care of.


"And they will mock him and spit on him, and flog him and kill him. And after three days he will rise.” Mark 10:34


The family went through a lot of mental suffering to finally hear from the doctors on the third day that the child has survived. But the child has developed a small epilepsy problem(fits) which can be cured by medicine. After this incident no one in the family ever left their small children unattended. Everything happening in our life has some cause and somebody should be the scrape goat for that cause if some real change is to happen. What would be the mental situation of Sharon at those times? She would have been praying to God these two days - "Father if it is possible, may this cup be taken from me, Yet not as I will, but as you will." Matthew 26:40. 

Saturday, March 24, 2012

ഉറക്കം ഉറക്കേന ശാന്തികൃഷ്ണ

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചെന്നൈയിലെ ഒരാഴ്ചത്തെ ജോലി അവസാനിപ്പിച്ച് അവിടെ നിന്നും ബാംഗളൂര്‍ക്ക് കയറിയത്. വോള്‍വോ മള്‍ടി അക്സല്‍ ബസില്‍ ഉള്ള യാത്ര ആയതു കൊണ്ട് മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല. ബാംഗ്ലൂര്‍ . എന്റെ പഴയ തട്ടകം. കൊച്ചിയിലേക്ക് സ്ഥലം മാറി വരുന്നതിനു മുന്‍പ് രണ്ട് മൂന്ന് വര്‍ഷം വിലസിയ നഗരമാണ്. ഇങ്ങനെ അപൂര്‍വ്വം ചില യാത്രകളില്‍ ആണ് അവിടെ ഇപ്പോളും ഉള്ള എന്റെ പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം കിട്ടുന്നത്. അവിടെ പോകുമ്പോളൊക്കെയും ഞാന്‍ താമസിക്കുന്നത് എന്റെ ക്ളാസ്മേറ്റ്‌സിന്റെ കൂടെയാണ്. അവരുടെ കൂടെ ഞാന്‍ വളരെ അധികം എന്‍ജോയ്  ചെയ്യാറുണ്ട്. അവിടെ അത്യാവശ്യം വെടി പറയാനും കൂടെ മദ്യപിക്കാനും പുറത്തു പോയി ലാവിഷായി ഭക്ഷണം കഴിക്കാനും ചുറ്റാന്‍ പോകാനും ഒക്കെ അവരുണ്ടാവും. 

രാവിലെ അഞ്ചരക്ക് മടിവാളയില്‍ ഞാന്‍ വന്നിറങ്ങി. അവിടെ നിന്നും 15 മിനിട്ട് നടക്കണം BTM ലേയൌട്ടില്‍ ഉള്ള  എന്റെ ക്ളാസ്മേറ്റ്‌സിന്റെ റൂം എത്താന്‍ . അവര്‍ എഴുന്നേറ്റിട്ടുണ്ടാവുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ അമ്പരിപ്പിച്ചു. എല്ലാവരും എഴുന്നേറ്റ് ട്രൌസറും ടി-ഷര്‍ട്ടും ഷൂസും ഒക്കെ ഇട്ട് ഓടാന്‍ റെഡി ആയി നിക്കുന്നു. മൈ ഗോഡ്. ഭൂമി കുലുങ്ങിയാല്‍ എഴുന്നേക്കാത്ത ഈ കൂതറകള്‍ക്ക് ഇതെന്തു പറ്റി. കാരണം മനസ്സിലാക്കിയ എനിക്ക് വെറും വയറ്റില്‍ കുലുങ്ങി കുലുങ്ങി ചിരിക്കേണ്ടി വന്നു. കൂട്ടത്തില്‍ ഒരു മണ്ടനെ കഴിഞ്ഞ തവണ കാണാന്‍ പോയ പെണ്ണ് വേണ്ടെന്നു പറഞ്ഞു പോലും. കാരണം? അവന് ഗര്‍ഭിണികളുടെത് പോലെ ഭയങ്കര വയറാണത്രെ. ഹ ഹ ഹ. ഇനി ഇപ്പൊ ഈ ഓടാന്‍ പോകുന്നതില്‍ വല്ല കാര്യോം ഉണ്ടോ? ഓടാന്‍ പോയി  തിരിച്ചെത്തിയാല്‍ അതിന്റെ ക്ഷീണം തീരുന്നത് വരെ തിന്നും. ഉച്ചക്കാണെങ്കില്‍ പിസയോ മറ്റോ. രാത്രി ബിയറും തന്തൂരി ചിക്കനും. ഇതൊന്നും പോരഞ്ഞിട്ട് ഇടയ്ക്കിടയ്ക്ക് കോറയ്ക്കാന്‍ വല്ല മിക്സ്‌ചറും ചിപ്സും. വയറ് കുറഞ്ഞത്‌ തന്നെ. 

തുടരെ തുടരെ ഉള്ള യാത്രകള്‍ എന്നെ വളരെ ക്ഷീണിതനാക്കിയിരുന്നു. റൂമില്‍ ചെന്ന് കയറിയ ഉടന്‍ ഞാന്‍ കയറി കിടന്നു. വളരെ പെട്ടെന്ന് തന്നെ ഞാന്‍ ഉറങ്ങി പോയി. നല്ല ഉറക്കത്തിലായിരിക്കുമ്പോളാണ് എനിക്ക് എന്റെ പഴയ കമ്പനിയിലെ സുഹൃത്തുക്കളില്‍ നിന്ന് ഫോണ്‍ വന്നത്. ബാംഗ്ലൂരില്‍ ശനിയാഴ്ച എത്തുമെന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ഇന്ന് അവരുടെ റൂമിലേക്ക്‌ വരുമോ എന്നവര്‍ ചോദിച്ചു. ഞാന്‍ വരുകയാണെങ്കില്‍ മറ്റുള്ളവരെയും വിളിച്ചു ഒരു ലഞ്ച് ആകാം എന്നായിരുന്നു അവരുടെ ഐഡിയ. ഞാന്‍ എതിര് നിന്നില്ല. ഒരു രണ്ടു മണിക്കൂര്‍ കൊണ്ട് മൈസൂര്‍ റോഡിലുള്ള അവരുടെ റൂമില്‍ എത്താം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. 'കി കി' - എന്റെ ഫോണ്‍ വിശന്നു കരഞ്ഞു തുടങ്ങിയിരിക്കുന്നു. വന്ന ഉടനെ ചാര്‍ജ് ചെയ്യാന്‍ വെക്കണം എന്ന് കരുതിയതാണ്. ഉറങ്ങാനുള്ള ആവേശത്തില്‍ അത് മറന്നു. ഇനി പല്ല് തേച്ച് കുളിച്ച് ഒക്കെ ഇറങ്ങുന്നത് വരെ ചാര്‍ജ് ചെയ്യാം. ദുഷ്ടന്മാര്‍ ഒന്‍പതു മണിയാകുമ്പോളേക്കും വിളിച്ചെഴുന്നേല്‍പ്പിച്ചിരിക്കുന്നു. "@#$%^&*" - (പച്ച മലയാളത്തില്‍ ഉള്ള തെറി. നിങ്ങള്‍ക്ക് ഊഹിക്കാം)

പത്തു മണിയാകുമ്പോളേക്കും റെഡി ആയി ഞാന്‍ അവിടുന്നിറങ്ങി. ഫോണിന്റെ ബാറ്ററി ഒരു കട്ടയേ കയറിയുള്ളൂ. പതിനൊന്നരക്ക് ഞാന്‍ മൈസൂര്‍ റോഡില്‍ ഉള്ള അവരുടെ റൂമില്‍ എത്തി. അവിടെ എല്ലാരും എത്തിയിരുന്നു. സന്തോഷകരമായ രണ്ടു മണിക്കൂര്‍ ചിലവഴിച്ച് ലഞ്ചും കഴിഞ്ഞ് ഞാന്‍ തിരിച്ചു. അവരുടെ റൂമില്‍ നിന്ന് ഇറങ്ങുമ്പോളാണ് എന്റെ മാനേജറുടെ ഫോണ്‍ കാള്‍ വന്നത്. ഞാന്‍ മറ്റു ജോലികളില്‍ തിരക്കിലായിരുന്നത് കൊണ്ട് ഞാന്‍ പോകേണ്ടിയിരുന്ന മിഡില്‍ ഈസ്റ്റ്‌ സൈറ്റില്‍ അദ്ദേഹം പോകാന്‍ തീരുമാനിക്കുകയായിരുന്നു.  അന്ന് രാത്രിയായിരുന്നു വിമാനം. അവിടുത്തെ ജോലിയോടനുബന്ധിച്ച സംഭവങ്ങളുടെ ഒരു ഏകദേശരൂപം ഞങ്ങള്‍ ഡിസ്കസ് ചെയ്തു. ആ ഫോണ്‍ കാള്‍ കഴിഞ്ഞതോടെ എന്റെ ഫോണ്‍ വീണ്ടും 'കി കി' എന്ന് കരയാന്‍ തുടങ്ങി.

മൈസൂര്‍ റോഡില്‍ നിന്നും ബനശങ്കേരിയിലേക്ക് എനിക്കൊരു ബസ്‌ കിട്ടി. ബനശങ്കേരിയില്‍  എത്തിയാല്‍ പിന്നെ BTM ലേയൌട്ടിലേക്ക് ബസ്‌ കിട്ടാന്‍ എളുപ്പമാണ്. സമയം ഉച്ച തിരിഞ്ഞു രണ്ടു മണി. ബസ്‌ നയന്ദഹള്ളി സിഗ്നലില്‍ എത്തി നില്‍ക്കുന്നു. അവിടെ പൊരിഞ്ഞ ബ്ളോക്ക് ആണ്. ഹോണ്‍ അടിയും പൊടി പടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ ബസ്‌ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുകയാണ്. തനിക്കു നല്ല വിശപ്പുണ്ടെന്നു എന്റെ ഫോണ്‍ എന്നെ 'കി കി' ശബ്ദത്തിലൂടെ വീണ്ടും അറിയിച്ചു. കുന്തം. ഉറക്കക്ഷീണം എന്നെ വിഴുങ്ങി ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണ്. ഒന്ന് മയങ്ങിയാലും ഒന്നും തന്നെ വരാന്‍ പോകുന്നില്ല. ബസ്‌ ബനശങ്കേരി എത്തുമ്പോഴേക്കും ഒരു മണിക്കൂറെങ്കിലും കഴിയും. പോരാഞ്ഞ് ബനശങ്കേരി അവസാന സ്റ്റോപ്പ്‌ അല്ലെ. അവിടെ എത്തിയാല്‍  ഉറങ്ങുന്നോരെ ഒക്കെ വിളിച്ചെഴുന്നെല്പിച്ച് കണ്ടക്ടര്‍ ഇറക്കി വിട്ടോളും. ഞാന്‍ ഒന്ന് മയങ്ങാന്‍ തന്നെ തീരുമാനിച്ചു.

മുന്നിലത്തെ സീറ്റില്‍ തലയിടിച്ച് ഞെട്ടിയുണരുകയാണുണ്ടായത്. ബസ്‌ ബ്രേക്ക്‌ ഇട്ടതാണ്. ഞാന്‍ പുറത്തേക്കു നോക്കി. എവിടെ എത്തി? ബനശങ്കേരി സെക്കന്റ്‌ സ്റ്റേജ്. ഇനി ഒരു രണ്ടു സ്റ്റോപ്പ്‌ കാണും  ബനശങ്കേരി ബസ്‌ സ്റൊപ്പിലേക്ക്. ഞാന്‍ ഒന്ന് ഞെളിഞ്ഞെഴുന്നേറ്റു. അടുത്തുള്ള കുറച്ചു പേര്‍ എന്നെ തന്നെ തുറിച്ചു നോക്കുകയാണ്. ബസില്‍ ഇരുന്നു ഞെളിഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലേ ആവോ. കര്‍ണാടകത്തില്‍ അതൊരു മോശമായ കാര്യമാണോ?

"तुम पिए हुए हो क्या?" (നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ?) - തൊട്ടടുത്തിരിക്കുന്ന സഹയാത്രികന്‍ എന്നോട് ചോദിച്ചു.

ഹിന്ദി. വോ തോ മേരെ ദായെ ഹാത്ത് കാ ഖേല്‍ ഹേ... പന്ത്രണ്ടാം ക്ളാസ്സില്‍ ഹിന്ദിയില്‍ 150/150   വാങ്ങിച്ച എന്നോടാണ് കളി.

"नहीं" (ഇല്ല) - ഞാന്‍ മറുപടി പറഞ്ഞു.

അപ്പോളാണ് ഞാന്‍ കണ്ടത്. എന്റെ ഫോണ്‍ ഉണ്ട് അയാളുടെ കയ്യില്‍ ഇരിക്കുന്നു. ഞാന്‍ എന്റെ പോക്കറ്റില്‍ തപ്പി ഉറപ്പിച്ചു. അതെ. അത് എന്റെ ഫോണ്‍ ആണ്. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അത് എന്റെ കയ്യില്‍ ആണ് ഉണ്ടായിരുന്നത്. ഉറക്കത്തില്‍ വീണു പോയി കാണും.

"मेरा फ़ोन" (എന്റെ ഫോണ്‍ ) - ഞാന്‍ അയാളോട് ചോദിച്ചു.

കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു കളിപ്പിച്ച് അയാള്‍ എനിക്ക് ഫോണ്‍ തന്നു. അത് സ്വിച്ച് ഓഫ്‌ ആയിപ്പോയിരുന്നു. നേരത്തെ അതിന്റെ കരച്ചില്‍ കണ്ടപ്പോളേ എനിക്ക് തോന്നിയതാണ് പെട്ടെന്ന് തന്നെ വെടി തീരുമെന്ന്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ ബനശങ്കേരി ബസ്‌ സ്റ്റോപ്പ്‌ വന്നു. അവിടുന്ന് BTM ലേയൌട്ടിലേക്ക് ബസ്‌ പിടിച്ചു. നാല് മണിയാകുമ്പോളേക്കും  ഞാന്‍ റൂമിന്റെ മുന്‍പില്‍ എത്തി.

ഞാന്‍ ഡോര്‍ ബെല്‍ അടിച്ചു. ഹരി ആണ് വാതില്‍ തുറന്നത്. അവന്റെ മുഖത്ത് പറയാനാവാത്ത ഒരു ഭാവമാണ് ഉണ്ടായിരുന്നത്. "നമ്മുടെ നായകന്‍ എത്തി" - അവന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ അകത്തേക്ക് എത്തിച്ചു നോക്കി. എല്ലാരും ഫോണില്‍ ആണ്. എന്താ പ്രശ്നം ആവോ. ചിന്തു ഓടി വന്നു. "എടാ അന്‍സാബെ, അവന്‍ എത്തി. നീ ഇങ്ങോട്ട് വാ" - ചിന്തു ഫോണില്‍ പറഞ്ഞു. എല്ലാരും ഫോണ്‍ വച്ച് എന്റെ നേരെ ആക്രോശത്തോടെ ഓടി അടുത്തു. എനിക്ക് കിട്ടേണ്ട വക എന്തോ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. മനസ്സില്ലാ മനസ്സോടെ ഞാന്‍ എന്റെ പുറം കാണിച്ചു നിന്ന് കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു. സത്യത്തില്‍ എന്താ പ്രശ്നം? എല്ലാവരും ഞെട്ടി ( :-o ). കാര്യം എന്താണെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ ഫോണ്‍ വാങ്ങി നോക്കി. അത് വരുന്ന വഴിക്ക് സ്വിച്ച് ഓഫ്‌ ആയെന്നു ഞാന്‍ അവരോടു പറഞ്ഞു. അപ്പോളേക്കും അന്‍സാബും സകീറും എത്തി.

ഇനി ഫ്ളാഷ് - ബാക്ക്

നമുക്ക് ഒരു രണ്ടു മണിക്കൂര്‍ മുന്‍പിലേക്ക് സഞ്ചരിക്കാം. ഞാന്‍ കയറിയ ബസ്‌ നയന്ദഹള്ളി സിഗ്നലിനടുത്ത്. ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഫോണ്‍ എന്റെ കയ്യിലിരിക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍ എപ്പോളോ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീണു. എന്റെ തൊട്ടടുത്തിരുന്ന സഹയാത്രികന്‍ ഫോണ്‍ താഴെ നിന്ന് എടുത്തു. അയാള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചത്തെ ക്ഷീണം ഉറങ്ങി തീര്‍ക്കുകയായിരുന്ന  ഞാന്‍ അയാളുടെ വിളികള്‍ക്കൊന്നും പ്രതികരിച്ചില്ല. അയാള്‍ തട്ടി വിളിച്ചിട്ട് പോലും പ്രതികരിച്ചില്ല എന്ന് വേണം കരുതാന്‍ . കൂടാതെ ഉറക്കം തൂങ്ങി ഞാന്‍ അയാളുടെ മേലെ വീഴുകേം ചെയ്തിരിക്കണം. എന്തായാലും എന്തൊക്കെ ഉണ്ടായി എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ ബോധം കെട്ടതാണെന്ന് അയാള്‍ സംശയിച്ചു. വേറെ വഴി ഇല്ലാതെ അയാള്‍ എന്റെ ഫോണ്‍ എടുത്തു നോക്കി. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആരെയെങ്കിലും കിട്ടിയാല്‍ കാര്യം അറിയിക്കാം എന്ന് അയാള്‍ കരുതിയിരിക്കണം. ഞാന്‍ അവസാനം ഡയല്‍ ചെയ്ത നമ്പറിലേക്ക് അയാള്‍ വിളിച്ചു. അതെ. എന്റെ മാനേജറുടെ നമ്പര്‍ .  "Helo. I am his co-passenger. He has fainted" - മുഴുവന്‍ പറയാന്‍ എന്റെ ഫോണ്‍ അനുവദിച്ചില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ലവന്‍ സ്വിച്ച് ഓഫ്‌ ആയി. ഭയന്ന് പോയ എന്റെ മാനേജര്‍ എന്റെ ഫോണ്‍ നമ്പറില്‍ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചു. സ്വിച്ച് ഓഫ്‌ .

അന്ന് രാത്രി  മിഡില്‍ ഈസ്റ്റ്‌ പോകാന്‍ തയാറെടുത്തുകൊണ്ടിരുന്ന അദ്ദേഹം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. കൊച്ചിയിലിരിക്കുന്ന അദ്ദേഹം ബാംഗ്ലൂരില്‍ ഉള്ള എന്നെ എങ്ങിനെ കണ്ടു പിടിക്കാനാണ്. അങ്ങിനെ അദ്ദേഹം ബാംഗ്ലൂരില്‍ ഉള്ള അന്‍സാബിനെയും സകീറിനെയും വിവരം അറിയിച്ചു. എന്റെ സുഹൃത്തുക്കളെ അറിയാമായിരുന്ന  അന്‍സാബ് അവരെയും വിവരം അറിയിച്ചു. അങ്ങിനെ എല്ലാരും കൂടി അന്വേഷണം തുടങ്ങി. എവിടെയെന്ന് വച്ചാണ് അന്വേഷിക്കുക. ഞങ്ങളുടെ ഒരു ക്ളാസ്മേറ്റ്‌ BSNL ഇല്‍ ആണ് ജോലി ചെയ്യുന്നത്. അവനെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ ഫോണ്‍ VODAFONE ആയതിനാല്‍ അവനു ഒന്നും ചെയ്യാനാവില്ലെന്ന് അവന്‍ പറഞ്ഞു. പിന്നെ ഞങ്ങളുടെ ഡല്‍ഹിയില്‍ ഉള്ള സുഹൃത്ത്‌ വഴി VODAFONE ഇല്‍ ജോലി ചെയ്യുന്ന ഒരാളുടെ സഹായം തേടി. ആദ്യമൊക്കെ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ പോലീസില്‍ അറിയിക്കണം എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം എന്റെ സുഹൃത്തുക്കളുടെ വിഷമ സ്ഥിതി കണ്ടു അയാള്‍ സഹായിച്ചു. സ്വിച്ച് ഓഫ്‌ ആകുമ്പോള്‍ ഞാന്‍ ബനശങ്കേരി സെക്കന്റ്‌ സ്റ്റേജില്‍ ആയിരുന്നു. അവര്‍ കണ്ണില്‍ കണ്ട നമ്പരുകളില്‍ ഒക്കെ വിളിച്ചു അന്വേഷിച്ചു. എന്റെ ലാപ്‌ടോപും ഡയറിയും ഒക്കെ തുറന്നു കിട്ടിയ ഫോണ്‍ നമ്പറില്‍ ഒക്കെ വിളിച്ചന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഇങ്ങനെ ഫോണ്‍ വിളികള്‍ തുടരുമ്പോള്‍ ആണ് ഞാന്‍ കയറി ചെല്ലുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്റെ അദ്ഭുതം അതല്ല. ഇങ്ങനെ ആരെയെങ്ങിലും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ ഫോണ്‍ തിരിച്ചു തരുമ്പോള്‍ എന്റെ സഹയാത്രികനായ ആ കോന്തന് എന്നോട് പറഞ്ഞൂടെ. ചെറ്റ.

ഒരു ചെറിയ ഉറക്കം ഇത്രയും വല്യ സംഭവം ഉണ്ടാക്കിയത് ഓര്‍ത്ത് ഞാന്‍ ഉള്ളില്‍ ചിരിക്കുമ്പോള്‍ ഒരു വലിയ ഉറക്കത്തിന്റെ കഥ എനിക്കോര്‍മ വന്നു. ഈ കഥയും ബാംഗ്ലൂരില്‍ വച്ചാണ് സംഭവിച്ചത്. ഒരു ജോലി അവശ്യം കഴിഞ്ഞു വൈകുന്നേരം ഒരു അഞ്ചു മണിക്ക് മജെസ്റികില്‍ നിന്ന് മടിവാളയിലേക്ക്  ഞാന്‍ 356 ബസില്‍ കയറി. ബസില്‍ ഉറങ്ങി പോയ ഞാന്‍ മടിവാള ഇറങ്ങുന്നതിനു പകരം അവസാന സ്റ്റോപ്പ്‌ ആയ ചന്ദാപുര ആണ് ഇറങ്ങിയത്‌ . ഓ സാരമില്ല. ഒരു ഉറക്കമൊക്കെ സാധാരണമാണ്. തിരിച്ചു മടിവാളയിലേക്ക് കയറിയാല്‍ പോരേ. സമയം ആറര കഴിഞ്ഞിരുന്നു. ഞാന്‍ അവിടെ നിന്ന് തിരിച്ചു ഒരു മജെസ്റിക് ബസ്‌ പിടിച്ചു. ഇത്തവണയും ഉറക്കം കാരണം മടിവാള ഇറങ്ങാന്‍ പറ്റിയില്ല. പക്ഷെ അവസാന സ്റ്റോപ്പ്‌ ആയ മജെസ്റിക് എത്തുന്നതിനു മുന്‍പ് ഞാന്‍ ഉണര്‍ന്നു. സ്ഥലം കോര്‍പറേഷന്‍ സര്‍ക്കിള്‍ . സമയം എട്ട് . ഇനിയും എനിക്ക് വയ്യ. ഞാന്‍ BTM ലേയൌട്ട് ലാസ്റ്റ് സ്റ്റോപ്പ്‌ ആയിട്ടുള്ള 25A ബസ്‌ കാത്ത് നിന്ന് അതില്‍ കയറി. വിചാരിച്ച പോലെ തന്നെ അതിലും ഞാന്‍ ഉറങ്ങി പോയെങ്ങിലും എന്റെ സ്റ്റോപ്പ്‌ അവസാനത്തെതായത് കാരണം തെറ്റിയില്ല. അങ്ങിനെ ഏഴു മണിക്ക് മുന്‍പ് റൂമില്‍ എത്തേണ്ട ഞാന്‍ ഒന്‍പതു മണിക്ക് റൂമില്‍ എത്തി.

വീണ്ടും ഉറക്കം.

Wednesday, January 18, 2012

യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ (Yeswanthpur - Kannur Express)

ഒരാഴ്ചത്തെ സൈറ്റ് ജോലികള്‍ അവസാനിപ്പിച്ച് ഒരു ദിവസത്തെ വിശ്രമവും കഴിഞ്ഞ് നാട്ടിലേക്ക് പോവാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍ . എട്ട് മണിക്ക് യശ്വന്ത്പൂരില്‍ നിന്നാണ് ട്രെയിന്‍ . യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്. ബാംഗളൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകാന്‍ പറ്റുന്ന ഏക ട്രെയിന്‍ ആണ് അത്. ബി ടി എം ലേയൌട്ടില്‍ നിന്ന് യശ്വന്ത്പൂര്‍ വരെ എത്താന്‍ രണ്ടു മണിക്കൂര്‍ ഞാന്‍ കണക്ക് കൂട്ടി. അതനുസരിച്ച് ഒരു 5.45 നു ഞാന്‍ ബി ടി എം ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും മജെസ്റിക് ബസ്‌ കയറി. അന്നൊരു വ്യാഴാഴ്ച സുദിനം ആയിരുന്നു. അടുത്ത ദിവസമാണെങ്കില്‍ മകര സംക്രാന്തിയുടെ അവധിയും. എല്ലാ മാരണങ്ങളും സ്വദേശങ്ങളിലേക്ക് മൂന്നു ദിവസത്തെ അവധിക്കായി യാത്രയാവുകയാണെന്നറിയാന്‍ എനിക്ക് റോഡിലെ പൊരിഞ്ഞ ബ്ളോക്കും ഒരു കടയിലെ "ಸಂಕ್ರಾಂತಿ ಹಬ್ಬದ ಶುಭಾಶಯಗಳು" ബോര്‍ഡും കാണേണ്ടി വന്നു. 

ജയനഗര്‍ എത്തിയപ്പോളേക്കും സമയം ഏഴിനോടടുത്തിരുന്നു. ഇനി മജെസ്റിക് എത്തി അവിടുന്ന് യശ്വന്ത്പൂര്‍ ബസ്‌ കയറി റെയില്‍വേ സ്റ്റേഷനില്‍ സമയത്തിന് എത്താന്‍ സാധിക്കില്ലെന്ന് എനിക്കുറപ്പായി. അത് കൊണ്ട് അവിടെ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. ഇറങ്ങിയ സ്ഥലത്താണെങ്കില്‍ ഒറ്റ ഓട്ടോ പോലും ഇല്ല. 2nd ബ്ളോക്കിലേക്ക് നടക്കുന്ന വഴിയില്‍ ഒരു ഓട്ടോ കിട്ടി. ഓട്ടോയില്‍ കയറിയ എനിക്ക് ഓര്‍മ വന്നത് "Jab We Met" സിനിമ ആണ്. ഓട്ടോകാരന്‍ ഞാന്‍ കയറിയ ഉടനെ പൂജ തുടങ്ങി. ഓട്ടോയില്‍ ഉള്ള നൂറു ദൈവങ്ങളുടെ പടത്തില്‍ തൊട്ടു വന്ദിച്ച് ഒരു പ്രാര്‍ത്ഥന ഒക്കെ ചൊല്ലി അങ്ങിനെ അങ്ങിനെ.... ആ സിനിമയില്‍ ഉള്ളത് പോലെ ഒരു മണിയടിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ് ഓട്ടോ ഓടിക്കുന്നതാകട്ടെ വളരെ പതുക്കെയും. പോരാത്തതിന് മുടിഞ്ഞ ട്രാഫിക്കും.

എട്ടു മണിക്കുള്ള വണ്ടി പിടിക്കാനാണ് ഞാന്‍ ഓട്ടോ കയറിയതെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. നാളെ രാവിലെ ഉള്ള വണ്ടിക്ക് ഇന്നെന്തിനാ പോകുന്നത് എന്നാണ് അയാള്‍ എന്നോട് മറുപടിയായി ചോദിച്ചത്. അയാള്‍ കളിയാക്കിയതാണെന്നാണ് ഞാന്‍ കരുതിയത്‌ . പക്ഷെ അല്ല. ഇന്ന് എട്ടു മണിക്കുള്ള വണ്ടിക്കാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ സഡന്‍ ബ്രേക്ക്‌ ഇട്ട് വണ്ടി നിര്‍ത്തി. ഒരു പുച്ഛം കലര്‍ന്ന ഭാവത്തില്‍ എന്നെ നോക്കി. നടക്കില്ല.

അയാളുടെ കാലു പിടിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . അയാളോട് താഴ്ന്ന സ്വരത്തില്‍ കെഞ്ചിയും മീറ്റര്‍ ചാര്‍ജിന്റെ ഇരട്ടി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌തും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്രയും വേഗത്തില്‍ എത്തിക്കാമെന്ന് അയാളെക്കൊണ്ട് സമ്മതിപ്പിച്ചു. പിന്നെ ഒരു പോക്കായിരുന്നു. ഏതൊക്കെ ഊടു വഴിയിലൂടെ പോയെന്നോ എത്ര സിഗ്നല്‍ തെറ്റിച്ചെന്നോ അറിയില്ല. എട്ടു മണിക്ക് അഞ്ചു മിനിട്ടുള്ളപ്പോള്‍ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍പില്‍ എത്തി. സന്തോഷത്തോടെ അയാള്‍ പറഞ്ഞ കാശും കൊടുത്ത് ഒരു നന്ദിയും പറഞ്ഞ് ഞാന്‍ സ്റ്റേഷന്റെ അകത്തേക്ക് ഓടി.

ദേ നില്‍ക്കുന്നു യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ തന്നെ. എനിക്ക് സമാധാനമായി. ഒരു ബോട്ടില്‍ വെള്ളം വാങ്ങി S6 കമ്പാര്‍ട്ട്മെന്റില്‍ എന്റെ സീറ്റില്‍ കയറി ഇരുന്നു. കമ്പാര്‍ട്ട്മെന്റിന്റെ ഉള്ളില്‍ ലൈറ്റ് പോലും ഇട്ടിട്ടില്ല. സ്റ്റുപിഡ് റെയില്‍വേ പീപ്പിള്‍ . കുറച്ചു പേര്‍ അവിടേം ഇവിടേം ഇരിക്കുന്നുണ്ട്‌ എന്നല്ലാതെ ഹോളിഡേക്കുള്ള തിരക്കൊന്നും ട്രെയിനില്‍ കാണാനില്ല. എട്ടു മണി കഴിഞ്ഞ് അഞ്ചു മിനിറ്റ് ആയി. തൊട്ടപ്പുറത്തെ പ്ളാറ്റ്ഫോര്‍മില്‍ നിന്ന് ഏതോ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മെല്ലെ നീങ്ങി തുടങ്ങി. ഉടനെ തന്നെ ഞങ്ങളുടെ ട്രെയിനും പുറപ്പെടെണ്ടാതാണ്. സമയമായല്ലോ. പക്ഷെ 8.15 ആയിട്ടും ട്രെയിന്‍ നീങ്ങുന്നില്ല. കാരണം അന്വേഷിക്കാന്‍ വേണ്ടി ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ വിളിച്ചു പറയാന്‍ തുടങ്ങി. "Train no 6517 Yeswantpur-Kannur Express via Mysore will leave from platform 1 at 8:35PM". മൈസൂര്‍ വഴിയോ??? ഹെന്റമ്മേ. അപ്പൊ എന്റെ ട്രെയിനോ?

അവിടെ ഉള്ള "Nandini" ഷോപ്പില്‍ അന്വേഷിച്ചു. അതെ. യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ രണ്ടെണ്ണം ഉണ്ട്. ഞാന്‍ കയറേണ്ട വണ്ടി 6527 ആണ് കുറച്ചു നേരം മുന്‍പ് തൊട്ടപ്പുറത്തെ പ്ളാറ്റ്ഫോര്‍മില്‍ നിന്ന് പോയത്. നായിന്റെ മക്കള്‍ റെയില്‍വേ 8.35 ന് പോകേണ്ട മറ്റേ വണ്ടി 7.30 ആകുമ്പോള്‍ തന്നെ ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ കൊണ്ടിട്ടിരിക്കുന്നു. ഏകദേശം ഒരേ സമയത്ത് ഒരേ പേരുള്ള രണ്ടു വണ്ടി. അതും ലേറ്റ് ആയി പോകേണ്ട വണ്ടി ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ .

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, ട്രെയിന്‍ നമ്പര്‍ 6527, 6517 എന്നിവ ഒരേ സമയത്ത് യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ വ്യത്യസ്ത പ്ളാറ്റ്ഫോര്‍മില്‍ ഇരിക്കുമെന്നുള്ളതിനാല്‍ മാറി പോവാതിരിക്കാന്‍ സൂക്ഷിക്കുക.

Wednesday, November 30, 2011

ഒരു തെറി വിപ്ളവം

നേരം വൈകി. എട്ടു മണിക്കാണ് ട്യൂഷന്‍ തുടങ്ങുന്നത്. ഇപ്പൊ തന്നെ 8:05 കഴിഞ്ഞു. ഞാന്‍ സൈക്കിളിന്റെ  വേഗം കൂട്ടി. പത്താം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് ഇത്തിരി ഉത്തരവാദിത്തം ഒക്കെ വേണ്ടേ. കുരിയാല്‍ ഇടയിലേക്ക് പ്രവേശിച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്‍ പെട്ടെന്ന് എന്നെ ഓവര്‍ടേക്ക്  ചെയ്തു. പ്രിയങ്കയുടെ കാര്‍ ആണ്. ചുകന്ന മാരുതി 800. പ്രിയങ്കയെ പറ്റി പറയുകയാണെങ്കില്‍ ആയിരങ്ങളുടെ സ്വപ്ന സുന്ദരി, ഞങ്ങളുടെ ട്യൂഷന്‍ ബാച്ചിലെ സൌന്ദര്യ റാണി എന്നൊക്കെ പറയാം. എന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ധൈര്യം കാണിച്ച ആ കാറിനെ അങ്ങിനെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ചെറിയ വഴിയിലൂടെ അതികം വേഗമില്ലാതെ പോകുന്ന കാറിന്റെ അടുത്ത് വരെ എത്താന്‍ എന്റെ സൈക്കിളിനായി. പക്ഷെ ഓവര്‍ടേക്ക് ചെയ്യാന്‍ സാധിച്ചില്ല. അപ്പോളേക്കും രാജു സാറിന്റെ വീടിനു മുന്‍പില്‍ കാര്‍ എത്തിയിരുന്നു. കുരിയാല്‍ ഇടയില്‍ നിന്ന് രാജു സാറിന്റെ വീട്ടിലേക്കു പ്രവേശിക്കുന്ന വഴിയിലേക്ക് ഞാന്‍ ആദ്യം കയറി. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രിയങ്ക കാറില്‍ നിന്നിറങ്ങുകയായിരുന്നു. അവളുടെ നേരെ ഒരു പുഞ്ചിരി എറിഞ്ഞ് ഞാന്‍ മുന്‍പോട്ടു നീങ്ങി. വഴിയരികില്‍ ഉള്ള തിണ്ണയില്‍ ഗീത ചേച്ചി ഇരിപ്പുണ്ട്. ഗീത ചേച്ചി എന്നെ ഒന്ന് നോക്കി. പിന്നെ അവരുടെ ചെഷ്ടകളിലേക്ക് തിരിഞ്ഞു. 

ഈ ചേഷ്ട എന്നൊക്കെ പറയുമ്പോള്‍ ഗീത ചേച്ചി എന്താണ് അവിടെ ചെയ്യുന്നതെന്ന ചോദ്യം സ്വാഭാവികമായും നിങ്ങള്‍ക്ക് ഉണ്ടാവാം. ഗീത ചേച്ചി മനസ്സിന്റെ സമനില തെറ്റിയ ഒരു സ്ത്രീ ആണ്. സമനില തെറ്റാനുള്ള കാരണങ്ങളായി  പല കഥകളും അവിടെ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയില്ല. ആരും നോക്കാനില്ലാത്ത അവര്‍ അവിടെ അടഞ്ഞു കിടക്കുന്ന പീടികയുടെ തിണ്ണയിലാണ് കഴിച്ചു കൂട്ടിയിരുന്നത്. അവരുടെ അവസ്ഥയില്‍ പാവം തോന്നി അവിടെ ഉള്ളവരാണ് അവര്‍ക്ക് ഭക്ഷണവും മറ്റും കൊടുത്തു കൊണ്ടിരുന്നത്. ചിലപ്പോള്‍ ചില ശബ്ദങ്ങള്‍ ഉണ്ടാക്കും, ചിലപ്പോള്‍ ചിരിക്കും, ചിലപ്പോള്‍ അലറി കരയും, ചിലപ്പോള്‍ അവരുടെ സ്വന്തമായ ലോകത്ത് എന്തൊക്കെയോ ചേഷ്ടകള്‍ കാണിച്ചിരിക്കും. അല്ലാതെ അവരെ കൊണ്ട് ഒരു പ്രശ്നവും അവിടെ ഉള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല.

ട്യൂഷന്‍ കഴിഞ്ഞു നേരെ സ്കൂളില്‍ പോകേണ്ടതാണ്. അത് കൊണ്ട് തന്നെ ഞങ്ങള്‍ എല്ലാരും യൂണിഫോം ഇട്ടു കൊണ്ടാണ് വരാറ്. പ്രിയങ്കയുടെ സ്കൂള്‍ യൂണിഫോം ഊട്ടിയിലെ ഒക്കെ കോണ്‍വെന്റ് സ്കൂളിലേതു പോലെയാണ്. സ്കര്‍ട്ട്, ഷര്‍ട്ട്‌, ടൈ, ഷര്‍ട്ടിനോട് പറ്റി നില്‍ക്കുന്ന ഒരു ഓവര്‍കോട്ട്. അന്നാണെങ്കില്‍ പ്രിയങ്ക ഇട്ടു വന്നത് അവളുടെ ഒരു പഴയ യൂണിഫോം ആണെന്ന് തോന്നുന്നു. പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ച ഉണ്ടായിരുന്നു പ്രിയങ്കക്ക്. ഒരു 20-22 വയസ്സുള്ള യുവതിയുടെ ശരീര പുഷ്ടി. അത് കൊണ്ട് തന്നെ ആ പഴയ യൂണിഫോം അവള്‍ക്ക് വളരെ ചെറുത്‌ പോലെ തോന്നി. ഇറക്കം കുറഞ്ഞ സ്കര്‍ട്ടും ഇറുകിയ മാറിടവും.

"നായിന്റെ മോളെ"
പുറകില്‍ നിന്നൊരലര്‍ച്ച കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.

"!@%#&^&*() മോളെ". അടുത്തത് വേശ്യ എന്നര്‍ത്ഥമുള്ള നല്ല നാടന്‍ തെറി.
ഗീത ചേച്ചി പ്രിയങ്കയുടെ മുന്‍പില്‍ വന്നു അലറുകയാണ്. മുന്‍പില്‍ പെടിച്ചിരണ്ടു സതംഭിച്ചു നില്ക്കുന്ന പ്രിയങ്ക.

ഗീത ചേച്ചി അവളോട്‌ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. കൃത്യമായ വിവരണം തരാന്‍ എനിക്കാഗ്രഹമില്ല. ചുരുക്കം ഇങ്ങനെ.
"ആണുങ്ങളെ മയക്കാന്‍ വേണ്ടി ഓരോന്ന് കാണിച്ചിറങ്ങിക്കോളും"

പ്രിയങ്ക വിതുമ്പി. പൊട്ടിക്കരഞ്ഞു. ഞാന്‍ ഓടിച്ചെന്ന് പ്രിയങ്കയുടെയും ഗീത ചേച്ചിയുടെയും ഇടയില്‍ നിന്ന് അവരെ പിരിച്ചു. പ്രിങ്കയോട് ഉള്ളിലോട്ട് നടക്കാന്‍ പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് ഉള്ളിലോട്ട് ഓടിപ്പോയി. ട്യൂഷന്‍ തുടങ്ങിയിരുന്നത് കൊണ്ടും കടകള്‍ ഒന്നും തുറന്നിരുന്നില്ല എന്നത് കൊണ്ടും ഈ സംഭവങ്ങള്‍ക്കെല്ലാം ഞാന്‍ മാത്രമായിരുന്നു സാക്ഷി. ഉള്ളില്‍ ചെന്നപ്പോള്‍ പ്രിയങ്ക അവിടെ ഇരുന്നു പോട്ടിക്കരയുകയാണ്.

"ഇതൊന്നും കാര്യമാക്കണ്ട" - ഞാന്‍ പറഞ്ഞു. "വാ ക്ളാസ്സ് തുടങ്ങി. കയറാം. വെറുതെ ഓരോന്ന് ആലോചിച്ചിരുന്ന് മുഷിയണ്ട". ഇത്രയും പറഞ്ഞ് ഞാന്‍ ക്ളാസ്സില്‍ കയറി.

രാജു സാറിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. ഞാന്‍ വാതിലിനടുത്തെത്തി ഉള്ളിലോട്ട് നോക്കി. ഒരു സീറ്റ്‌ സാറിന്റെ തൊട്ടടുത്തും ഒരെണ്ണം നടുവിലേക്കായും ഒരെണ്ണം പെണ്‍കുട്ടികളുടെ അടുത്തും ഉണ്ടായിരുന്നു. സര്‍ എനിക്ക് ക്ളാസ്സില്‍ ഒരു ഫൈവ് സ്റ്റാര്‍ പദവി ചാര്‍ത്തി തന്നിട്ടുണ്ട്. എന്തിനാണാവോ. ഞാന്‍ നടുവിലുള്ള സീറ്റില്‍ ഇരിക്കാനായി പോയപ്പോള്‍ രാജു സാറിന്റെ ശബ്ദം.
"Oh Rajeev, my dear boy. Why you are going there? Come this side. This seat i kept especially for you."
ഏതു സീറ്റ്‌. പുള്ളിയുടെ തൊട്ടടുത്തുള്ള സീറ്റ്‌. ഹെന്റമ്മോ.
"Or you want to sit near the girls? I will let only you to do that. Near whom you want to sit? Karthika, Dhanya, Ramya....."
ഇനിയും നിന്നാല്‍ പുള്ളി മാനം കളയും എന്നുള്ളത് കൊണ്ട് ഞാന്‍ വേഗം പുള്ളിയുടെ അടുത്തുള്ള സീറ്റില്‍ ചെന്നിരുന്നു. കുറച്ചു കൂടി പഞ്ചാര വാക്കുകള്‍ പുള്ളി വാരിയെറിഞ്ഞു. ക്ളാസ്സ് മുഴുവന്‍ അത് കേട്ട് സന്തോഷിച്ച് ചിരിച്ചു. ദൈവമേ.

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു പ്രിയങ്ക വന്നു കയറി. മുഖമൊക്കെ കഴുകിയിട്ടുണ്ട്‌. ചെന്ന് പുറകില്‍ പെണ്‍കുട്ടികളുടെ അടുത്തിരുന്നു. പക്ഷെ പിന്നെയും അവളുടെ ചെറിയ തേങ്ങല്‍ ഞാന്‍ കേട്ടു കൊണ്ടേയിരുന്നു. ക്ളാസ്സ് കഴിയുന്നത്‌ വരെ. പാവം. പിന്നെ ഒരിക്കലും അവള്‍ ആ ചെറിയ കുട്ടിക്കുപ്പായം ഇട്ടു വന്നിട്ടില്ല. വസ്ത്രധാരണ രീതിയെ കുറിച്ച് അവളില്‍ തന്നെ ഒരു ബോധം ഉണര്‍ത്താന്‍ ആ സംഭാവത്തിനായി എന്ന് വേണമെങ്കില്‍ പറയാം.

Tuesday, November 8, 2011

രണ്ടില്‍ പിഴച്ചാല്‍ മൂന്ന്. മൂന്നിലും പിഴച്ചാലോ...?

കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന ഒരു വസ്ത്രാലയത്തിന്റെ ഉടമയാണ് കൃഷ്ണന്‍ നായര്‍ . വിനീതന്‍ സല്‍സ്വഭാവി. ധാരാളം സുഹൃത്തുക്കള്‍ . നഗരത്തില്‍ ബസ്‌ സ്റ്റാന്റ് പരിസരത്ത് ഉള്ള കടയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. അതെ. ആള് ധനികന്‍ തന്നെ. നഗര പ്രാന്തത്തില്‍ തന്നെ ഉള്ള നായര്‍ തറവാട്ടിലെ ഇളയ സന്തതി. ഭാര്യ ലക്ഷ്മി.

തങ്ങളുടെ മൂത്ത രണ്ടു സന്തതികള്‍ പെണ്ണായത് കൊണ്ട് ഒരു ആണ്‍കുട്ടിക്ക് വേണ്ടി ഒന്ന് കൂടി ശ്രമിച്ചാലെന്താ എന്ന് കൃഷ്ണനും ലക്ഷ്മിയും ആലോചിച്ചിരുന്നു. ഒരു ആണ്‍ സന്തതി വേണമെന്ന് അത്രക്കും കൊതി ആയിരുന്നു രണ്ടു പേര്‍ക്കും. അതിനു ശ്രമിക്കുകേം ചെയ്തു. പക്ഷെ വീണ്ടും അവര്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉണ്ടായത്. ആണ്‍കുട്ടി എന്ന സ്വപ്നം മനസ്സിലിട്ടു താലോലിച്ചിരുന്ന ലക്ഷ്മി ഇതോടെ ആ സ്വപ്നം വേണ്ടെന്നു വച്ചു. ലക്ഷ്മിയെ വളരെ അധികം സ്നേഹിച്ചിരുന്ന കൃഷ്ണന്‍ അവളുടെ ആ തീരുമാനത്തോട് യോജിച്ചു. 

വര്‍ഷങ്ങള്‍ പലതു കടന്നു പോയി. അങ്ങിനെ ഇരിക്കെയാണ് ലക്ഷ്മി വീണ്ടും ഗര്‍ഭിണി ആയത്. ആ സമയത്ത് ആദ്യത്തെ കുട്ടിക്ക് പതിനൊന്നും രണ്ടാമത്തെ കുട്ടിക്ക് എട്ടും മൂന്നാമത്തെ കുട്ടിക്ക് അഞ്ചും വയസ്സായിരുന്നു. ഈ ഗര്‍ഭത്തിനു പിന്നില്‍ ഒരു കഥയുണ്ട്. തനിക്ക് ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹം കൂട്ടുകാര്‍ക്കിടയില്‍ കൃഷ്ണന്‍ പങ്കു വെച്ചിരുന്നു. അങ്ങിനെ ഒരു ഒത്തുകൂടലില്‍ ഒരാണ്‍കുട്ടി ജനിക്കാത്തതില്‍ വളരെയേറെ ദുഃഖം പ്രകടിപ്പിച്ച കൃഷ്ണനോട് ഒന്ന് കൂടി ശ്രമിക്കാനായി സുഹൃത്തുക്കള്‍ ഉപദേശിച്ചു. ആണ്‍കുട്ടി ജനിക്കാനായി പല മരുന്നുകളും അവര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ ചില ആയുര്‍വേദ മരുന്നുകളും വിദേശ മരുന്നുകളുമൊക്കെ പെടും. അവരുടെ സംസാരത്തില്‍ നിന്ന് പ്രതീക്ഷ ഉള്‍കൊണ്ട കൃഷ്ണന്‍ ഈ വക സാധനങ്ങളെല്ലാം പരീക്ഷിച്ചു. മനസില്ലാ മനസ്സോടെ ആണെങ്കിലും ഭര്‍ത്താവിന്റെ ആഗ്രഹത്തിന് ലക്ഷ്മിയും സമ്മതം മൂളി. ഈ വാര്‍ത്ത‍ പക്ഷെ സുഹൃത്തുക്കളില്‍ ഒതുങ്ങി നിന്നില്ല. മൂന്നു തവണ പരാജയപ്പെട്ട കൃഷ്ണന്‍ മുപ്പത്തിയെട്ടാം വയസ്സില്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിനു ശ്രമിക്കുന്നെന്ന് വീട്ടിലും നാട്ടിലും പാട്ടായി.

ആണ്‍കുഞ്ഞുണ്ടായില്ലെങ്കില്‍ മാനം പോകുമെന്ന് മനസ്സിലാക്കിയ കൃഷ്ണന്‍ നായര്‍ പ്രസവം രഹസ്യമായൊരിടത്ത് നടത്താന്‍ തീരുമാനിച്ചു. ലക്ഷ്മിയെ മൈസൂര്‍ ഉള്ള ഒരു ആശുപത്രിയില്‍ പ്രസവത്തിനായി കൊണ്ടുപോയി. പക്ഷെ കൃഷ്ണന്‍ നായരുടെ ആ പ്രവര്‍ത്തിയും ഫലം കണ്ടില്ല.  ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ പേറിന്റെ ദിനത്തില്‍ നാട്ടില്‍ എങ്ങും വാര്‍ത്ത‍ പറന്നു.

"അതെ. കൃഷ്ണന്‍ നായര്‍ക്ക് വീണ്ടും പെണ്‍കുഞ്ഞ്. "

Thursday, September 22, 2011

പട്ടി ഇട്ടു തിന്നേം ഇല്ല, പൂച്ചയെ കൊണ്ട് തീറ്റിക്കേം ഇല്ല

ഈ തലവാചകം കണ്ട് നിങ്ങള്‍ എന്താണാലോചിക്കുന്നതെന്ന് എനിക്കൂഹിക്കാം. ഇത്രേം വലിയ തലവാചകം എന്തിനായിരുന്നു? പിന്നെ അതിന് ഈ കഥയുമായുള്ള ബന്ധം എന്താണ്? ഈ കഥ മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും; തലവാചകം ഈ കഥയ്ക്ക്‌ ഇണങ്ങിയതാണെന്ന്.

എന്റെ ആദ്യത്തെ ജോലിസ്ഥലത്തെ കുറിച്ച് പറയാം. അവിടെ രണ്ടേ രണ്ടു മലയാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കന്നഡികരും ഹിന്ദിക്കാരും മറ്റു ഭാഷക്കാരും. പോരാഞ്ഞതിന് ഞാന്‍ ജോലി ചെയ്യുന്ന വിഭാഗത്തില്‍ മറ്റു ഭാഷക്കാര്‍ മാത്രം. അവിടെ നിന്നാണ് ഞാന്‍ കന്നഡ സംസാരിക്കാന്‍ പഠിച്ചത്. പഠിക്കേണ്ടി വന്നു എന്ന് വേണമെങ്കില്‍ പറയാം. കന്നഡ മാത്രമല്ല. ജീവിതമെന്തെന്ന് പഠിച്ചതും ഏതവസ്ഥയിലും എങ്ങിനെ ജീവിക്കാം എന്ന് പഠിച്ചതും അവിടെ വച്ച് തന്നെ. നാലായിരം രൂപ മാത്രം ശമ്പളം വാങ്ങി ബാംഗളൂര്‍ പോലെ ഉള്ള ഒരു വന്‍ നഗരത്തില്‍ കുറെ ജീവനുകള്‍ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവും അവിടെ വച്ച് തന്നെ.

കര്‍ണാടകത്തിലെ ഏറ്റവും വലിയ സമുദായമാണ് ലിംഗായത്ത്. നമ്മുടെ യെദ്യുരപ്പ സ്വാമികളുടെ സമുദായമെ. ആ സമുദായത്തിലെ സിദ്ധാര്‍ഥ്, രഞ്ജിത  എന്നിവരും ഞാനും. ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.  സിദ്ധുവിന് രഞ്ജിതയെ ഇഷ്ടമായിരുന്നു. ഒരേ സമുദായം. രണ്ടു പേരും നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരും. കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു സിദ്ധു കരുതി. പക്ഷെ രഞ്ജിതയ്ക്ക് ഇഷ്ടം ഇല്യാസിനെ ആയിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ജോലിക്ക് ചേര്‍ന്നതാണെങ്കിലും കമ്പനിയുടെ ഡയറക്ടര്‍മാറില്‍ ഒരാളുടെ ബന്ധു ആയതു കൊണ്ട് ഉയര്‍ന്ന ജോലി, ശമ്പളം. കൂടാതെ കാശുള്ള വീട്ടില്‍ നിന്നായത്‌ കൊണ്ട് വരുന്നത് കാറില്‍ . ഈ വക ആടംബരങ്ങളാണ് രഞ്ജിതയെ ഇല്യാസിലേക്ക് അടുപ്പിച്ചത്. അവള്‍ ഒരു ആഡംബര പ്രിയയായിരുന്നു.

മലയാളി ആയ എന്നോട് അത്ര അടുപ്പം കാണിച്ചിരുന്നില്ലെങ്കിലും  സിദ്ധുവിനോട് ഇല്യാസിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ രഞ്ജിതയോട് തന്റെ മനസ്സില്‍ ഉള്ളത് തുറന്നു പറയുന്നത് ഇല്യാസിനോട് ചെയുന്ന തെറ്റായിരിക്കുമെന്ന് പാവം സിദ്ധു കരുതി. കാന്റീനില്‍ ഒന്നിച്ചിരുന്നുള്ള അവരുടെ ചിരിയും കളിയും സിദ്ധുവിനെ പലപ്പോഴും വിഷമിപ്പിച്ചിരുന്നു. കമ്പനിയിലെ തന്റെ സ്വാധീനം വച്ച് ഇല്യാസ് പലപ്പോഴും ഞങ്ങളുടെ വിഭാഗത്തില്‍ വന്നിരിക്കുകയും രഞ്ജിതയോട് സംസാരിച്ചു സമയം കളയുകയും ചെയ്യുക പതിവായിരുന്നു. അപൂര്‍വ്വം ചില സമയങ്ങളില്‍ ഡ്യൂട്ടി ടൈം വകവെക്കാതെ രഞ്ജിതയെ വിളിച്ച് പുറത്തു പോകുന്നതും കാണാം.

ഇല്യാസിന് രഞ്ജിതയോട് പ്രേമവും പ്രീതിയും(കന്നഡ) കുന്തവും ഒന്നും ഉണ്ടായിരുന്നില്ല. അവന്‌ അവള്‍ വെറും നേരമ്പോക്കായിരുന്നു. കൂട്ടുകാരോട് പൊങ്ങച്ചം പറയാനുള്ള ഒരു കാരണവും. സിദ്ധുവിന് അവളോടുള്ള ഇഷ്ടം ഇല്യാസിന് അറിയാമായിരുന്നു. എന്നിട്ടും അതിനെ മാനിക്കാനും അവന്‍ തയ്യാറായില്ല. ഒരു പെണ്ണിനെ അതും ആരും കൊതിക്കുന്ന ഒരു സുന്ദരിയെ മുട്ടിയുരുമ്മിയിരിക്കുന്ന സുഖം അവന്റെ തലയ്ക്കു പിടിച്ചിരുന്നു. കൂടെ താന്നു കൊടുക്കാനുള്ള മടിയും.

അവര്‍ തമ്മില്‍ ഉള്ള കൊഞ്ചി കുഴയല്‍ സഹിക്കവയ്യാതെ സിദ്ധു അവിടെ നിന്ന് രാജി വച്ചു പോയി. വേറെ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുംബോളും ഞാന്‍ വഴി അവന്‍ രഞ്ജിതയുടെ കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രേമത്തിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമിച്ച ഇല്യാസുമായി രഞ്ജിത തെറ്റുന്നത്. അതോടെ അവള്‍ ജോലി അവസാനിപ്പിച്ച് പോകുകയും ചെയ്തു. അതികം വൈകാതെ തന്നെ അവളുടെ കല്യാണ വാര്‍ത്ത ഞങ്ങളെ തേടി എത്തി. ഇത്തവണയും കൊമ്പത്ത് തന്നെയായിരുന്നു പിടി. ഒരു ഗ്രാമം മുഴുവന്‍ തങ്ങളുടെ പേരില്‍ ഉള്ള ഒരു വല്യ കുടുംബത്തിലേക്കാണ്‌ അവള്‍ വിവാഹം കഴിഞ്ഞു പോകാന്‍ പോകുന്നത്. സിദ്ധുവിനും ഉണ്ടായിരുന്നു ഒരു കല്യാണ കുറി.

നേരത്തെ പറഞ്ഞ തലവാചകത്തിന്റെ കൂടെ ഒരു വരിയും കൂടി ചേര്‍ത്താല്‍ നമുക്ക് ഈ കഥയ്ക്ക്‌ ഒരു ഉപസംഹാരം ഉണ്ടാക്കാം. "പട്ടി ഇട്ടു തിന്നേം ഇല്ല, പൂച്ചയെ കൊണ്ട് തീറ്റിക്കേം ഇല്ല, അവസാനം കാക്ക കൊത്തിക്കൊണ്ടു പോകേം ചെയ്ത്"

Sunday, August 14, 2011

A haunting marriage, A mercy killing

I will call him Ravi as I cannot identify him to public. His father is retired Editor of a well known newspaper and his mother house-wife. Both divine souls live in temple and prayers for their boy to have a bright future. Ravi was madly in love with his neighbour Meena. Meena who had migrated to the place with her parents some years ago was richer than Ravi. Moreover she was well educated and employed with State bank of India. Ravi was jobless then. Ravi tried proposing Meena, but had to face a rule out in public. 

Meena led a straight forward life and was close to her parents. A couple of years ago she got married with a guy who was a family friend of theirs. After her marriage Ravi got mentally upset. His parents persuaded him to a marriage and he married Swapna. Swapna was a nice girl from a moderate family. The marriage did good for Ravi. He recovered from his situation and did a good job in getting recruited as Manager in a retailing company. Ravi and Swapna moved to the city where he got the job.

Swapna was a very understanding and loving wife. This made life happy and smooth for the couple. But the happiness didn't last long. A year after their marriage, one day Ravi came back from work very early. He seemed very much disturbed. The man who usually comes back as formally dressed as he leaves in the morning came very weird that day. His shirts outside, tie loosened, hair distorted and worried look on his face. Swapna tried to console him but she was driven away. She had never seen Ravi like this. She tried again to talk with him and calm him down. This increased his fury. This was the first time Ravi raised his hand on Swapna. He left the house in fury and didn't return the whole night.

Ravi's routine got disturbed from that day. Everyday, for everything he found mistakes in Swapna. He started coming home drunk and bet her. Started torturing her using knives and even burned her skin. She was hospitalised once after she got a fatal blow to her lower abdomen. None of these events reached Ravi's parents' ears as Swapna remained silent. Until one day suddenly Ravi decided that they should go to his home.

Ravi after reaching home always locked himself up in his room. He was gazing through the windows all the time.  He continued torturing Swapna in all possible ways. Ravi's parents were terrified to see all these. They also tried consoling Ravi but in vain. He was already out of his senses. He behaved violently with everybody  whom he encountered.

Finally Swapna found out the reason behind all these. She followed the same thing what Ravi was doing everyday. Looking out through the window. The window looked to the bedroom of the nearby house. The bedroom of Meena. And Swapna could hear the cry of a baby from that room. From Ravi's parents she came to know that Meena delivered a baby boy a week ago. Swapna realised Ravi's problems started around eight months ago. His mind actually couldn't survive the fact that Meena is married to another guy and is now the mother of that guys child.

The torture continued. Ravi's parents had nothing else to do other than helplessly watch this. They continued visiting all temples praying for Ravi for his recovery from this mental stress. But the neighbours saw these as violence related to dowry as there was a discussion and negotiation on dowry matters during their marriage. In that part of the state dowry was not unusual.

One day when Ravi's parents were away in a temple, Swapna interrogated Ravi and tried to convince him that Meena was never there in his life. This ended up in terrible violence and it was the maximum that she could tolerate. She finally came into a conclusion that Ravi can never be brought back as a normal person. She was really tired of this torture and was not willing to endure it any more. She set herself to fire.

Police took case on alleged torture on dowry. Along with Ravi, his poor parents were also mentioned in the charge sheet as per the statements of their neighbours. Meena was the prime witness on the case. The mental stress suffered after this incident made Ravi's mother paralysed and fatally ill. His father broke down. His wife was the last person with whom he could share his problems. The same popular newspaper in which Ravi's father worked for his lifetime reported the case as a murder for dowry without even investigating the truth behind it. The family was humiliated and quarantined from society.

It finally ended with Ravi landing up in a mental asylum. It is said that he use to imagine that everybody wants to set themselves to fire. Recent incidents being pouring a bucket of water on the doctor in his cabin and pushing a co-patient into the well. Thanks Ravi was the only child his parents had. What if they had an unmarried girl child younger to Ravi. What would be her future after all these incidents?

The half-burnt house in our neighbourhood, still lies unoccupied and has this story to tell to everybody which passes that way. Can i hear Swapna's cries in the sleepless nights i have? Yes, I do...

My Expeditions

Popular Posts