"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Thursday, December 10, 2009

മാറ്റം പ്രകൃതിനിയമമാണ്

മൂന്നാം ക്ലാസ്സ്‌

ടിന്റു മോന്‍ അമ്മയുടെ കൂടെ ബസില്‍ പോകുകയാണ്. പുറത്തേക്കു നോക്കി രസിക്കുന്നതിനിടയില്‍ ടിന്റു മോന്‍ ഒരു ബോര്‍ഡ്‌ വായിച്ചു : "ടുഡേ - കള്ള്...". ടിന്റു
മോന്റെ അമ്മയും ബസിലെ മറ്റു യാത്രക്കാരും ചിരി തുടങ്ങി. ടിന്റുമോന് ഒന്നും തന്നെ മനസ്സിലായില്ല.


ഡിഗ്രി ഫസ്റ്റ് ഇയര്‍

സീനിയര്‍ : ഡാ ടിന്റു ബിയര്‍ അടിക്കുന്നോ???
ടിന്റു മോന്‍ : ഇല്ല ചേട്ടാ. വേണ്ട. ഞാന്‍ കുടിക്കില്ല. (ഓ പുണ്യാളന്‍)
സീനിയര്‍ : നീ അതികം റോള്‍ ഒന്നും ഇറക്കണ്ട. വേണേല്‍ കുടിച്ചാ മതി


ഡിഗ്രി സെക്കന്റ്‌ ഇയര്‍

സീനിയര്‍ : ഡാ ടിന്റു വാ ബാറില്‍ പോകാം.
ടിന്റു മോന്‍ : അയ്യോ ഇല്ല ചേട്ടാ. ആരേലും കാണും. നമുക്ക് ഇവിടെ വാങ്ങിച്ചു കൊണ്ട് വരാം.
സീനിയര്‍ : എന്നാല്‍ ഒരു ഫുള്‍ OCR വാങ്ങട്ടെ?
ടിന്റു മോന്‍ : അയ്യോ ചേട്ടാ എനിക്ക് HOT വേണ്ട. എനിക്കൊരു ബിയര്‍ വാങ്ങിച്ചാല്‍ മതി.


ഡിഗ്രി തേര്‍ഡ് ഇയര്‍

ടിന്റുമോന്‍ : എടാ വെള്ളമടിക്കാം?
കൂട്ടുകാരന്‍ : ഓക്കേ. ഏത് വാങ്ങിക്കണം? ബിയര്‍ മതിയോ?
ടിന്റുമോന്‍ : എനിക്ക് ബിയര്‍ ഒന്നും വേണ്ട. വോഡ്ക വാങ്ങിച്ചോ.
കൂട്ടുകാരന്‍ : കാശ്?
ടിന്റുമോന്‍ : ഓ പിന്നെ തരാടോ.


ഡിഗ്രി ഫൈനല്‍ ഇയര്‍

ടിന്റുമോന്‍ : എടാ @#$%^&*. വാടാ ബാറില്‍ പോകാം.
ജൂനിയര്‍ : അയ്യോ ഇല്ല ചേട്ടാ. ഞാന്‍ ഇല്ല.
ടിന്റുമോന്‍ : ഉണ്ട് മോനെ ഉണ്ട്. ഇന്ന് നിന്റെ ചിലവാണ്‌.


ജോലിക്ക് വേണ്ടി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍

ടിന്റുമോന്‍ : (സൈഡിലെ ഒരു ലോക്കല്‍ ബാറില്‍ കയറിയിട്ട്) ചേട്ടാ പൈന്ട് റം ഒരു 50 നു കിട്ടുമോ?
ജീവനക്കാരന്‍ : അതിനു ഒരു പെഗ് അടിച്ചിട്ട് പോടോ.


ജോലി കിട്ടി കഴിഞ്ഞ്

കൂട്ടുകാരന്‍ : ഡാ വെള്ളമടിക്കാം
ടിന്റുമോന്‍ : എന്നാ വാ ബാറില്‍ പോകാം.
കൂട്ടുകാരന്‍ : ആ കൂതറ ബാറിലോ
ടിന്റുമോന്‍ : ഹേ അല്ല. നമുക്ക് ഗംഗോത്രിയില്‍ പോകാം.
കൂട്ടുകാരന്‍ : ഡേ അതിനുള്ള കാശൊന്നും എന്റേല്‍ ഇല്ല
ടിന്റുമോന്‍ : കുറച്ചൊക്കെ ഞാന്‍ എടുക്കാം

ബാറില്‍

ടിന്റുമോന്‍ : ഒരു SMIRN OFF ഫുള്‍
വെയ്റെര്‍ : SPRITE വേണോ
ടിന്റുമോന്‍ : അതെ. ഐസ് ക്യുബ്സ് ഉം. തൊട്ടു നക്കാന്‍ അച്ചാറും ചിക്കന്‍ പെപ്പെര്‍ ഫ്രൈ ഉം. ഓക്കേ.


ഗേള്‍ ഫ്രണ്ട് ആയി കഴിഞ്ഞ്

കൂട്ടുകാരന്‍ : (ഒരു പാര്‍ട്ടി ഇല്‍) ടിന്റു. വെള്ളമാടിക്കുന്നോ?
ടിന്റുമോന്‍ : ഇല്ലെടാ. ഞാന്‍ നിര്‍ത്തി.


ഗേള്‍ ഫ്രണ്ട് ഇന്റെ കല്യാണം കഴിഞ്ഞ രാത്രിയില്‍

ടിന്റുമോന്‍ : ഒഴിയെട
കൂട്ടുകാരന്‍ : ടിന്റു മതി. അഞ്ചെണ്ണം ആയി.
ടിന്റുമോന്‍ : എനിക്കിനിയും കുടിക്കണം. ബോധം പോകുന്നത് വരെ കുടിക്കണം.

ആറ്
.
ഏഴ്
.
എട്ട്

ടിന്റുമോന്‍ : ബാ... ബാ... ടിം.


ഇനിയും മാറും. മാറ്റം പ്രകൃതിനിയമമാണ്

Tuesday, December 8, 2009

ഒരു മിഷന്‍ സണ്‍‌ഡേ

സണ്‍‌ഡേ ഫണ്‍ഡേ  ആകുന്നതു മിഷന്‍ സണ്‍‌ഡേ ഇല്‍ ആണ്. അല്ലെങ്ങില്‍ അതൊരു ബോര്‍ ഡേ ആണ്. സണ്‍‌ഡേ ക്ലാസുകള്‍ ശരിക്കും ബോര്‍ ആണ്. കുഞ്ഞു കുട്ടികളെ അത്രയും മതപരവും കൌദാശികവുമായ കാര്യങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിക്കുന്നതിനു പകരം ബൈബിള്‍ ഉപമകളും കഥകളും കൊണ്ട് അവര്‍ക്ക് ബൈബിള്‍ വായനയില്‍ ഒരു അഭിരുചി നേടിയെടുക്കുക എന്നുള്ളതാണ് നല്ലത് എന്ന് തോന്നുന്നു.

കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉള്ള ഒരു മിഷന്‍ സണ്‍‌ഡേ.  അങ്ങിനെ അന്ന് കളികളില്‍ മുഴുകി നില്‍ക്കുമ്പോള്‍ ആണ് എന്റെ ചേട്ടന്‍ തന്റെ സണ്‍‌ഡേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയെ എനിക്ക് പരിചയപ്പെടുത്തുന്നത്. ആ ചേച്ചിയെ മുന്‍പ് കണ്ടു പരിചയം മാത്രമേ ഉള്ളു. ചേച്ചിയും കൂട്ടുകാരും ഞാനുമായി പരിചയപ്പെട്ടു. അന്നുള്ള എല്ലാ കളികളിലും ഞാനും ചേച്ചിയും ഒരുമിച്ചായിരുന്നു.

എന്റെ ചേട്ടന്‍ ഒരു കാര്യം മാത്രം ഓര്‍ത്തില്ല. കാളകള്‍ വാല് പോക്കുന്നത് കണ്ടാല്‍ അറിയില്ലേ എന്തിനാണെന്ന്. ഇതു വരെ സ്വന്തം ക്ലാസ്സിലെ ആണ്‍കുട്ടികളെ പോലും ഇങ്ങനെ പരിചയപ്പെടുത്താതിരുന്ന അതിയാന്‍ ഒരു പെങ്കൊച്ചിനെ പരിചയപ്പെടുത്തുമ്പോള്‍ ഏഴാം ക്ലാസ്സിലായിട്ടും ഞാന്‍ കാര്യം മനസ്സിലാക്കിയെടുത്തു. പുള്ളിയുടെ വിചാരം ഇതു ഇവിടെ ആര്‍ക്കും അറിയില്ല എന്നാണ്. രഹസ്യമായ പരസ്യം. ഇന്ന് ആ ചേച്ചി ചേട്ടന്റെ ഭാര്യയായി ഞങ്ങളുടെ വീട്ടില്‍ ഉണ്ട്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. ഞങ്ങടെ കുഞ്ഞുമോന്‍...

Thursday, November 19, 2009

അങ്ങിനെ ഒരു കനാകാലം

അന്ന് എന്റെ ചേട്ടന്റെ പിറന്നാള്‍ ആയിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന എന്റെ ചേട്ടനെ ആദ്യം കൂട്ടി ഉച്ചക്ക് എന്നെ കൂട്ടാന്‍ വരാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞേക്കുന്നത്. പിറന്നാള്‍ ബിരിയാണി അടിക്കാന്‍ . ഞാന്‍ രണ്ടാം ക്ളാസ്സില്‍ ആണ് പഠിക്കുന്നത്. എല്ലാ ദിവസത്തേം പോലെ അന്ന് ഉച്ചക്ക് ഞാന്‍ ഊഞ്ഞാലാടാനോ തൊട്ടു കളിക്കാനോ പോയില്ല. ലഞ്ച് ബ്രേക്ക്‌ ആയ ഉടനെ തന്നെ ഗേറ്റിന്റെ അടുത്തേക്ക് ഓടി. അവര്‍ എത്തിയിട്ടില്ല. ഗേറ്റിന്റെ അടുത്ത് റോഡിലേക്ക് നോക്കി ഇരിക്കാന്‍ പറ്റിയ ഒരു കരിങ്കല്ലില്‍ ഞാന്‍ ഇരുന്നു.

ലഞ്ച് ബ്രേക്ക്‌ തുടങ്ങി പത്തു മിനിറ്റ് ആയിട്ടും അവര്‍ എത്തിയിട്ടില്ല. ബ്രേക്ക്‌ ഇന് വിടുന്നതിനു മുന്‍പ് എത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. ഞാന്‍ തിരിഞ്ഞു നോക്കി. ഗ്രൗണ്ടില്‍ എന്റെ സുഹൃത്തുക്കള്‍ എല്ലാം തൊട്ടു കളി തുടങ്ങിയിരിക്കുന്നു. അങ്ങോട്ട്‌ പോണോ??? വേണ്ട... അവര്‍ ഇപ്പൊ വരും... ബിരിയാണിയുടെ രുചി എന്റെ നാവില്‍ വന്നു. റോഡില്‍ പോകുന്ന വണ്ടികളെ എണ്ണി ഞാന്‍ ഇരുന്നു. അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അവര്‍ എവിടെ പോയതാ???

എന്റെ ഒരു സുഹൃത്ത്‌ ജിതിന്‍ വന്നു എന്നെ കളിക്കാന്‍ വിളിച്ചു. "ഇല്ല. എന്റെ അമ്മ വരും. ഞങ്ങള്‍ പുറത്തു കഴിക്കാന്‍ പോണു....". ഇച്ചിരി ഗമ ഇരിക്കട്ടെ... അവനെ ശ്രദ്ധിക്കാതെ ഞാന്‍ വീണ്ടും റോഡിലേക്ക് നോക്കി. എത്ര വണ്ടികള്‍ എണ്ണി എന്ന് ഓര്‍മയില്ല. ബോര്‍ അടിക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഉദ്യാനത്തില്‍ പൂമ്പാറ്റകള്‍ പാറി കളിക്കുന്നുണ്ട്. അങ്ങോട്ട്‌ പോയി അതിനെ കുറച്ചു നേരം ഓടിച്ചു. ദേ കുഴിയാന. കുഴിയാനയെ കുഴിയില്‍ നിന്ന് തോണ്ടി പുറത്തിട്ടു ഒരു മണ്‍ കൂനയില്‍ നിര്‍ത്തി. അത് വീണ്ടും കുഴിച്ചു മറ്റൊന്ന്‌ ഉണ്ടാക്കുന്നത്‌ നോക്കി നിന്നു.

ലഞ്ച് ബ്രേക്ക്‌ ഇന്റെ സമയം തീരാറായി. അവര്‍ ഇതു വരെ വന്നിട്ടില്ല. ഞാന്‍ കരയാന്‍ തുടങ്ങി. ബെല്‍ അടിച്ചു. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞിരിക്കുന്നു. അവര്‍ ചേട്ടനെ മാത്രം കൂടി കഴിക്കാന്‍ പോയി. എന്നെ കൂട്ടിയില്ല. എനിക്ക് അച്ഛനോടും അമ്മയോടും എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ദുഃഖം സഹിക്കാന്‍ വയ്യാതെ ഞാന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ഗേറ്റിന്റെ അടുത്തിരുന്നു ഒറ്റയ്ക്ക് കരയുന്ന എന്നെ ഹെഡ് മാസ്റ്റര്‍ എടശ്ശേരി ഫാദര്‍ കണ്ടു. കാര്യങ്ങള്‍ ആരാഞ്ഞു. അപ്പോളുണ്ട്‌ അമ്മയും അച്ഛനും വരുന്നു. അമ്മ ഓടി വന്നു എന്നെ വാരി എടുത്തു കെട്ടിപ്പിടിക്കുകയാണ് ഉണ്ടായത്.

അവരുടെ കൂടെ ചേട്ടന്‍ ഇല്ല. അച്ഛനും അമ്മയും കൂടെ എന്നെ എടുത്തു ഉദ്യാനത്തില്‍ ഒരു സീറ്റില്‍ ഇരുത്തി കുറെ ഉമ്മകള്‍ തന്നു. അത്രെയും സ്നേഹത്തോടെ അതിനു ശേഷം ഇതു വരെ എനിക്കങ്ങനെ ഉമ്മകള്‍ കിട്ടിയിട്ടില്ല. സംഭവിച്ചത് എന്താണെന്ന് വച്ചാല്‍ അച്ഛനും അമ്മയും ചേട്ടനേം കൂട്ടി വരുമ്പോള്‍ അച്ഛന്റെ VIJAY SUPER വണ്ടി കേടായി. അത് നന്നാക്കാന്‍ കൊടുത്തിട്ട്, തൊട്ടടുത്ത കടയില്‍ നിന്നു ചേട്ടന് ഊണ് വാങ്ങിച്ചു കൊടുത്തു. വണ്ടി നന്നാക്കി കിട്ടിയതിനു ശേഷം ബിരിയാണി വാങ്ങിച്ചു എനിക്ക് തരാന്‍ വന്നതാണ് അവര്‍ . എടശ്ശേരി ഫാദര്‍ എനിക്ക് ഊണ് കഴിക്കാന്‍ കുറച്ചു സമയം അനുവദിച്ചു. അമ്മയും അച്ഛനും കൂടെ എനിക്ക് അന്ന് ചോറ് വാരി തരികയാണ് ചെയ്തത്.  അത് പോലെ സന്തോഷിച്ച ദിവസം എന്റെ ജീവിതത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. ഇനി ഉണ്ടാകുമോ??? നിങ്ങള്‍ കുറെ ദുഃഖം സഹിച്ചിട്ടുണ്ടോ??? ഒടുവില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും.

കര്‍ത്താവ്‌ അരുള്‍ ചെയ്യുന്നു: "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവരുടെതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് ആശ്വാസം ലഭിക്കും. സൌമ്യ ശീലര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമിയെ അവകാശമാക്കും. നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ സംതൃപ്തരാകും. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ , അവര്‍ക്ക് കരുണ ലഭിക്കും. ഹൃദയ ശുദ്ധി ഉള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടും. നീതിക്ക് വേണ്ടി പീടിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്‌ ‍. "

മത്തായി 5 : 3-10

Monday, November 9, 2009

A thought

During my childhood days i used to go with my dad in the morning to his industrial during vacations. I stay there till evening and help in the job done there. Initially he used me as a worker where he dont require much mechanical skill. I started with cleaning up the premises, helping other workers get the tools, painting the finished structures etc. He considered me as a mere employee there and scolds me whenever he finds some mistake on my side and never minded whether he is doing it in front of others or not. I felt very bad sometimes. Even though i am his son he embarasses me in front of everybody. Still i got lots of time to rest, play games in the office computer and roam here and there. Moreover got milkshake/juice every evening while going back home. So i never stopped coming.

Gradually he started using me for more heavy works and stuffs which require some mechanical skill. He gave me first some easy stuff to drill, grind etc. And slowly i began to assist a worker in his works which helped a technical skill required to work in such an environment grow in me. Actually i was learning without knowing that i was. In some weeks of such covered training i now knew the basics of all works there. From drilling, grinding to welding, lathe, and hydraulic pressers and lifters. One day he came to me and gave some money in my hand and told me good work done boy. Here is your pay for the work you have done. I became so happy that suddenly i got a reward. And that was my first Salary. These skills helped me so much later in my Engineering course and the way forward.

During those times new guys used to join the industrial as apprentice to learn work. Dad took them and taught them as he taught me. Of course without any salary initially till he feels that the guy is productive. A lot of people are there who became successful studying under him. But now a days nobody is coming to learn industrial work as apprentice. Not even able to get a helper for a daily salary of Rs.100. Even a new boy who wanna join him to learn work demandsRs.100 per day atleast. Why this is happening???

I was not able to enter a job directly after passing my B.Tech since i didnt get a campus placement.  I struggled a lot after reaching Bangalore in search of a job. The time was tough. Moreover my communication skills in english was not even fair those days. So i was without job for almost one year. Worked in an institute for 4months without salary. Moved on to another when i got a contract offer of 6months with pay. And the pay was only 4.5k. 6months passed away like that and i was again jobless. And what i am now is the result of lots of sweat and blood. Finally in a job in my area of interest and a decent salary.

You may be thinking why i narrated my whole boring story of job search in the previous para. Actually an event occured which made me think... Earlier this month i had a job opening in my company and i thought of referring some of the new passouts of my college thinking that it may be of great help to them during this recession period. There were nobody to help in our times... I contacted some of my juniors and through them asked guys to contact me. Some contacted me and out of those one asked me only one question... "Il get a monthly salary of around 20k right...". What the hell was that??? He is not having a job even after one year of passing out and still so much demands. All these guys want jobs with salary 20 and 25k as soon as they pass out. Earlier when i was in bangalore one of my acquaintance who is a Mechanical Engineer was cursing Software Engineers for making Bangalore such a costly place. He was telling that they get so much before even fit to handle that much, donno how to spend or save and live lavishly increasing the cost of everything around including the basic needs. Does a software engineer need this much of pay while there is no people to cultivate in farmlands since they end up in loss? No people available to do skilled engineering works? I think the companies should rethink... Motivating their employees for better performace is good. But it should not be at the cost of ruining the society...

A thought of few seconds put up in this post.... Thank You for your patience. Do give your comments.

Friday, October 23, 2009

ചിറകൊടിഞ്ഞ കിനാവുകള്‍

കിനാവുകള്‍ എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു കിനാവുകള്‍ .  ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ St. Josephs BOYS Higher Secondary School എന്ന സ്കൂളില്‍ പഠിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്. ഞങ്ങളുടെ സ്കൂളിന്റെ തൊട്ടടുത്ത കോമ്പൌണ്ട് ആണ് St.Josephs Anglo Indian GIRLS Higher Secondary School. വെറും ഒരു മതില്‍ മാത്രമാണ് സ്കൂളുകളെ പിരിക്കുന്നത്. മതില്‍ കൊണ്ട് സ്കൂളുകളെ പിരിക്കാം എങ്കിലും ഞങ്ങളുടെ മനസ്സുകളെ അവിടെ നിന്ന് പിരിച്ചെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നെങ്കിലും ഒരു ബുള്‍ഡോസര്‍ കിട്ടുകയാണെങ്കില്‍ ആ മതില്‍ ഇടിച്ചിടാന്‍ ഒരാഗ്രഹം എനിക്കുണ്ടായിരുന്നു.

ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന കാലം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ആണ് ഞങ്ങള്‍ ആ സന്തോഷ വാര്‍ത്ത അറിയുന്നത്. രണ്ടു സ്കൂളുകളും കൂടി ഒന്നാക്കാന്‍ മാനേജ്‌മന്റ്‌ തീരുമാനിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ ഇനി ഞങ്ങളുടെ ക്ളാസ്സില്‍ ഞങ്ങളുടെ അടുത്തിരുന്നു പഠിക്കും. ആഹാ!!! ഇപ്പോളെങ്കിലും ആഗ്രഹം സഫലമായല്ലോ. ഇങ്ങനെയൊക്കെ ആയെങ്കിലും പല തരത്തില്‍ ഉള്ള ചിന്തകള്‍ ഞങ്ങളെ അലട്ടിയിരുന്നു.

വെറും ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന ആ സ്കൂളിലെ പിള്ളേര്‍ ഇവിടെ വന്നാല്‍ ഞങ്ങളും ഇംഗ്ളീഷ്‌ മാത്രം സംസാരിക്കേണ്ടി വരുമോ...??? നോ...!!!

ഊട്ടി സ്കൂള്‍ പോലെ കുട്ടിയുടുപ്പിട്ടു അവര്‍ ഞങ്ങളുടെ കൂടെയും പഠിക്കുമോ???

അങ്ങിനെ അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍ . ഉത്തരങ്ങള്‍ ഒന്നും വേണ്ട. അവര്‍ ഇങ്ങോട്ട് വന്നാല്‍ മതി. അങ്ങിനെ ആ രാത്രി സന്തോഷത്തോടെ ഞാന്‍ സുഖമായി ഉറങ്ങി. രാത്രി നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയില്‍ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഒലിച്ചു പോയെന്ന്  ഞങ്ങള്‍ അറിയുന്നത് അടുത്ത ദിവസം രാവിലെ ആണ്. സ്കൂളുകള്‍ ഒന്നാക്കാനുള്ള തീരുമാനം മാനേജ്‌മന്റ്‌ ഉപേക്ഷിച്ചു. അവരുടെ P.T.A പ്രതിഷേധം ഉയര്‍ത്തുകയും പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത സ്കൂള്‍ ആണ് ഞങ്ങളുടേത് പോലും. പോരാഞ്ഞ് ഞങ്ങള്‍ ആമ്പിള്ളേര്‍ കൂതറകള്‍ ആണ് പോലും. ഞങ്ങളുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ P.T.A ഇലെ തന്തപ്പടിമാരോടും തള്ളമാരോടും എന്തെന്നില്ലാത്ത ദേഷ്യമാണ് ഞങ്ങള്‍കുണ്ടായത്. അവരുടെ പെണ്‍മക്കള്‍ കല്യാണമാകാതെ മൂത്ത് നരച്ചു മൂക്കില്‍ പല്ല് വന്നു നിന്ന് പോകട്ടെ എന്ന് ഞങ്ങള്‍ ശപിച്ചു. സ്കൂളില്‍  ആകെ ഒരു ശോകം നിറഞ്ഞ മൂകത പറന്നു. 

അങ്ങിനെ ചിറകൊടിഞ്ഞ ഒരു കിനാവ് കൂടി.....

Thursday, October 15, 2009

പാണ്ടി ഡേ

തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലം. ആങ്ങിനെയിരിക്കെയാണ്‌ ഹോസ്റ്റലില്‍ വച്ച്‌ ഇളയ ധളപതി "വിജയ്‌" യുടെ ഗില്ലി പത്താമത്തെ തവണ കാണാനിടയായത്‌. അന്ന് രാത്രി സെക്കന്റ്‌ ഷോയ്ക്ക്‌ പോയി വിജയ്‌ യുടെ തന്നെ ഏറ്റവും പുതിയ സിനിമയും കണ്ടു. നമ്മുടെ വിജയ്‌ മൂലം എന്റെ മനസ്സില്‍ ഒരു മോഹമുദിച്ചു. പാണ്ടി ഡേ ആഘോഷിക്കണം. ആഗ്രഹം എന്റെ  ക്‌ളാസ്സ്മേറ്റ്  കൂടാതെ ഹോസ്റ്റല്‍മേറ്റ്‌  ആയ പി സി യെ അറിയിച്ചു. ഗുരു സമ്മതം മൂളി. 

അടുത്ത ദിവസം ഞങ്ങള്‍ കോളജിലൂടെ നടക്കുമ്പോള്‍ എല്ലാരും ഞങ്ങളെ നോക്കുകയായിരുന്നു. ഞങ്ങള്‍ മറ്റുള്ളവരെ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കാരണം ആ സമയത്ത് പെമ്പിള്ളേര്‍ ഒന്നും പുറത്തുണ്ടായിരുന്നില്ല. പതിവ് പോലെ നേരെ ക്‌ളാസ്സിലേക്കാണ്‌ നടക്കുന്നത് (ഹ ഹ ഹ... തെറ്റിപ്പോയി... പതിവ് തെറ്റിച്ച് എന്നാണ്). ക്‌ളാസ്സിന്റെ വാതിലിനടുത്തെത്തി. ഉള്ളില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഞങ്ങളെ തന്നെ നോക്കുകയാണ്. ഞങ്ങള്‍ എന്താ അന്യ ഗ്രഹ ജീവികളാണോ??? ബോര്‍ഡിലേക്ക് തിരിഞ്ഞു എന്തോ എഴുതിക്കൊണ്ടിരുന്ന മോഹനന്‍ സാറിന്റെ ശ്രദ്ധ ഞങ്ങളുടെ മേല്‍ പതിഞ്ഞു. അദ്ദേഹം ഞങ്ങളെ അടിമുടി നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ഞാന്‍ :
ഇളം നീല ഷൂസ്. ഫോറസ്റ്റ് ഗ്രീന്‍ പാന്റ്. വെള്ള ബെല്‍റ്റ്‌. ചുകപ്പു ടി-ഷര്‍ട്ട്‌. രണ്ടു കൈയ്യിലും ബാന്റുകളും മുത്ത്‌ മണികളും. കഴുത്തില്‍ മുത്ത്‌ മാലകള്‍ . ഭസ്മ കുറി നീളത്തില്‍ . മുടിയില്‍ കളറിംഗ്. ആകെ കൂടി സൂപ്പര്‍ ലുക്ക്‌.

പി സി യും മോശമല്ല. ഡ്രസ്സ്‌ ഞാന്‍ ഇട്ടതിന്റെ വേറെ ഒരു കളര്‍ കോംബിനേഷൻ. കഴുത്തില്‍ രുദ്രാക്ഷം. കുങ്കുമ കുറി. പിന്നല്ല.

പിന്നെ എന്താണ് സംഭവിച്ചതെന്ന് എല്ലാരും ഊഹിച്ചോളു.... ഇവിടെ നിറുത്തുന്നു

Tuesday, September 15, 2009

ഒരു കല്യാണ മഹാമഹം

ഹാളിൽ വാദ്യങ്ങൾ കേൾകാം. പെ പേ... പെ പേ.. പെ പേ. വരനും വധുവും വേദിയിൽ എത്തിയിട്ടില്ല. മുഹൂർത്തം ആകുന്നു. മേക്കപ്പിട്ടു കഴിഞ്ഞിട്ടുണ്ടാവില്ല. അതു തന്നെ കാര്യം. സദസ്സിൽ ഈ വക കാര്യങ്ങൾ ആരൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുംബോൾ വരൻ എത്തി. വരനെ നയിക്കാനും എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞു കൊടുക്കാനും വരന്റെ അച്ഛൻ കൂടെ തന്നെ ഉണ്ട്‌. ആദ്യമായിട്ടല്ലേ കല്യാണം കഴിക്കുന്നത്‌. ഒരു എക്സ്പീരിയൻസ്‌ ഉള്ള ആൾ കൂടെ ഇരിക്കട്ടെ എന്ന്‌ കരുതി ആയിരിക്കും. പൂജാരി മന്ത്രങ്ങൾ ചൊല്ലുകയാണ്‌. വരൻ വേദിയുടെ ഒരു വശത്തായി നിന്നു. ശ്രീ നാരായണ ഗുരുദേവന്റെ ഛായാചിത്രം വേദിയിലുണ്ട്‌. പൂജാരി വരനെ അടുത്തു വിളിച്ചു നമസ്കരിക്കാൻ പറഞ്ഞു. വരൻ ഗുരുദേവനെ നമസ്കരിച്ചു നേരെ വേദിയിലുള്ള മണ്ടപത്തിൽ ഇരിക്കാൻ ഓങ്ങി. സ്റ്റോപ്‌!!! പൂജാരി തടഞ്ഞു. എന്നിട്ടു വരന്റെ അച്ഛനോടു എന്തോ പറഞ്ഞു. മണ്ടപത്തെ രണ്ടു തവണ വലം വച്ചു വേണം കയറാൻ. വലം വെക്കുംബൊൾ സദസ്സിനെയും നമസ്കരിക്കണം. രണ്ടാമത്തെ തവണ വലം വെക്കുംബൊൾ വരന്‌ സംശയം. വീണ്ടും സദസ്സിനെ നമസ്കരിക്കണോ എന്ന്‌. ചെലവൊന്നും ഇല്ലാത്ത കാര്യമല്ലേ. ചെയ്തോളാൻ അച്ഛൻ പറഞ്ഞെന്നു തോന്നുന്നു. വരൻ മണ്ടപത്തിൽ കയറി ഇരുന്നു.

സമയം പോകുന്നു. വധു എത്തിയിട്ടില്ല. എന്താ ഇത്ര സമയം. വല്ലവന്റെം കൂടെ ഒളിച്ചോടിയോ??? അല്ല. തെറ്റിദ്ധരിക്കരുത്‌. അതാണല്ലോ നമ്മൾ ഈ സിനിമയിലൊക്കെ കാണുന്നത്‌. അതു കൊണ്ടു ചോദിച്ചതാ. ഇല്ല. ദാ വരുന്നു. കുണുങ്ങി കുണുങ്ങി ഒരു അരയന്നത്തെ പോലെ!!! കണ്ടാലറിയാം സാരിയുടുത്ത്‌ പരിചയമില്ല എന്ന്‌. നടക്കാൻ ബുദ്ധിമുട്ടുന്നു. ങും. ഞാൻ എന്റെ കമന്റ്‌ തിരുത്തുന്നു. അരയന്നത്തെ പോലെയാണ്‌ നടക്കുന്നതെങ്കിലും വടിയൂന്നി നടക്കുന്ന പോലെ!!! വീഴാതിരിക്കാൻ ശ്രദ്ധിച്ചു നിർത്തി നിർത്തി നടക്കുന്നു. വരനെ നയിക്കാൻ അച്ഛൻ മാത്രമെ ഉള്ളൂ എങ്കിൽ വധുവിനെ നയിക്കുന്നതു അച്ഛനും അമ്മയും ചേർന്നാണ്‌. മകളുടെ കല്യാണം ആണെന്ന ആശ്വാസത്തിൽ ആണു അച്ഛനെങ്കിൽ മകളെ കല്യാണം കഴിപ്പിച്ചയക്കുന്നതിന്റെ ചാരിതാർത്ഥ്യം അമ്മയുടെ മുഖത്തു കാണാം. വധു ഗുരുദേവ ചിത്രത്തിന്റെ മുൻപിൽ എത്തി നമസ്കരിച്ചു. അച്ഛൻ അവളെ മണ്ടപം വലം വെക്കാൻ ആനയിച്ചു. അവൾ പ്രസന്നവദനയായിരുന്നു. കഴുത്ത്‌ മുതൽ അരക്കെട്ടു വരെ ആഭരണങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു പുഞ്ചിരിയോടു കൂടെ അവൾ സദസ്സിനെ നമസ്കരിച്ചു. നമസ്കരിക്കുംബൊൾ ആഭരണങ്ങളുടെ തൂക്കം കൊണ്ടാണെന്നു തോന്നുന്നു അവൾ മുൻപോട്ടഞ്ഞു പോയി. അമ്മ അവളെ പിടിച്ചു നിർത്തി. മണ്ടപം വലം വെക്കുംബൊളാണ്‌ ശ്രദ്ധിച്ചതു. അവളുടെ മുടിയുടെ നീളം. ഞാൻ ഞെട്ടി. തൊളെല്ല്‌ വരെ പൊലും നീളമില്ല ശരിക്കും. അതു മുട്ടു വരെ നീളത്തിൽ വച്ചു കെട്ടിയിരിക്കുന്നു. അവൾ നടക്കുംബൊൾ അതു നിദംബങ്ങളിൽ തട്ടി ആടിയുലയുന്നു. എന്തൊക്കെ കോലം കെട്ടണം!!! പ്രായമായവരുടെയെല്ലാം കാലു തൊട്ടു വന്ദിച്ച്‌ അവൾ മണ്ടപത്തിലേക്കിരുന്നു. ഈ സാരി ഉടുത്താണെങ്കിൽ ചമ്രം മടഞ്ഞിരിക്കാൻ പറ്റണ്ടേ. അവൾ ഒരു വിധത്തിൽ ഇരുന്നു.

എല്ലാരുടെയും നോട്ടം തന്റെ മേലെ ആണെന്ന്‌ വധുവിനു തോന്നുന്നുണ്ട്‌. അവൾ എല്ലാരെം നോക്കി പുഞ്ചിരി തൂകുകയാണ്‌. പൂജാരിയുടെ നിർദ്ദേശം അനുസരിച്ച്‌ വരണമാല്യം അവൾ വരന്റെ കഴുത്തിൽ ചാർത്തി. വാദ്യമേളക്കാർ താലികെട്ട്‌ നോക്കി ഇരിക്കുവാണ്‌. നമ്മൾ സിനിമയിൽ ഒക്കെ കേൾക്കാറില്ലേ താലി കെട്ടുംബൊൾ ഉള്ള മ്യൂസിക്‌, അതു വായിക്കണമല്ലോ!!! പൂജാരി താലി വരന്റെ കയ്യിൽ കൊടുത്തു. വരനാണെങ്കിൽ കൈ വിറച്ചിട്ടും പാടില്ല. വാദ്യമേളക്കാർ താലികെട്ട്‌ മ്യൂസിക്‌ തുടങ്ങി. പെട്ടെന്ന്‌ രണ്ടു കൈ കൊണ്ടു പിടിച്ച താലി ഒരു കയ്യിൽ നിന്നു വിട്ടു പോയി. ഇതു കണ്ട വാദ്യമേളക്കാർ മ്യൂസിക്‌ പകുതി വച്ചു നിർത്തി. "പണ്ടാരമടങ്ങാൻ... ഒന്നു കെട്ടി തുലക്കുന്നുണ്ടൊ??? അല്ലങ്കിലേ കഷ്ടപ്പെട്ടാണു ഇരിക്കുന്നേ!!!" എന്ന ഒരു മുഖഭാവം വധുവിന്റെ മുഖത്തു ഞങ്ങൾ ശ്രദ്ധിച്ചു. ഒരു വിധത്തിൽ വരൻ താലി കഴുത്തിലേക്കെത്തിച്ചു. അപ്പോഴേക്കും വരന്റെ ചേച്ചി താലി വാങ്ങി വധുവിന്റെ കഴുത്തിൽ കെട്ടി. വാദ്യമേളക്കാർ മംഗളനാദം മുഴക്കി. വരൻ വധുവിനെ ഹാരമണിയിച്ചു. നവദംബതികൾ മണ്ടപത്തിൽ എഴുന്നേറ്റു നിന്നു. വധുവിന്റെ അച്ഛൻ അവളുടെ വലത്തെ കൈ വരന്റെ വലത്തെ കയ്യിൽ പിടിപ്പിച്ചു. പൂജാരി അനുഗ്രഹാശിസ്സുകളോടെ മണ്ടപത്തെ വലം വെക്കാനുള്ള നിർദ്ദേശം കൊടുത്തു. വലം വച്ചു മാതാപിതാക്കളുടെ കാലിൽ വീണ്‌ അനുഗ്രഹം വാങ്ങി വരൻ വധുവിന്റെ കൈ പിടിച്ചു വേദിയിൽ നിന്നും താഴേക്കു നടത്തം തുടങ്ങി. കിട്ടിയ മീനിനെ കടിച്ചു കൊണ്ടു ഓടി പോകുന്ന പൂച്ചയെ പോലെ. സ്റ്റോപ്‌!!! ഇത്തവണ തടഞ്ഞതു വരന്റെ അച്ഛനാണ്‌. "ഫോട്ടോ സെഷൻ ഉണ്ട്‌". വരന്‌ തന്റെ അച്ഛനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്നു തോന്നുന്നു. പൂച്ചക്കു മീൻ ഇട്ടു കൊടുത്തിട്ടു ഇപ്പൊ തിന്നാൻ പാടില്ല, പിന്നെ തിന്നാൽ മതി എന്നു പറഞ്ഞ പോലെ ആയി ഇത്‌. ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ഫോട്ടോ പോലെ ഇരിക്കും ഒരുമിച്ചു നിന്നാൽ. ശ്രീനിവാസന്റെ വടക്കു നോക്കി യന്ത്രമാണ്‌ എനിക്കു അപ്പോൾ ഓർമ വന്നത്‌. ഒരു വ്യത്യാസമുണ്ട്‌. ഇവിടെ വരനു തന്നെയാണ്‌ ഉയരം കൂടുതൽ.

ഫോട്ടോയിലും വീഡിയോയിലും ചിരിച്ചു കാണിച്ചു ഒരു വിധം കഴിഞ്ഞു. അവരെ മാതാപിതാക്കൾ ഊണു കഴിക്കാൻ കൊണ്ടുപോയി. രണ്ടു ദിവസം പട്ടിണിക്കിട്ട പോലെയാണ്‌ വധു ഊണു കഴിക്കുന്നത്‌. സാംബാറും തോരനും അവിയലും ഒക്കെ കൂട്ടി ഉരുട്ടി വിഴുങ്ങുകയാണ്‌. രണ്ടും മൂന്നും തവണ പായസവും വാങ്ങിച്ചു. ഊണൊക്കെ കഴിഞ്ഞു ഊട്ടുപുരയുടെ പുറത്തെത്തിയപ്പോൾ അവരുടെ കാർ വന്നു. അവരെ കൊണ്ടു പോകാൻ. വധുവിന്റെ അച്ഛനും അമ്മയും കാറിന്റെ അടുത്ത് നില്പുണ്ട്. അച്ഛന്റെ കണ്ണുകള്‍ ചുകന്നിരിക്കുന്നു. അമ്മ കരയുക തന്നെയാണ്. സ്ത്രീകള്‍ അങ്ങിനെയാണ്. അത് കണ്ടതോടെ വധുവും കണ്ണീരണിഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ചു കരയുകയാണ് പിന്നെ ഉണ്ടായത്. അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു. അവര്‍ അവളെ അനുഗ്രഹിച്ചു. എന്നിട്ട് കാറില്‍ കയറ്റി. കണ്ണീരണിഞ്ഞിരിക്കുന്ന തന്റെ വധുവിനെ കണ്ടു വരന്‍ അവളുടെ കൈക്ക് പിടിച്ചു. "കരയണ്ട... ഇനി നിനക്ക് ഞാന്‍ ഉണ്ട്" എന്നാണോ അതിനു അര്‍ഥം??? വധു പുഞ്ചിരി തൂകി. ഇനി അവരുടെ മാത്രം ലോകം. എല്ലാരും പിരിഞ്ഞു പൊയ്കൊള്ളു. പൂച്ച സ്വൈര്യമായി മീൻ തിന്നട്ടെ.

Sunday, September 13, 2009

ചില കല്‍കി ദൃശ്യങ്ങള്‍




ഉച്ചയുറക്കം @ ബാംഗ്‌ളൂര്‍ ഓഫീസ്
*****************************************************************************





ഉറക്കവീരന്‍ അനീഷ്‌ ജോസ് - കൈ വച്ചു കാഴ്ച മറച്ചു കൊണ്ടുള്ള ഉറക്കം
*****************************************************************************





ബലൂണ്‍ പൊട്ടിക്കല്‍ മത്സരം. പ്രഭു ബലൂണ്‍ വീര്‍പിച്ചു പൊട്ടിച്ചു തള്ളുകയാണ്. പുള്ളിയുടെ ശരീരം കണ്ടാലെ മനസ്സിലാകുമല്ലോ. പക്ഷെ പ്രഭുവിന് ഭീഷണിയുയര്‍ത്തി ഒരാള്‍ ഉണ്ട്. ഭൂപതി രാജ(ഫോട്ടോയില്‍ ഇല്ല). കണ്ടാല്‍ പ്രഭുവിന്റെ പകുതി പോലും ഇല്ല. പക്ഷെ എന്താ അവന്റെ ശരീരത്തിലെ ഒരു വായു. പക്ഷെ അവസാനം വിജയിച്ചത് പ്രഭു തന്നെ.

*****************************************************************************




2008 ലെ കല്കി ഓണാഘോഷം. ഞങ്ങള്‍ കഷ്ടപ്പെട്ട് ഇന്‍റര്‍നെറ്റില്‍ നിന്നു ഒരു ഡിസൈന്‍ കോപ്പി അടിച്ചിട്ടുണ്ടായിരുന്നു ഞങ്ങളുടെ പൂക്കളത്തിനു വേണ്ടി. വരയ്ക്കാന്‍ വേണ്ടി മത്സരം നടക്കുന്ന ഹാളില്‍ എത്തിയപ്പോളാണ് മനസ്സിലായത് വേറൊരു ടീം അതെ ഡിസൈന്‍ തന്നെ വരച്ചു തുടങ്ങിയിരിക്കുന്നു. പിന്നെ എന്റെ ഭാവനയില്‍ വിരിഞ്ഞ പൂക്കള ഡിസൈന്‍ ഞാന്‍ വരച്ചു(മുകളില്‍ കൊടുത്തത്).

*****************************************************************************




തൊട്ടു മുന്‍പേ നടന്ന തിരുവാതിരക്കളിയുടെ ഹാങ്ങോവറില്‍ പ്രശാന്ത്
*****************************************************************************




ഇതു വരെ പഴം കണ്ടിട്ടില്ലേ എന്ന് ഈ ഫോട്ടോ കണ്ടാല്‍ ആരും ചോദിച്ചു പോകും
*****************************************************************************




വെടി വീരന്‍
*****************************************************************************




ഷമീം, ഷിജു... ഫോട്ടോ എടുക്കുന്നത് ഇവിടെയാണ്‌. പുറകില്‍ അല്ല.
*****************************************************************************




കല്ലേറ് മത്സരം.
*****************************************************************************




ജോസഫേട്ടന്‍ ഫോം ഇല്‍ ആണ്
*****************************************************************************




മുയല്‍ മനുഷ്യന്‍
*****************************************************************************



മമ്മി
*****************************************************************************

Friday, August 28, 2009

MY FRIEND'S WEDDING INVITATION



Bachelors should be heavily taxed. It is not fair that
some men should be happier than others…
Unknown.

Before marriage, a man yearns for the women he loves.
After marriage, the ‘Y’ becomes silent…
Unknown.

The first bond of society is marriage…
Cicero.

It’s a funny thing that when a man hasn’t anything on
earth to worry about, he goes off and gets married…
Robert Frost.

A man without marriage is like a vase without flowers…
African Proverb.

What counts in making a happy marriage is not so much
how compatible you are, but how you deal with
incompatibility…
Leo Tolstoy.


But
All the coins have their other side….

I decided to give a try for the other side

Here is my marriage invitation.
30th February, 2009
This is the day, I will marry my friend PRIYA,
Is coming in my life for hearing my thoughts,
Understanding my dreams, filling my life
With music, loving me without end
And being my best friend...
(Hopefully she can expect the same from me…)
I know,
  • You are the pillar of your project/software engineering or
  • All the boilers need your input to run properly or
  • Whole Wireless network will come down if you take leave or
  • All power stations will be in problems in case of your absence or
  • Roads, building and dams will collapse if you are not at work.
But, it is my marriage and it is your responsibility to be there.
So, stop your all development, maintenance and bug fixing works. Plan your trip.
Muhurtham : 10.30 a.m to 11.00 a.m
On 30th February 2009
@ Guruvayoor Temple
Guruvayoor, Trichur.

*If you are really unavailable in this date, I expect your valuable presence in our Reception @ My Residence.
Reception: 4.00 p.m to 7.00 p.m
On 1st March, 2009
@ Our residence, Maliakkal Bunglow
Kochappi Nagar, Chalakkudy

Path : Any where from the world — Trichur Sakthan Thamburan Bus stand
Chalakkudy Bus — Alight @ Kochappy Nagar Bus Stop.
Ask anybody Maliakkal Bunglow
Contact Numbers :
Pradeep Kumar : 09986333182 (Brother)


By all means of marry, if you get a good wife, you’ll be
happy. If you get a bad one, you’ll become a philosopher…
Socrates.

Marriage halves our grief, Doubles our joys, and
quadruples our expense.
English Proverb.

It is true that love is blind but marriage is definitely an
Eye Opener

Wednesday, August 19, 2009

ആദ്യത്തെ ഐ ലവ് യു

ഓര്‍മ്മകള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തേക്ക് തിരിയുകയാണ്!!! St.Josephs Boys Higher Secondary School. എന്റെ പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസം അവിടെ ആയിരുന്നു. പത്താം തരത്തില്‍ പഠിക്കുന്ന കാലം. എന്റെ സ്കൂളിന്റെ തൊട്ടടുത്ത കോമ്പൌണ്ട് ആണ് St.Josephs Anglo-Indian Girls Higher Secondary School. സ്കൂള്‍ വിട്ടാല്‍ ഞങ്ങളുടെ ഹോബി സ്കൂളിലെ പെണ്‍പിള്ളേരെ വായ് നോക്കുക എന്നതാണ്. അങ്ങിനെ സുഖിച്ചു വായ് നോക്കാന്‍ വേണ്ടി ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു സ്ഥലവും കണ്ടു വച്ചിരുന്നു. സ്കൂളിന്റെ അടുത്തുള്ള ഐസ് ക്രീം പാര്‍ലര്‍. എല്ലാ ദിവസവും വൈകുന്നേരം ഞങ്ങള്‍ അവിടെ ഉണ്ടാകും. അവിടെ ഇരിക്കുന്ന ശിഹാബ്‌ ചേട്ടനുമായി ഞങ്ങള്‍ എല്ലാരും വല്യ ലൊഹ്യവുമായിരുന്നു.

അങ്ങിനെ ഇരിക്കെ ഒരു ദിവസം വൈകുന്നേരം ഞാനും എന്റെ ഒരു സുഹൃത്തും അവിടെ എത്തി. ശിഹാബ്‌ ഇക്കയോട് രണ്ടു കുശലം ഒക്കെ പറഞ്ഞു ഓരോ ഐസ് ക്രീമും വാങ്ങി ഞങ്ങള്‍ പുറത്തു ഒരു മൂലക്കില്‍ വല്യ കുടയുടെ അടിയില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ സ്ഥാനം ഉറപ്പിച്ചു. തരുണിമണികള്‍ കൂട്ടമായി വന്നു പോകുന്നുണ്ട്. ഒരാളെ പോലും വിടാതെ തകര്‍ത്തു വായ് നോക്കുന്ന ഞങ്ങളുടെ ഐസ് ക്രീം എത്ര മെല്ലെ തിന്നിട്ടും തീര്‍ന്നു പോയി. വീണ്ടും ഒരു ഐസ് ക്രീം കൂടി വാങ്ങാന്‍ വേണ്ടി എന്റെ സുഹൃത്തിനെ ഞാന്‍ അകത്തേക്ക് വിട്ടു. അപ്പോള്‍ ഒരു പെണ്‍കൊച്ചുണ്ട് ഇറങ്ങി വരുന്നു. അവള്‍ തല ഉയര്‍ത്തി ഒരു ചിരി പാസാക്കി. ഞാന്‍ തിരിഞ്ഞു പുറകോട്ടു നോക്കി. പിറകില്‍ മതില്‍ ആണ്. അവള്‍ എന്നെ നോക്കിയാണ് ചിരിക്കുന്നത്. ദൈവമേ.... അവള്‍ പുറത്തേക്ക് പോകാന്‍ ഇറങ്ങിയതല്ല. എന്റെ നേരെയാണ് വരുന്നത്. ഞാനാണ് ലക്ഷ്യം. എന്റെ മുഖത്ത് ഒരു റഫ് ലുക്ക്‌ ഇട്ടു ഞാന്‍ ഇരുന്നു. അവള്‍ ഞാന്‍ ഇരിക്കുന്ന മേശയുടെ അടുത്തെത്തി ഒരു ചോദ്യം. "രാജീവ്‌ അല്ലെ???" ങേ??? ഇവള്‍ക് എങ്ങിനെ എന്റെ പേരറിയാം??? ഞാന്‍ ആദ്യമായിട്ടാണ് അവളെ കാണുന്നെ. എന്റെ മുഖത്തെ റഫ് ലുക്ക്‌ ഒക്കെ ചോര്‍ന്നു പോയി. ഡിംഗ് എന്ന് ഞാന്‍ എഴുന്നേറ്റു നിന്നു. അവള്‍ തുടര്‍ന്നു. " എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു. അത്.... അത്.... ലവ് യു". ങേ??? ഞാന്‍ ഞെട്ടി. കണ്ടു പരിചയം പോലും ഇല്ലാത്ത ഒരു പെണ്ണ് വന്നു ലവ് യു പറയുന്നു. കര്‍ത്താവേ. കലികാലം. അവള്‍ ഒരു നാണത്തോടെ തിരിഞ്ഞു അകത്തേക്ക് തന്നെ പോയി. ഞാന്‍ അകത്തേക്ക് നോക്കി. അവള്‍ ഒറ്റയ്ക്കല്ല അവിടെ. അവളുടെ ഒരു സുഹൃത്ത് അകത്തുണ്ട്. ഞാന്‍ അണ്ടി പോയ അണ്ണാനെ പോലെ അവിടെ ഇരുന്നു.

എന്റെ സുഹൃത്ത് ഐസ് ക്രീം കൊണ്ടു തിരിച്ചു വന്നു. അവന്‍ എന്നോട് കാര്യം ചോദിച്ചു. ഞാന്‍ അവനോടു ഉണ്ടായത് പറഞ്ഞു. അവന്‍ ചിരി തുടങ്ങി. "കള്ള പന്നി" - എന്റെ കാമുക ഹൃദയം അവനെ പ്രാകി. എന്റെ മനോഗദം മനസ്സിലാക്കി അവന്‍ ചിരി നിര്‍ത്തി. "കാശ് കൊടുത്തിട്ടില്ല. എന്റെല്‍ ഇല്ല." അവന്‍ അറിയിച്ചു. ഞാന്‍ കൊടുത്തോളം എന്ന് ഞാന്‍ പറഞ്ഞു. ഐസ് ക്രീം കഴിച്ചിട്ട് പെട്ടെന്ന് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കഴിച്ചു കഴിഞ്ഞു കാശ് കൊടുക്കാന്‍ ഞങ്ങള്‍ അകത്തേക്ക് കയറി. എന്റെ കാമുകിയും കൂട്ടുകാരിയും അവിടെ ഇരുന്നു കോണ്‍ ഐസ് ക്രീം അടിക്കുന്നു. "അവളുടെ പേരു പോലും അറിയില്ല. ചോദിച്ചാലോ???" എന്റെ കാമുക ഹൃദയം വീണ്ടും മന്ത്രിച്ചു. ഞാന്‍ ശിഹാബ്‌ ഇക്കയുടെ നേരെ നോക്കി. അതിയാന് ഒരു വളിച്ച ചിരി... ഒരു കളിയാക്കല്‍ ഭാവം. 'എന്തേ! കാശ് വേണ്ടേ???' എന്ന ചോദ്യവുമായി ഞാന്‍ പുള്ളിയുടെ അടുത്തെത്തി. അപ്പോഴാണ്‌ ഞാന്‍ ഞെട്ടിക്കുന്ന രഹസ്യം മനസ്സിലാക്കിയത്...

അപ്പുറത്തിരിക്കുന്ന എന്റെ കാമുകി ഒരു ഐസ് ക്രീമിന് വേണ്ടി കാണിച്ചു കൂട്ടിയതാണ് ഇതൊക്കെ. ശിഹാബ്‌ ഇക്ക വിവരിച്ചു. അവര്‍ ഇവിടെ വന്നതിനു ശേഷം ഒരു ബെറ്റ്‌ വച്ചതാണ്. ഇവിടെ വരുന്ന ഏതെങ്കിലും ഒരു ചെക്കനോട് എന്റെ കാമുകി ' ലവ് യു' പറഞ്ഞാല്‍ അവളുടെ കൂട്ടുകാരി ഒരു കോണ്‍ ഐസ് ക്രീം വാങ്ങിച്ചു കൊടുക്കണം. കോണ്‍ ഐസ് ക്രീം ആണ് അവള്‍ ഇപ്പൊ തട്ടി വിടുന്നെ. ഞാനും എന്റെ സുഹൃത്തും അവിടെ കുറെ നേരമായല്ലോ ഇരിക്കുന്നു. അവന്‍ എന്റെ പേരു വിളിച്ചു കേട്ടതില്‍ നിന്നാണ് അവള്‍ക്ക് എന്റെ പേരു മനസ്സിലായത്. ഇരയായി അവള്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. എന്തെന്നില്ലാത്ത ദേഷ്യം കൊണ്ടു എന്റെ കാമുക ഹൃദയം ആര്‍ത്തിരമ്പി.

പിന്നെ ഞാന്‍ ചെയ്തതെല്ലാം ദേഷ്യത്തില്‍ ചെയ്തതാണ്. അവിടെ ഞാനും, എന്റെ സുഹൃത്തും, ശിഹാബ്‌ ഇക്കയും, എന്റെ കാമുകിയും, അവളുടെ കൂട്ടുകാരിയും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ പെട്ടെന്ന് ചെന്നു അവരുടെ അടുത്തിരുന്നു. എന്നെ കണ്ട ഉടനെ അവളുടെ കൂട്ടുകാരി എഴുന്നേറ്റു പുറത്തേക്ക് നടന്നു. അവളും പോകാനൊരുങ്ങി. സംസാരിച്ചു തീരുമാനമാക്കിയിട്ടു പോകാം എന്ന് പറഞ്ഞു ഞാന്‍ ഐസ് ക്രീം പാര്‍ലറിന്റെ കതകടച്ചു.

"പേരെന്താ???"
ഉത്തരമില്ല... താഴോട്ട് നോക്കി ഇരുപ്പാണ്.

"എന്റെ പേരൊക്കെ അറിയാമല്ലോ... കൊള്ളാം"
മിണ്ടുന്നില്ല

"എന്നെ ഭയങ്കര ഇഷ്ടമാണോ???"
ഉത്തരമില്ല...

"എന്നെ കെട്ടുമോ???"
ഞെട്ടി കണ്ണുയര്‍ത്തി നോക്കി.

"ഒളിച്ചോടിയാലോ???"
മുഖത്ത് ഭയത്തിന്റെ നിഴല്‍...

"നമുക്കു എത്ര കുട്ടികള്‍ വേണം??? രണ്ടു മതിയോ???"
വിങ്ങി പൊട്ടും എന്ന സ്ഥിതി ആയി...
"ഒരു പത്തു കുട്ടികള്‍ ആയാലോ???"

കൈ വിട്ടു പോവുകയാണെന്ന് കണ്ടപ്പോള്‍ ശിഹാബ്‌ ഇക്ക ഇടപെട്ടു.
"എടാ അവളെ വിട്. നീ ഇങ്ങനെ ഒക്കെ കാണിച്ചാല്‍ നാണക്കേട്‌ സ്ഥാപനത്തിനാണ്..."

ഞാന്‍ പോയി വാതില്‍ തുറന്നു കൊടുത്തു. അവള്‍ ഇറങ്ങി ഓടി. ശിഹാബ്‌ ഇക്കയോട് ഒരു സോറി പറഞ്ഞിട്ട് ഞങ്ങളും ഇറങ്ങി. ഇനി എന്തായാലും ജീവിതത്തില്‍ അവള്‍ ആരോടും ' ലവ് യു' പറയില്ല. കെട്ടിയ പുരുഷനോട് പോലും. എന്നാലും അന്ന് അത് ഒരു തമാശ ആയി എടുക്കാതെ അത്ര പരുഷമായി പെരുമാറിയതില്‍ ഇന്നു ഞാന്‍ ഖേദിക്കുന്നു.

My Expeditions

Popular Posts